Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗാസ മുനമ്പില്‍ വ്യോമാക്രമണവുമായി ഇസ്രായേല്‍; ഹമാസ് നേതാവും ഭാര്യയുമടക്കം 19 പലസ്തീനികള്‍ കൊല്ലപ്പെട്ടു

ദിയര്‍ അല്‍-ബല: തെക്കന്‍ ഗാസ മുനമ്പില്‍ വീണ്ടും ഇസ്രായേലിന്റെ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഉള്‍പ്പെടെ 19 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി സൈനിത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് മറുപടിയെന്നോണം ഹമാസുമായി സഖ്യമുണ്ടാക്കുന്ന ഇറാന്‍ പിന്തുണയുള്ള യെമനിലെ വിമതര്‍ ഇസ്രായേലിന് നേരെ മറ്റൊരു മിസൈല്‍ വിക്ഷേപിച്ചു.

വ്യോമാക്രമണ സൈറണുകള്‍ മുഴക്കിയെന്നും പ്രൊജക്‌റ്റൈല്‍ തടഞ്ഞുവെന്നും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു. തെക്കന്‍ ഗാസയിലെ യൂറോപ്യന്‍, കുവൈത്ത് ആശുപത്രികള്‍ രാത്രിയില്‍ നടന്ന ആക്രമണങ്ങളില്‍ നിന്ന് 17 മൃതദേഹങ്ങള്‍ ലഭിച്ചതായി ആരോഗ്യമന്ത്രാലം അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും ആണ്.

Israel Palestine War

ഖാന്‍ യൂനിസിന്റെ തെക്കന്‍ നഗരത്തിനടുത്തുള്ള ഒരു ആക്രമണത്തില്‍ തങ്ങളുടെ രാഷ്ട്രീയ ബ്യൂറോയിലെയും പലസ്തീന്‍ പാര്‍ലമെന്റിലെയും അംഗമായ സലാ ബര്‍ദാവില്‍ കൊല്ലപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ഭാര്യയും കൊല്ലപ്പെട്ടുവെന്നും ഹമാസ് സ്ഥിരീകരിച്ചു. വര്‍ഷങ്ങളായി മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയിരുന്ന ഗ്രൂപ്പിന്റെ രാഷ്ട്രീയ വിഭാഗത്തിലെ അറിയപ്പെടുന്ന അംഗമായിരുന്നു ബര്‍ദാവില്‍.

അതേസമയം ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്ത മരണങ്ങളില്‍ ഹമാസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ആഴ്ചയാണ് ഇസ്രായേല്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ അവസാനിപ്പിച്ചത്. ഇസ്രായേല്‍ അപ്രതീക്ഷിതമായി നടത്തിയ വ്യോമാക്രമണങ്ങളിലൂടെ പ്രദേശത്തുടനീളം നൂറുകണക്കിന് പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. പലസ്തീനികള്‍ക്കുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പിന്നാലെ ഇസ്രായേലിനെ ഹൂത്തികള്‍ ആക്രമിക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ചത്തെ വ്യോമാക്രമണത്തില്‍ തെക്കന്‍ ഗാസ മുനമ്പില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയെ ഇസ്രായേല്‍ കൊലപ്പെടുത്തിയിരുന്നു. ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് മേധാവിയും ഹമാസിന്റെ നിരീക്ഷണ, ലക്ഷ്യ യൂണിറ്റിന്റെ തലവനുമായ ഒസാമ തബാഷിനെ വധിച്ചതായി ഇസ്രായേല്‍ പ്രതിരോധ സേന എക്‌സില്‍ വ്യക്തമാക്കിയിരുന്നു. ഹമാസിന്റെ പോരാട്ട തന്ത്രം രൂപപ്പെടുത്തുന്നതില്‍ പ്രധാനിയായിരുന്നു തബാഷ്.

തബാഷ് ഹമാസിന്റെ ഒരു പരിചയസമ്പന്നനായ അംഗമായിരുന്നു. കൂടാതെ നിരവധി പ്രധാന പദവികളില്‍ സേവനമനുഷ്ഠിച്ചുകൊണ്ട് ഹമാസിന്റെ പ്രധാന വിവരസ്രോതസായും കണക്കാക്കപ്പെട്ടിരുന്നു. തബാഷ് ഹമാസിന്റെ ഖാന്‍ യൂനിസ് ബ്രിഗേഡില്‍ ഒരു ബറ്റാലിയന്‍ കമാന്‍ഡറായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2005 ല്‍ ഗാസ മുനമ്പിലെ ഗുഷ് കത്തീഫ് ജംഗ്ഷനില്‍ നടന്ന ചാവേര്‍ ബോംബാക്രമണത്തില്‍ ഷിന്‍ ബെറ്റ് കോര്‍ഡിനേറ്റര്‍ ഒഡെഡ് ഷാരോണിനെ നിയോഗിച്ചതും തബാഷ് ആയിരുന്നു.

ഒക്ടോബര്‍ 7 ലെ ആക്രമണം ആസൂത്രണം ചെയ്യുന്നതില്‍ തബാഷ് ഒരു പ്രധാന പങ്ക് വഹിച്ചതായും തുടര്‍ന്ന് ഗാസയിലെ ഐഡിഎഫ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണം ശേഖരിച്ചതായും ഇസ്രായേല്‍ സൈന്യം പറഞ്ഞു. ഹമാസിന്റെ രഹസ്യാന്വേഷണ ശേഷിക്കും മേഖലയിലെ ഐഡിഎഫ് ഉദ്യോഗസ്ഥരെ ലക്ഷ്യമിടാനുള്ള അവരുടെ ശ്രമങ്ങള്‍ക്കും കാര്യമായ തിരിച്ചടിയാണ് തബാഷിന്റെ അന്ത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+