ഇസ്രായേലിനെ താങ്ങുന്നത് അമേരിക്ക മാത്രമല്ല, ഈ മുസ്ലിം രാജ്യങ്ങളും; കോടികളുടെ ഇടപാട്
ടെല്‍ അവീവ്: ലോകത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന രാജ്യമാണ് ഇസ്രായേല്‍. പലസ്തീനിലും പശ്ചിമേഷ്യയിലെ മറ്റു മുസ്ലിം രാജ്യങ്ങളിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് മാധ്യമ തലക്കെട്ടുകളില്‍ ഈ രാജ്യത്തെ നിലനിര്‍ത്തുന്നത്. പരസ്യമായി ഇസ്രായേലുമായി കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്ന പല രാജ്യങ്ങളും പരസ്പരം മികച്ച വ്യാപാര ഇടപാടുകള്‍ നടത്തുന്നുണ്ട്.
ഇസ്രായേലിന്റെ അയല്‍രാജ്യമാണ് ഈജിപ്ത്. ഈ മുസ്ലിം രാജ്യം കഴിഞ്ഞ വര്‍ഷം 3500 കോടി ഡോളറിന്റെ വാതക കരാറാണ് ഇസ്രായേലുമായി ഒപ്പുവച്ചത്. ഇസ്രായേലിലെ ലെവിയാത്തന്‍ മേഖലയില്‍ നിന്ന് ഈജിപ്തിലേക്ക് വാതകം കയറ്റുമതി ചെയ്യുന്നതാണ് കരാര്‍. ഇസ്രായേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വാതക കരാര്‍ ആണിത്. 1979ല്‍ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ച ഈജിപ്ത് വാണിജ്യ ബന്ധം മാത്രമാണ് നിലനിര്‍ത്തുന്നത് എന്നാണ് പറയുന്നത്.

സാങ്കേതിക-ആയുധ മേഖലയില്‍ കോടികളുടെ കരാറാണ് ഇസ്രായേല്‍ കഴിഞ്ഞ വര്‍ഷം ഒപ്പുവച്ചത്. 2025ല്‍ ഇസ്രായേലുമായി ഏറ്റവും വലിയ കരാര്‍ ഒപ്പുവച്ചത് ഗൂഗിള്‍ ആണ്. ഇസ്രായേലിലെ സൈബര്‍ സുരക്ഷാ കമ്പനിയായ വിസ് 3200 കോടി ഡോളര്‍ കൊടുത്താണ് ഗൂഗിള്‍ സ്വന്തമാക്കിയത്. അമേരിക്കയിലെ മറ്റൊരു കമ്പനിയായ എന്‍വിഡിയ ഇസ്രായേലില്‍ ഏറ്റവും വലിയ എഐ ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന് 150 കോടിയുടെ കരാര്‍ ഒപ്പുവച്ചു.
ഇസ്രായേലി സൈബര്‍ സുരക്ഷാ കമ്പനിയായ സൈബര്‍ ആര്‍ക്കിനെ അമേരിക്കയിലെ പാലോ ആള്‍ട്ടോ നെറ്റ് വര്‍ക്ക് സ്വന്തമാക്കിയത് 2500 കോടിക്കാണ്. ഈ കരാര്‍ പൂര്‍ത്തിയാകുന്നതിന് ചില നടപടിക്രമങ്ങള്‍ ബാക്കിയാണ്. ന്യൂസിലാന്റിലെ സെറോ കമ്പനി ഇസ്രായേലിലെ ധനകാര്യ സ്ഥാപനമായ മെലിയോ സ്വന്തമാക്കിയത് 300 കോടിക്കാണ്. ന്യൂസിലാന്റിന് പുറത്ത് ഈ കമ്പനി നടത്തുന്ന ഏറ്റവും വലിയ കരാറാണിത്.
തുര്ക്കയുമായി 3570 കോടിയുടെ വ്യാപാരം
ജര്‍മനി 650 കോടി ഡോളര്‍ ചെലവിട്ടാണ് മിസൈല്‍ പ്രതിരോധ കവചമായ ആരോ 3 വാങ്ങാന്‍ കരാറിലെത്തിയത്. ഇസ്രാേയല്‍ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക കയറ്റുമതി കരാറാണിത്. ജര്‍മനിയുടെ മ്യൂണിക് റി എന്ന ഇന്‍ഷുറന്‍സ് കമ്പനി 260 കോടിക്ക് ഇസ്രായേലിലെ ഇന്‍ഷുറന്‍സ് കമ്പനിയായ നെക്സ്റ്റ് ഇന്‍ഷുറന്‍സ് സ്വന്തമാക്കിയതും കഴിഞ്ഞ വര്‍ഷമാണ് എന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 മുതല്‍ 2023 വരെ ഇസ്രായേല്‍ നടത്തിയ വ്യാപാരത്തില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയാണ്. 18.9 ശതമാനം ഇടപാട് അമേരിക്കയുമായിട്ടായിരുന്നു. ചൈനയുമായി 11.6 ശതമാനം, ജര്‍മനിയുമായി 5.5 ശതമാനം, തുര്‍ക്കിയുമായി 4.8 ശതമാനം, സ്വിറ്റ്സര്‍ലാന്റും നെതര്‍ലാന്റ്സുമായി 3.1 ശതമാനം വീതം വ്യാപാരമാണ് ഇസ്രായേല്‍ നടത്തിയത്.
ഇസ്രായേലിനെ പലപ്പോഴും രൂക്ഷമായി വിമര്‍ശിക്കുന്ന രാജ്യമാണ് തുര്‍ക്കി. ഈ കാലയളവില്‍ 3570 കോടി ഡോളറിന്റെ ഇടപാടാണ് ഇരുരാജ്യങ്ങളും നടത്തിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎഇയുമായി 590 കോടിയുടെ വ്യാപരവും അസര്ബൈജാനനുമായി 630 കോടിയുടെ വ്യാപാരവും ഇസ്രായേല്‍ നടത്തി. ഇന്ത്യയുമായി 2270 കോടിയുടെ വ്യാപാരമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപര നയവും വിദേശനയവും തമ്മില്‍ ബന്ധമില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
-
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ











Click it and Unblock the Notifications