ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി യുവതി 245 ദിവസങ്ങൾക്ക് ശേഷം മോചിതയായി, കൂടെ മൂന്ന് പേരും
ന്യൂഡൽഹി: 245 ദിവസമായി ഹമാസിൻ്റെ തടവിലായിരുന്ന നോവ അർഗനി (26)യെ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) രക്ഷപ്പെടുത്തി. സെൻട്രൽ ഗാസയിലെ രക്ഷാപ്രവർത്തനത്തിന് ശേഷം നോവ അർഗനി കുടുംബത്തനടുത്തെത്തി. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നോവ സംഗീതോത്സവത്തിൽ നിന്നാണ് അഗർമനിയെ തട്ടിക്കൊണ്ടുപോയത്. ഇസ്രയേലിനെതിരെ ഹമാസിൻ്റെ കര-കടൽ-വ്യോമ ആക്രമണം മൂലം യുവാക്കളുടെ സമ്മേളനമായ ഉത്സവം തടസ്സപ്പെട്ടിരുന്നു. ഇതിനിടയിലാണ് അർഗമനിയും അവരുടെ കാമുകൻ അവിനാഥൻ ഓറും ബന്ദികളാക്കപ്പെട്ടത്.
അർഗമനിയെ മോട്ടോർ സൈക്കിളിൽ ബലമായി ഗാസയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു എട്ട് മാസത്തോളം അവൾ ഗാസയിൽ തടവിലായി, മസ്തിഷ്ക കാൻസർ ബാധിച്ച അമ്മ ലിയോറ മകളുടെ അവസ്ഥയിൽ ഏറെ വിഷമിച്ചിരുന്നു. സെൻട്രൽ ഗാസയിലെ നുസെറാത്തിൽ ശനിയാഴ്ച ഐ ഡി എഫ് രക്ഷാപ്രവർത്തനം നടത്തി. ഈ ഓപ്പറേഷനിൽ മറ്റ് മൂന്ന് ബന്ദികളെയും മോചിപ്പിച്ചു: ആന്ദ്രേ കോസ്ലോവ്, അൽമോഗ് മെയർ ജാൻ, ഷ്ലോമി സിവ് എന്നിവരെയാണ് മോചിപ്പിച്ചത്.

രക്ഷപ്പെട്ടതിനെ തുടർന്ന് മിസ് അർഗമനിയെ ടെൽ അവീവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ, ലിയോറ ചികിത്സയിൽ കഴിയുന്ന ടെൽ അവീവ് സൗരാസ്‌കി മെഡിക്കൽ സെൻ്ററിൽ അമ്മയെ കണ്ടു. അർഗമനിയുടെ പിതാവ് യാക്കോവ് തൻ്റെ മകളെ ഇസ്രായേലിലേക്ക് തിരിച്ചയച്ച ശേഷമാണ് കണ്ടത്. എക്കാലത്തെയും വലിയ പിറന്നാൾ സമ്മാനമായാണ് ഈ കൂടിച്ചേരലിനെ അദ്ദേഹം വിശേഷിപ്പിച്ചത്. രക്ഷാപ്രവർത്തനം ആഘോഷിക്കാനും ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കാനും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രായേലികൾ സെൻട്രൽ ടെൽ അവീവിലെ "ബന്ദി സ്ക്വയറിൽ" ഒത്തുകൂടിയിരുന്നു.
ഹമാസ് പിടികൂടിയ 251 പേരിൽ ഏഴ് തടവുകാരെ ഇസ്രായേൽ സൈന്യം ജീവനോടെ മോചിപ്പിച്ചു. നിലവിൽ 116 ബന്ദികൾ ഗാസയിൽ അവശേഷിക്കുന്നു, ഇതിൽ 41 പേർ കൊല്ലപ്പെട്ടതായി സൈന്യം കരുതുന്നു. സുരക്ഷിതമായി തിരിച്ചെത്തിയ അർഗമനിയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രസിഡൻ്റ് ഐസക് ഹെർസോഗും വ്യക്തിപരമായി അഭിനന്ദിച്ചു. വികാരനിർഭരമായ ഒരു കോളിൽ, പ്രധാനമന്ത്രി നെതന്യാഹു അവളെ ആശ്വസിപ്പിച്ചു, "ഞങ്ങൾ ഒരു നിമിഷം പോലും നിങ്ങളെ കൈവിട്ടിട്ടില്ല" എന്ന് അറിയിച്ചു.
ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ മാരകമായ ആക്രമണത്തോടെയാണ് സംഘർഷം ആരംഭിച്ചത്, അതിൻ്റെ ഫലമായി 1,189 ഇസ്രായേലി മരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്തത് 252 ബന്ദികളുമുണ്ട്. ഗാസ ആരോഗ്യ മന്ത്രാലയം 36,801 മരണങ്ങൾ റിപ്പോർട്ട് ചെയ്തു,












Click it and Unblock the Notifications