Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയെ ആക്രമിച്ച് ഇസ്രായേല്‍ സൈന്യം, ഡ്രൂസിനെതിരായ നടപടിക്കുള്ള പ്രതികാരം

ദമാസ്‌കസ്: സിറിയയില്‍ ആക്രമണം നടത്തി ഇസ്രായേല്‍ സൈന്യം. സിറിയയിലെ ദമാസ്‌കസ് പ്രദേശത്തുള്ള സിറിയന്‍ ഭരണകൂടത്തിന്റെ സൈനിക ആസ്ഥാനത്തിന്റെ പ്രവേശന കവാടത്തില്‍ ഐഡിഎഫ് ആക്രമണം നടത്തി എന്ന് ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇസ്രായേല്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു.

തെക്കന്‍ സിറിയയിലെ ഡ്രൂസ് സിവിലിയന്മാര്‍ക്കെതിരായ അസദ് ഭരണകൂടത്തിന്റെ നടപടികള്‍ക്കുള്ള മറുപടിയാണ് ആക്രമണം എന്നാണ് ഇസ്രായേല്‍ പറയുന്നത്. സിറിയയിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് സൈന്യം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ തലത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഐഡിഎഫ് പ്രദേശത്ത് ആക്രമണം നടത്തുകയും വിവിധ സാഹചര്യങ്ങള്‍ക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു എന്നും സൈന്യം വ്യക്തമാക്കി.

Israel

ഷിയ ഇസ്ലാമിന്റെ ഒരു ശാഖയായ ഇസ്മായിലിസത്തിന്റെ ഒരു ശാഖയായി പത്താം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന ഒരു മതസമൂഹമാണ് ഡ്രൂസ്. ലോകമെമ്പാടുമുള്ള ഏകദേശം 1 ദശലക്ഷം ഡ്രൂസ് ജനസംഖ്യയില്‍ പകുതിയിലധികവും സിറിയയിലാണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ പ്രധാനമായും ലെബനനിലും ഇസ്രായേലിലുമാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ഡ്രൂസ് പോരാളികളുമായുള്ള വെടിനിര്‍ത്തല്‍ അവസാനിച്ചതിനെ തുടര്‍ന്ന് സിറിയയിലെ സ്വീഡയില്‍ സംഘര്‍ഷം രൂക്ഷമായിരുന്നു. സര്‍ക്കാര്‍ സേനയും ഡ്രൂസ് സായുധ ഗ്രൂപ്പുകളും തമ്മിലുള്ള വെടിനിര്‍ത്തല്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ബുധനാഴ്ചസ്വീഡയില്‍ സംഘര്‍ഷം ശക്തമായത്. ഡ്രൂസ് ന്യൂനപക്ഷത്തെ പിന്തുണയ്ക്കുന്നതില്‍ ഇസ്രായേല്‍ പങ്കാളിത്തം വര്‍ദ്ധിപ്പിച്ചേക്കാമെന്ന സൂചനകള്‍ക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ഡ്രൂസ് സായുധ സംഘങ്ങള്‍ ലംഘിച്ചതായി സിറിയന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു.

ഇതിന് പിന്നാലെയാണ് സിറിയന്‍ സൈന്യം ഡ്രൂസ് ഭൂരിപക്ഷ മേഖലയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചത്. 'സ്വീഡ നഗരത്തിനുള്ളില്‍ തീപിടുത്തമുണ്ടായ സ്ഥലത്തേക്ക് സൈനിക സേന തുടര്‍ന്നും പ്രതികരിക്കുന്നു, അതേസമയം താമസക്കാരെ സംരക്ഷിക്കുന്നതിനും നഗരം വിട്ടുപോയവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനുമുള്ള നിയമങ്ങള്‍ പാലിക്കുന്നു,' മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം ഗാസയിലെ ചില സൈനികര്‍ സിറിയയുമായുള്ള വടക്കന്‍ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തയ്യാറെടുക്കുകയാണ് എന്ന് ഒരു ഇസ്രായേലി സൈനിക ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'ഞങ്ങള്‍ ആക്രമണങ്ങളുടെ സമ്മര്‍ദ്ദവും വേഗതയും വര്‍ദ്ധിപ്പിക്കുകയാണ്. ദമാസ്‌കസിലും ഞങ്ങള്‍ ആക്രമണങ്ങള്‍ നടത്തി, തെക്കന്‍ സിറിയയിലുടനീളം ആക്രമണം തുടരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതിനിടെ ദമാസ്‌കസിനെതിരായ ഇസ്രായേലിന്റെ ആക്രമണങ്ങളെ ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ അപലപിച്ചു. ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണിത് എന്ന് ഔണ്‍ പറഞ്ഞു. സിറിയന്‍ അറബ് റിപ്പബ്ലിക്കിനോടും ജനങ്ങളോടും ലെബനന്റെ പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു എന്നും പ്രസിഡന്റ് ഔണ്‍ എക്‌സിലെ ഒരു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+