ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയാകാന്‍ മെലോനി; ട്രംപിന്റെ ആരാധിക 'രണ്ടാം മുസോളിനി'യാകുമോ?
റോം: ഇറ്റലിയുടെ ആദ്യ വനിത പ്രധാനമന്ത്രിയായി തീവ്ര വലതുപക്ഷ നേതാവ് ജോര്‍ജിയ മെലോനി. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേരക്ക് കടക്കവെ ജോര്‍ജിയ മെലോനി നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരം പിടിക്കുമെന്നുറപ്പായി.
മാറ്റിയോ സാല്‍വിനിയുടെ ലീഗ്, സില്‍വിയോ ബെര്‍ലുസ്കോണിയുടെ ഫോര്‍സ ഇറ്റാലിയ എന്നിവ ഉള്‍പ്പെടുന്ന മെലോനിയുടെ സഖ്യത്തിന് ഏകദേശം 43% വോട്ട് ലഭിച്ചിട്ടുണ്ട്. കേവല ഭൂരിപക്ഷത്തിന് 104 വോട്ടുകള്‍ ആവശ്യമുള്ള സെനറ്റില്‍ 114 സീറ്റെങ്കിലും നല്‍കും ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് ലഭിക്കും.

അതേസമയം മെലോനിയുടെ പ്രധാന എതിരാളിയായ എന്റിക്കോ ലെറ്റയുടെ ഡെമോക്രാറ്റിക് പാര്‍ട്ടി 19% വോട്ടുമായി പ്രതിപക്ഷത്തെ നയിക്കാന്‍ ഒരുങ്ങുകയാണ്. ഗ്യൂസെപ്പെ കോണ്ടെയുടെ എസ്റ്റാബ്ലിഷ്മെന്റ് വിരുദ്ധ ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് ഏകദേശം 16% വോട്ട് നേടിയിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധം അവസാനിച്ച ശേഷം ആദ്യമായിട്ടാണ് ഇറ്റലി മധ്യ-വലതുപക്ഷ സര്‍ക്കാരിന് അനുകൂലമായി നില്‍ക്കുന്നത്.

Image Credit: PTI
അതേസമയം തന്റെ സര്‍ക്കാര്‍ എല്ലാവര്ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാര്‍ ആയിരിക്കും എന്ന് മെലോനി പ്രതികരിച്ചു. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുക. 200 സെനറ്റര്‍മാരും 400 ലോവര്‍ ഹൗസ് എം പിമാരുമായി ചുരുക്കിയ പുതിയ പാര്‍ലമെന്റ് ഒക്ടോബര്‍ 13-ന് ആദ്യമായി യോഗം ചേരും. സഖ്യകക്ഷികള്‍ വിശ്വാസവോട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെ ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ദ്രാഗി രാജിവെച്ചിരുന്നു.

Image Credit: PTI
ഈ പശ്ചാത്തലത്തിലാണ് രാജ്യം തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൊവിഡ് ഏല്‍പ്പിച്ച ആഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ 18 മാസമായി മരിയോ ഡ്രാഗിയുടെ സാങ്കേതിക ഭരണത്തിനെതിരെ വലിയ എതിര്‍പ്പുണ്ടായിരുന്നു. അതേസമയം ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം മൂലമുണ്ടായ ഊര്‍ജക്ഷാമം ഇന്ധന വിലക്കയറ്റം വര്‍ധിപ്പിക്കുകയും വളര്‍ച്ചയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്നതിനാല്‍ അടുത്ത ഇറ്റാലിയന്‍ ഗവണ്മെന്റ് പ്രതിസന്ധികളുടെ ഒരു പരമ്പരയെ അഭിമുഖീകരിക്കും.

Image Credit: PTI
1990 കളില്‍ തീവ്ര വലതുപക്ഷ പ്രവര്‍ത്തകയെന്ന നിലയിലാണ് മെലോനി രാഷ്ട്രീയത്തില്‍ സജീവമാകകുന്നത്. യൂറോപ്യന്‍ യൂണിയന്, കുടിയേറ്റക്കാര്‍, എല്‍ജിബിടിക്യു, ഫെമിനിസം എന്നിവയോടെല്ലാം രൂക്ഷമായ എതിര്‍പ്പ് പ്രകടിപ്പിക്കുന്നയാളാണ് മെലോനി. എന്നാല്‍ ഇറ്റലിയുടെ ഭീമമായ കടം നിയന്ത്രണത്തിലാക്കുമെന്നും രാജ്യത്തിന്റെ വിദേശ സഖ്യങ്ങളെയോ ഉക്രെയ്നിനുള്ള പിന്തുണയെയോ ചോദ്യം ചെയ്യില്ലെന്നും പറഞ്ഞായിരുന്നു വോട്ടര്‍മാരെ സമീപിച്ചത്.

Image Credit: PTI
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കടുത്ത ആരാധിക കൂടിയാണ് മെലോനി. ഇറ്റാലിയന്‍ ഫാസിസ്റ്റ് നേതാവായ ബെനിറ്റോ മുസോളിനിക്ക് ശേഷം ആ രാജ്യം കണ്ടിട്ടുള്ള ഏറ്റവും വലിയ തീവ്ര വലതുപക്ഷ നേതാവായിരിക്കും ഭരണത്തില്‍ വരിക എന്നാണ് രാഷ്ട്രീയ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. മുസോളിനിയുടെ തീവ്ര വലതുപക്ഷ പാര്‍ട്ടിയില്‍ പ്രചോദനം ഉള്‍ക്കൊണ്ട മെലോനി നിരവധി തവണ തന്റെ തീവ്ര നിലപാടുകള്‍ പരസ്യമാക്കിയിട്ടുമുണ്ട്. 15-ാം വയസ് മുതല്‍ രാഷ്ട്രീയത്തില്‍ സജീവമാണ് മെലോനി.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications