'ഗാസയില്‍ വകതിരിവില്ലാതെ ആക്രമണം'; ഇസ്രായേലിന് ലോകത്തിന്റെ പിന്തുണ നഷ്ടപ്പെടുന്നുവെന്ന് ബൈഡന്
വാഷിംഗ്ടണ്‍: ഹമാസിനെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന ആക്രമണങ്ങളെ തള്ളി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. ഗാസയില്‍ നടത്തുന്ന വിവേചനരഹിതമായ ബോംബാക്രമണം മൂലം ഇസ്രായേലിന്റെ ലോക പിന്തുണ നഷ്ടപ്പെടാന്‍ തുടങ്ങിയെന്ന് ജോ ബൈഡന് പറഞ്ഞു. വാഷിംഗ്ടണില്‍ നടന്ന ഒരു പ്രചാരണ ധനസമാഹരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹമാസിനെ നശിപ്പിക്കാനും ഗാസയില്‍ തടവിലാക്കിയ ബന്ദികളെ വീണ്ടെടുക്കാനും ടെല്‍ അവീവ് ലക്ഷ്യമിടുന്നതിനാല്‍ അമേരിക്ക ഇസ്രായേലിനൊപ്പമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വീണ്ടും പറഞ്ഞതിന് പിന്നാലെയാണ് ജോ ബൈഡന്റെ പ്രസ്താവന എന്നതാണ് ശ്രദ്ധേയം. ബെഞ്ചമിന്‍ നെതന്യാഹു തന്റെ തീവ്ര സര്‍ക്കാരിനെ മാറ്റേണ്ടതുണ്ടെന്നും ബൈഡന് പറഞ്ഞു.

പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ കീഴിലുള്ള പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീനിയന്‍ അതോറിറ്റിയെ ടെല്‍ അവീവ് ഗാസയിലേക്ക് തിരികെ കൊണ്ടുവരില്ലെന്നതിനാല് ഗാസ യുദ്ധത്തെ തുടര്‍ന്നുള്ള കാര്യങ്ങളില്‍ യുഎസും ഇസ്രായേലും ഭിന്നതയുണ്ടെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി. ഗാസ 'ഹമാസ്-സ്ഥാന്' അല്ലെങ്കില്‍ 'ഫതാഹ്-സ്താന്' ആകില്ല', അദ്ദേഹം പറഞ്ഞു.
'ഇക്കാര്യത്തില്‍ എന്റെ നിലപാട് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓസ്ലോയുടെ തെറ്റ് ആവര്‍ത്തിക്കാന്‍ ഇസ്രായേലിനെ ഞാന്‍ അനുവദിക്കില്ല, നെതന്യാഹു പറഞ്ഞു. നേരത്തെ ഗാസയിലെ യുദ്ധത്തിന്റെ സമയക്രമം ഇസ്രായേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യുമെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന് പറഞ്ഞിരുന്നു. ജെയ്ക് സള്ളിവന് ഇസ്രായേല്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്.
ഇസ്രായേല്‍-ഹമാസ് ഉടമ്പടിയുടെ തകര്‍ച്ചയ്ക്ക് ജെയ്ക് സള്ളിവന് ഹമാസിനെ കുറ്റപ്പെടുത്തി. ''ഇന്നും ഹമാസ് സ്ത്രീകളെയും പ്രായമായവരെയും സാധാരണക്കാരെയും ഗണ്യമായ അളവില്‍ പിടിച്ചുനിര്‍ത്തുന്നത് തുടരുന്നു. അതിനാല്‍ ഇസ്രായേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് തങ്ങള്‍ വിശ്വസിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ കുടുംബാംഗങ്ങളെ വൈറ്റ് ഹൗസില്‍ കാണാനും ജോ ബൈഡന് പദ്ധതിയിടുന്നുണ്ട്.
അതിനിടെ ഗസയില്‍ ആശുപത്രികള്‍ക്ക് നേരെയടക്കമുള്ള ആക്രമണം ഇസ്രായേല്‍ സേന തുടരുകയാണ്. ഔദ ആശുപത്രിയില്‍ ഇരച്ചുകയറിയ സൈന്യം നിരവധി പേരെ കൊലപ്പെടുത്തി എന്നാണ് വിവരം. അബദ്ധത്തില്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു എന്ന് ഇസ്രായേല്‍ അറിയിച്ചു. ബ്രിട്ടന്, ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വെടിനിര്‍ത്തലിനെ പിന്തുണച്ച് രംഗത്തു വന്നിരുന്നു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ മരണം 18205 ആയി. പരിക്കേറ്റവരുടെ എണ്ണം അര ലക്ഷം കടന്നിട്ടുണ്ട്.
-
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ?










Click it and Unblock the Notifications