അടിമുടി മാറാന്‍ ജപ്പാന്.. സുരക്ഷാനയത്തില്‍ വ്യതിയാനം; പ്രത്യാക്രമണശേഷി വര്‍ധിപ്പിക്കും; അമേരിക്ക കനിയണം
ടോക്കിയോ: ദേശീയ സുരക്ഷ നയത്തില്‍ കാതലായ മാറ്റത്തിന് ഒരുങ്ങി ജപ്പാന്. ശത്രു ആക്രമണങ്ങളെ തടയാന്‍ പ്രത്യാക്രമണ ശേഷി ആര്‍ജിക്കുന്നതിലേക്ക് കൂടുതല്‍ അടുത്തിരിക്കുകയാണ് രാജ്യം. ചൈന, ഉത്തര കൊറിയ, റഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഭീഷണിയില്‍ നിന്ന് സ്വയം രക്ഷിക്കുന്നതിന് പ്രതിരോധം മെച്ചപ്പെടുത്താനും ചെലവ് ഇരട്ടിയാക്കാനുള്ള തീരുമാനങ്ങളാണ് പുതിയ നയത്തില്‍ ഉള്‍പ്പെടുന്നത്.
രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ജപ്പാന്റെ സ്വയം പ്രതിരോധ നയത്തില്‍ ചരിത്രപരമായ മാറ്റമാണ് പുതിയ തന്ത്രം രേഖപ്പെടുത്തുന്നത്. 10 വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ രാജ്യത്തിനെതിരായ അധിനിവേശത്തെ തടസ്സപ്പെടുത്താനും പരാജയപ്പെടുത്താനുമുള്ള കഴിവുകള്‍ കൈവരിക്കാന്‍ ആണ് ജപ്പാന് ലക്ഷ്യമിടുന്നത്. 1956് ലെ സര്‍ക്കാര്‍ നയത്തിന് വിപരീതമാണ് പുതിയ നീക്കം.

ശത്രുവിനെ ആക്രമിക്കുക എന്ന ആശയത്തെ ഭരണഘടനാപരമായ അവസാന പ്രതിരോധമായി മാത്രം അംഗീകരിക്കുകയും ചെയ്തിരുന്നതാണ് മുന്‍പത്തെ നയം. എന്നാല്‍ തങ്ങള്‍ക്കെതിരായ മിസൈല്‍ ആക്രമണങ്ങള്‍ വലിയ ഭീഷണി ആയി മാറിയെന്നും നിലവിലെ മിസൈല്‍ പ്രതിരോധ സംവിധാനം അപര്യാപ്തമാണെന്നും ജപ്പാന് പറയുന്നു. ഈ വര്‍ഷം മാത്രം 30-ലധികം തവണ ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിട്ടുണ്ട്.

ചൈന തെക്കന്‍ ജാപ്പനീസ് ദ്വീപുകള്‍ക്ക് സമീപത്തേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിടുകയും ചെയ്തിരുന്നു. അതിനാല്‍ ആസന്നമായ ശത്രു ആക്രമണത്തെ പ്രതിരോധിക്കാന്‍ പ്രത്യാക്രമണ ശേഷി കൈവരിക്കുന്നത് ഭരണഘടനാപരമാണ് എന്നാണ് ജപ്പാന് പറയുന്നത്. അതേസമയം പ്രത്യേക സ്വയം പ്രതിരോധ നയം പൊള്ളയാണ് എന്നാണ് ലിബറല്‍ കക്ഷികളുടെ വാദം.

2027-ഓടെ പ്രതിരോധ ചെലവ് ജിഡിപിയുടെ ഏകദേശം 2% ആക്കി മൊത്തം 43 ട്രില്യണ്‍ യെന്‍ (320 ബില്യണ്‍ ഡോളര്‍) ആക്കാനാണ് ജപ്പാന് ലക്ഷ്യമിടുന്നത്. ഇത് ജപ്പാന്റെ വാര്‍ഷിക ബജറ്റ് ഏകദേശം 10 ട്രില്യണ്‍ യെന്‍ ആയി ഉയര്‍ത്തുകയും ചെയ്യും. തന്റെ സര്‍ക്കാരിന് പ്രതിവര്‍ഷം 4 ട്രില്യണ്‍ യെന്‍ (30 ബില്യണ്‍ ഡോളര്‍) അധികമായി വേണ്ടിവരുമെന്നും അതിന്റെ നാലിലൊന്ന് ഫണ്ടിനായി നികുതി വര്‍ധന നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി ഫ്യുമിയോ കിഷിദ പറയുന്നു.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ജപ്പാന് ദീര്‍ഘദൂര മിസൈലുകള്‍ക്കായി ഏകദേശം 5 ട്രില്യണ്‍ യെന്‍ (37 ബില്യണ്‍ ഡോളര്‍) ചെലവഴിക്കും. അതിനായുള്ള പ്രാരഭ നീക്കങ്ങള്‍ 2026-ല്‍ ആരംഭിക്കും. യുഎസ് നിര്‍മ്മിത ടോമാഹോക്കുകളും ജോയിന്റ് എയര്‍-ടു-സര്‍ഫേസ് സ്റ്റാന്‍ഡ്ഓഫ് മിസൈലുകളും ജപ്പാന് വാങ്ങും. ഹൈപ്പര്‍സോണിക് ആയുധങ്ങളും ആളില്ലാ, മള്‍ട്ടി-റോള്‍ വാഹനങ്ങളും പോലുള്ള മറ്റ് തരത്തിലുള്ള ആയുധശേഖരങ്ങളും ജപ്പാന് വികസിപ്പിക്കും.

അതേസമയം മതിയായ സൈബര്‍ സുരക്ഷയും രഹസ്യാന്വേഷണ ശേഷിയും ഇല്ലാത്ത ജപ്പാന്, ഉദ്ദേശിച്ച ലക്ഷ്യങ്ങളില്‍ ദീര്‍ഘദൂര ക്രൂയിസ് മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് ആ മേഖലകളില്‍ അമേരിക്കയെ വളരെയധികം ആശ്രയിക്കേണ്ടിവരും എന്നാണ് വിദഗ്ധര്‍ പറയുന്നത്. സൈബര്‍ സുരക്ഷയും ബഹിരാകാശവും ഉള്‍പ്പെടെയുള്ള ക്രോസ്-ഡൊമെയ്ന്‍ പ്രതിരോധത്തിനായി ജപ്പാന് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8 ട്രില്യണ്‍ യെന്‍ ചെലവഴിക്കും.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി












Click it and Unblock the Notifications