Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇസ്രായേല്‍ വന്‍ തിരിച്ചടി നേരിടുന്നു; തന്ത്രപ്രധാന തുറമുഖം അടച്ചു, വരുമാനം കുത്തനെ ഇടിഞ്ഞു

ടെല്‍ അവീവ്: ഇസ്രായേല്‍ വലിയ പ്രതിസന്ധി നേരിടുന്നു എന്ന് റിപ്പോര്‍ട്ട്. കടംകയറി എയ്‌ലാത്ത് തുറമുഖം അടച്ചുപൂട്ടി. വരുമാനം കുറയുകയും നികുതി അടയ്ക്കാന്‍ സാധിക്കാതെ വരികയും ചെയ്തതാണ് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ കാരണമത്രെ. യമനിലെ ഹൂത്തി സൈന്യത്തിന്റെ ആക്രമണമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്നാണ് ഹൂത്തികളുടെ ആവശ്യം. അതുവരെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ചെങ്കടലില്‍ തടയുമെന്ന് അവര്‍ ഭീഷണിപ്പെടുത്തുന്നു. മാത്രമല്ല, ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇടയ്ക്കിടെ മിസൈല്‍ ആക്രമണവും ഹൂത്തികള്‍ നടത്തുന്നുണ്ട്. ഇതുകാരണം എയ്‌ലാത്ത് തുറമുഖത്തേക്ക് ചരക്കുകള്‍ എത്താതായി.

israel eilat prort closed

AI Generated Image

ഞായറാഴ്ച മുതല്‍ എയ്‌ലാത്ത് തുറമുഖം പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് തുറമുഖത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എയ്‌ലാത്ത് മുന്‍സിപ്പാലിറ്റി മരവിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷം ഡോളര്‍ ആണ് നികുതിയായി അടയ്ക്കാനുള്ളത്. വരുമാനം ലഭിക്കാതെ വന്നതോടെയാണ് നികുതി കൃത്യമായി അടയ്്ക്കാന്‍ തടസം നേരിട്ടത്.

എയ്‌ലാത്തിന് പൂട്ടുവീഴുമ്പോള്‍ സംഭവിക്കുന്നത്...

ചെങ്കടലിനോട് ചേര്‍ന്ന ഇസ്രായേലിലെ ഏക തുറമുഖമാണ് എയ്‌ലാത്ത്. ഇതുവഴിയാണ് ഇസ്രായേലിലേക്ക് വാഹനങ്ങളും ക്രൂഡ് ഓയിലും എത്തിച്ചിരുന്നത്. ഇവിടേക്ക് തുടര്‍ച്ചയായി ഹൂത്തികള്‍ ആക്രമണം നടത്തിയതോടെ കപ്പലുകള്‍ വരാതായി. 2023ല്‍ 63 ദശലക്ഷം ഡോളര്‍ ആയിരുന്നു വരുമാനം. കഴിഞ്ഞ വര്‍ഷം 12.5 ദശലക്ഷം ഡോളറായി താഴ്ന്നു. ഈ വര്‍ഷം വീണ്ടും കുറഞ്ഞു.

80 ശതമാനം വരുമാനത്തില്‍ ഇടിവ് വന്നതോടെ എയ്‌ലാത്ത് തുറമുഖത്തിലെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുകയായിരുന്നു എന്ന് ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, എയ്‌ലാത്ത് അടയ്ക്കുമ്പോള്‍ ഇസ്രായേലിനെ മറ്റു രണ്ട് തുറമുഖങ്ങള്‍ നേട്ടം കൊയ്യുമെന്നാണ് വിലയിരുത്തല്‍. ഹൈഫ, അഷുദോദ് തുറമുഖങ്ങളിലേക്കാണ് എയ്‌ലാത്തിലേക്ക് എത്തിയിരുന്ന ചരക്കുകള്‍ വഴിമാറ്റുന്നത്. ഇത് ചെലവേറിയ വഴിയാണ്.

മെഡിറ്ററേനിയന്‍ കടല്‍ തീരത്തോട് ചേര്‍ന്നാണ് ഹൈഫ, അഷുദോദ് തുറമുഖങ്ങള്‍. ഇവിടേക്ക് ചരക്ക് എത്തിക്കുന്നത് എയ്‌ലാത്തുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവേറിയതാണ്. ഹൈഫ തുറമുഖം അദാനി ഗ്രൂപ്പിന്റേതാണ്. 2023ലാണ് ഇവര്‍ തുറമുഖത്തിന്റെ ഓഹരി വാങ്ങി ഏറ്റെടുത്തത്. എയ്‌ലാത്ത് അടയ്ക്കുമ്പോള്‍ ഹൈഫയ്ക്ക് നേട്ടമാകുമെങ്കിലും ഹൈഫ ലക്ഷ്യമാക്കിയും ഹൂത്തികള്‍ ആക്രമണം നടത്തുന്നു എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.

ഈജിപ്തിലെ സൂയസ് കനാല്‍ വഴിയുള്ള ചരക്കുകള്‍ ഇസ്രായേലിലേക്ക് എത്തുന്നത് എയ്‌ലാത്ത് തുറമുഖത്തിലൂടെ ആയിരുന്നു. അഷ്‌കലോണിലേക്കുള്ള പൈപ്പ് ലൈനും ഇവിടെ നിന്നുണ്ട്. മെഡിറ്ററേനിയന്‍ മേഖലയിലേക്ക് ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്നത് ഈ പൈപ്പ് ലൈന്‍ വഴിയാണ്. 2023 മുതല്‍ ഹൂത്തികള്‍ നടത്തുന്ന ആക്രമണം എല്ലാ പ്രവര്‍ത്തനവും അവതാളത്തിലാക്കി. കഴിഞ്ഞ ബുധനാഴ്ച എയ്‌ലാത്തിലും നജീവിലും ഹൂത്തികല്‍ ആക്രമണം നടത്തിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+