Get Updates
Get notified of breaking news, exclusive insights, and must-see stories!

കോഹിനൂര്‍ കിരീടം ധരിക്കാനുള്ള 'യോഗം' കാമിലയ്ക്കില്ല? കാരണമിങ്ങനെ

ന്യൂഡൽഹി: എലിസബത്ത് രാജ്ഞി അന്തരിച്ചതോടെ അദ്ദേഹത്തിന്റെ മകൻ ചാൾസ് രാജകുമാരൻ ബ്രിട്ടന്റെ രാദാവായിരിക്കുകയാണ്. ചാൾസ് രാജാനായതോടെ അദ്ദഹേത്തിന്റെ ഭാര്യ കാമില രാജ്ഞിയുമായി. എലിസബത്ത് രാജ്ഞിയുടെ മരണത്തിന് പിന്നാലെ ഏറ്റവും കൂടുതൽ ഉയർന്നുവന്ന ചോദ്യം കോഹിനൂർ വജ്രങ്ങൾ പതിപ്പിച്ച എലിസബത്ത് രാജ്ഞിയുടെ കീരിടം ആർക്ക് സ്വന്തമാകും എന്നായിരുന്നു.

മരണത്തിന് മുമ്പ് തന്റെ കീരിടത്തിന്റെ അവകാശി കാമില ആണെന്ന് സൂചന എലിസബത്ത് രാജ്ഞി നൽകുകയും ചെയ്തിരുന്നു. എന്നാൽ കാമിലയക്ക് കോഹിനൂർ വജ്രം പതിച്ച കിരീടം ഉടൻ സ്വന്തമാകില്ലെന്നാണ് സൂചന. കോഹിനൂർ വജ്രം പതിപ്പിച്ച കിരീടം കാമിലയ്ക്ക് സ്വന്തമായിരിക്കുമെന്ന് രാജ്ഞി പറഞ്ഞിട്ടും എന്തുകൊണ്ടാണ് കിരീട ധാരണസമയത്ത് ഈ കിരീടം മറ്റി വയ്ക്കുന്നത്...

1

2023 മെയ് 6 ന് വെസ്റ്റ്മിൻസ്റ്റർ ആബിയിൽ വെച്ച് ചാൾസ് മൂന്നാമൻ രാജാവും കിരീടധാരണം നടത്തുമ്പോൾ കാമില രാജ്ഞി വിലയേറിയ വജ്രം ധരിക്കണമോ എന്ന് ബക്കിംഗ്ഹാം കൊട്ടാരം ഉദ്യോഗസ്ഥർ അവലോകനം ചെയ്യുകയാണെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.
1937-ൽ രാജാവ് ജോർജ്ജ് ആറാമന്റെ ഭാര്യയാണ് അവസാനമായി ഇത് ധരിച്ചത്, കിരീടത്തിൽ 2,800 വജ്രങ്ങളുണ്ട്, മുൻവശത്തെ കുരിശിൽ ലോകത്തിലെ ഏറ്റവും വലിയ കട്ട് വജ്രങ്ങളിലൊന്നായ 105 കാരറ്റ് കോഹിനൂർ ഉള്ളത്.

2


അതേസമയം, കോഹിനൂർ ഇന്ത്യയുടേതാണെന്നും ഇത് ബ്രിട്ടൻ ഉപയോ​ഗിക്കുന്നതിലുള്ള എതിർപ്പും ബിജെപി വ്യക്തമാക്കിയിരുന്നു.
"കാമിലയുടെ കിരീടധാരണവും കോഹിനൂർ എന്ന കിരീടധാരണവും കൊളോണിയൽ ഭൂതകാലത്തിന്റെ വേദനാജനകമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നു," ഒരു ബിജെപി വക്താവ് ടെലിഗ്രാഫിനോട് പറഞ്ഞു.

3

"എലിസബത്ത് രാജ്ഞിയുടെ മരണം, പുതിയ കാമില രാജ്ഞിയുടെ കിരീടധാരണം, കോഹിനൂർ ഉപയോഗം തുടങ്ങിയ സമീപകാല സന്ദർഭങ്ങൾ കുറച്ച് ഇന്ത്യക്കാരെ ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ നാളുകളിലേക്ക് കൊണ്ടുപോകുന്നു എന്നും വക്താവ് പറഞ്ഞു. കോഹിനൂർ വജ്രം പതിച്ച കിരീടത്തിന് പകരം പുതിയ രാജാവിനും രാജ്ഞിക്കും രാജകീയ ശേഖരത്തിൽ നിന്ന് മറ്റേതെങ്കിലും കിരീടം ഉപയോഗിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4

105.6 കാരറ്റ് വജ്രമാണ് കോഹിനൂര്‍. 14ാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ കണ്ടെത്തിയ വജ്രം നൂറ്റാണ്ടുകളായി പലരിലേക്കും കൈകള്‍ മാറി. 1849-ല്‍, ബ്രിട്ടീഷുകാര്‍ പഞ്ചാബ് പിടിച്ചടക്കിയതിനുശേഷം, വജ്രം വിക്ടോറിയ രാജ്ഞിക്ക് വിട്ടുകൊടുത്തു. അന്നുമുതല്‍ ഇത് ബ്രിട്ടീഷ് ക്രൗണ്‍ ജ്വല്ലുകളുടെ ഭാഗമാണ് - എന്നാല്‍ ഇന്ത്യയുള്‍പ്പെടെ കുറഞ്ഞത് നാല് രാജ്യങ്ങള്‍ക്കിടയിലെങ്കിലും ചരിത്രപരമായ ഉടമസ്ഥാവകാശ തര്‍ക്കത്തിന്റെ വിഷയമായി ഇത് തുടരുന്നു.

5

1937ല്‍ ജോര്‍ജ്ജ് ആറാമന്‍ രാജാവിന്റെ കിരീടധാരണത്തിനായി എലിസബത്ത് രാജ്ഞിക്ക് (പിന്നീട് രാജ്ഞി അമ്മ എന്നറിയപ്പെട്ടു) സൃഷ്ടിച്ച പ്ലാറ്റിനം കിരീടത്തിലാണ് കോഹിനൂര്‍ വജ്രം നിലവില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ലണ്ടന്‍ ടവറില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ചാള്‍സ് രാജകുമാരന്‍ രാജാവാകുമ്പോള്‍ അമൂല്യമായ പ്ലാറ്റിനവും വജ്ര കിരീടവും കാമിലയുടെ തലയില്‍ വയ്ക്കുമെന്ന് യുകെ ആസ്ഥാനമായുള്ള ഡെയ്ലി മെയില്‍ എക്സ്‌ക്ലൂസീവ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+