ഗാസ അതിര്‍ത്തിയില്‍ പ്രതിഷേധം തുടരുന്നു: ഇസ്രായേല്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൂടി കൊല്ലപ്പെട്ടു
ഗാസ: ആട്ടിയോടിക്കപ്പെട്ട സ്വന്തം ഭൂമിയിലേക്ക് തിരികെയെത്താനുള്ള അവകാശത്തിനായി ഇസ്രായേല്‍ അതിര്‍ത്തിയില്‍ പലസ്തീനികളുടെ പ്രതിഷേധം തുടരുന്നു. ഗസയുമായി ചേര്‍ന്നു കിടക്കുന്ന ഇസ്രായേലി അതിര്‍ത്തിയില്‍ പ്രതിഷേധിച്ച പലസ്തീനികള്‍ക്കു നേരെ ഇസ്രായേല്‍ സൈനികര്‍ നടത്തിയ വെടിവയ്പ്പില്‍ 15കാരന്‍ ഉള്‍പ്പെടെ ആറു പേര്‍ കൂടി കൊല്ലപ്പെട്ടു.
ഇതോടെ ഫലസ്തീനികള്‍ ഭൂമി ദിനമായി ആചരിച്ച മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 39 ആയി. സമരം തുടങ്ങിയ ശേഷമുള്ള നാലാമത്തെ വെള്ളിയാഴ്ചയുണ്ടായ വെടിവയ്പ്പിലും സംഘര്‍ഷത്തിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു.
ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്നു പേരിട്ടിട്ടുള്ള പ്രതിഷേധ പ്രകടനങ്ങളില്‍ ഇസ്രായേല്‍ അതിക്രമങ്ങള്‍ വകവയ്ക്കാതെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരത്തിലേറെ പേരാണ് ഗസയുടെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഇന്നലെയും ഒഴുകിയെത്തിയത്. ഇസ്രായേലി വെടവിയ്പ്പില്‍ 15കാരനായ മുഹമ്മദ് ഇബ്രാഹീം അയ്യൂബ് കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അഹ്മദ് റഷാദ് (24), അഹ്മദ് അബൂ അഖീല്‍ (25) അബ്ദുല്‍ മാജിദ് അബ്ദുല്‍ ആല്‍ അബൂ താഹ 29 എന്നിവരാണ് കൊല്ലപ്പെട്ട മറ്റു മൂന്നു പേര്‍. ഇതിനകം ആക്രമണങ്ങളില്‍ നാലായിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക കണക്കുകള്‍.
1967ല്‍
സ്വന്തം
മണ്ണിലേക്ക്
തിരിച്ചുവരാനുള്ള
തങ്ങളുടെ
അവകാശത്തിനായി
സമാധാനപരമായി
പ്രതിഷേധിച്ച
ആറ്
ഫലസ്തീനികളെ
ഇസ്രായേല്‍
സൈന്യം
വെടിവച്ചുകൊന്നതിന്റെ
ഓര്‍മ
പുതുക്കലായിട്ടാണ്
മാര്‍ച്ച്
30ന്
ഭൂമി
ദിനമായി
ഫലസ്തീനികള്‍
ആചരിക്കുന്നത്.
1948ല്‍
ഇസ്രായേലില്‍
നിന്ന്
ആയിരക്കണക്കിന്
ഫലസ്തീനികള്‍
ആട്ടിയോടിക്കപ്പെട്ടതിന്റെ
ദുരന്ത
സ്മരണയുണര്‍ത്തുന്ന
നഖ്ബ
ദിനമായ
മെയ്
15
വരെ
പ്രതിഷേധ
സമരം
തുടരും.
പ്രതിഷേധകര്‍
ഇസ്രായേല്‍
അതിര്‍ത്തിയിലേക്ക്
കഴിഞ്ഞ
ആഴ്ചത്തേക്കാള്‍
300
മീറ്റര്‍
അടുത്തെത്തിയതായി
മാധ്യമങ്ങള്‍
റിപ്പോര്‍ട്ട്
ചെയ്തു.
സമരം
അവസാനിക്കുന്ന
മെയ്
15
ആകുമ്പോഴും
ഇസ്രായേല്‍
അതിര്‍ത്തിയിലെത്താനാണ്
സമരക്കാര്‍
ലക്ഷ്യമിടുന്നത്.
ഇസ്രായേല്‍
ഗസ
പ്രദേശങ്ങള്‍ക്കെതിരേ
തുടരുന്ന
ഉപരോധവും
ഭൂമി
ദിനപ്രതിഷേധങ്ങള്‍ക്ക്
ശക്തി
പകര്‍ന്നതായി
റിപ്പോര്‍ട്ടുകള്‍
വ്യക്തമാക്കുന്നു.