ഇസ്രായേലിന് അടി തെറ്റിയോ; നഷ്ടം കുറയ്ക്കാന്‍ ത്വരിത നീക്കം, ഹൈഫ റിഫൈനറി പാതി അടച്ചു
ടെല്‍ അവീവ്: ഇസ്രായേലിന്റെ വരുമാന മാര്‍ഗങ്ങളെ പുതിയ യുദ്ധം ബാധിക്കുമോ. ഇസ്രായേലിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ പ്രധാന ചര്‍ച്ചയാണ് ഈ വിഷയം. രാജ്യത്തെ ഊര്‍ജ വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നീക്കം ഇസ്രായേല്‍ ആരംഭിച്ചു. പ്രകൃതി വാതക മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ഇസ്രായേല്‍. രാജ്യത്തുടനീളം അടിയന്തരാവസ്ഥ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
പ്രകൃതി വാതക മേഖല സംരക്ഷിക്കാന്‍ ഇസ്രായേല്‍ ത്വരിത നീക്കം നടത്തുകയാണ് എന്ന് ഹാരെറ്റ്സ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിന് വരുമാനം ലഭിക്കുന്ന പ്രധാന മേഖലയാണ് കടല്‍ മേഖലയിലെ വാതകപാടങ്ങള്‍. ഇവിടെ നിന്ന് ഈജിപ്തിലേക്ക് വാതകം കയറ്റുമതി ചെയ്യുന്ന 3500 കോടി ഡോളറിന്റെ കരാര്‍ അടുത്തിടെ ഒപ്പുവച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ കരാര്‍ വൈകാനാണ് സാധ്യത.

റിഫൈനറികളുടെ പ്രവര്‍ത്തനം കുറയ്ക്കാനാണ് ഇസ്രായേല്‍ തീരുമാനം. പ്രകൃതി വാതക കേന്ദ്രങ്ങളില്‍ ചിലത് അടച്ചിടാനും ആലോചനയുണ്ട്. ഹൈഫ റിഫൈനറി ഭാഗികമായി അടച്ചിടുമെന്ന് ബാസന്‍ ഗ്രൂപ്പ് അറിയിച്ചു. കടലിലെ വാതക കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ ഊര്‍ജ വകുപ്പ് മന്ത്രി എലി കോഹന് നിര്‍ദേശിച്ചു. വൈകാടെ വാതക മേഖലയില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിക്കുമെന്നാണ് വിവരം.
ഇറാന് ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രായേല്‍ കനത്ത ജാഗ്രതയിലാണ്. മിസൈലുകളുടെ സാംപിള്‍ മാത്രമാണ് പുറത്തെടുത്തതെന്നും വീര്യമേറിയ മിസൈലുകള്‍ വൈകാതെ ഉപയോഗിക്കുമെന്നും ഇറാന് അറിയിച്ചു. അതേസമയം, ഇസ്രായേലില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും വിമാനത്താവളും അടച്ചു. ചില പ്രദേശങ്ങളില്‍ അനാവശ്യമായി പുറത്തിറങ്ങരുത് എന്ന് നിര്‍ദേശമുണ്ട്. ഹൈഫ തുറമുഖത്തിന്റെ പ്രവര്‍ത്തനം താളം തെറ്റി എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ആക്രമണം സൗദി അറേബ്യ സ്ഥിരീകരിച്ചു
അതേസമയം, റിയാദില്‍ ഇറാന്റെ മിസൈല്‍ ആക്രമണം നടന്നുവെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. എന്തു കാരണം പറഞ്ഞാലും ഈ ആക്രമണം ന്യായീകരിക്കാന്‍ സാധിക്കില്ലെന്ന് സൗദി വിദേശകാര്യ മന്ത്രായലം പ്രസ്താവനയില്‍ പറയുന്നു. ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ വ്യോമപാത ഉപയോഗിക്കരുത് എന്ന് നേരത്തെ സൗദി അറേബ്യ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പല രാജ്യങ്ങളും ഇറാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കുകയാണ്. ടെഹ്റാനില്‍ നിന്ന് എല്ലാവരും ഒഴിഞ്ഞുപോകണം എന്നും സുരക്ഷിത മേഖലയിലേക്ക് നീങ്ങണം എന്നും ഇറാന് പൗരന്മാരോട് ആവശ്യപ്പെട്ടു. അതേസമയം, റഷ്യ തങ്ങളുടെ പൗരന്മാരെ അര്‍മേനിയ, അസര്ബൈജാന് വഴി ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.
ലബ്നാനില്‍ ഇസ്രായേല്‍ ആക്രമണം ശക്തമാക്കുമെന്ന് വാര്‍ത്തകളുണ്ട്. ഇവിടെയുള്ള തങ്ങളുടെ പൗരന്മാരോട് പുറത്തുകടക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടു. നിരവധി വിദേശികള്‍ ലബ്നാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പതിവ് സന്ദര്‍ശകരാണ്.
-
ഇറാന്റെ അടുത്ത പണി; ബാബ് അല്‍-മന്ദേബ് കടലിടുക്ക് തടയുമെന്ന് മുന്നറിയിപ്പ് -
ഇറാന്റെ പരമോന്നത നേതാവാകാന്‍ എന്നെ നിര്‍ബന്ധിക്കുന്നു; യുദ്ധഭീതിക്കിടെ 'വെടിപൊട്ടിച്ച്' ട്രംപ്: എന്റെ മറുപടി.. -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കാര്യങ്ങൾ ഗൗരവമായി എടുത്തില്ലെങ്കിൽ വൈകിപ്പോകും';ഇറാനെതിരെ വീണ്ടും ട്രംപ്;യുഎസ് പദ്ധതി തള്ളി ഇറാൻ -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
പശ്ചിമേഷ്യ പ്രതിസന്ധി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രം, എണ്ണ ക്ഷാമം ഇല്ലെന്ന് സര്‍ക്കാര്‍ -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications