Get Updates
Get notified of breaking news, exclusive insights, and must-see stories!

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പൗഡര്‍ ക്യാന്‍സറിന് കാരണമാകുന്നു; കമ്പനിക്ക് 32000 കോടി പിഴ വിധിച്ചു

Recommended Video

cmsvideo
    ജോണ്‍സന്‍ ആന്റ് ജോണ്‍സന് 32000 കോടി പിഴ | OneIndia Malayalam

    വളരെ വിശ്വാസപൂര്‍വ്വം നമ്മള്‍ പണം കൊടുത്ത് വാങ്ങി ഉപയോഗിക്കുന്ന ഉല്‍പന്നങ്ങല്‍ നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ദോഷമായി ബാധിക്കുന്നുവെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. മിഴിവാര്‍ന്ന പരസ്യങ്ങളില്‍ വീണ്‌പോയി നാം പലപ്പോഴും ഇത്തരം ഉല്‍പന്നങ്ങളുടെ ഉപയോഗം പലപ്പോഴും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു.

    അത്തരത്തില്‍ മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ടാല്‍കം പൗഡര്‍ ബ്രാന്‍ഡ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ഈ പൗഡര്‍ ക്യാന്‍സര്‍ ഉള്‍പ്പടേയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്നു എന്ന ആരോപണം പലപ്പോഴും വിവിധരാജ്യങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. പല കേസകുളിലും കമ്പനി വന്‍തുക നഷ്ടപരിഹാരം നല്‍കിയാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഇപ്പോഴിതാ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബ്രാന്‍ഡിന് വീണ്ടും വന്‍തുക പിഴ വിധിച്ചിരിക്കുകയാണ് കോടതി.

    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍

    മലയാളികള്‍, പ്രത്യേകിച്ച് കുഞ്ഞ്കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന പ്രമുഖ ടാല്‍കം പൗഡര്‍ ബ്രാന്‍ഡ് ആണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. മുമ്പ് നിരവധി കേസുകളില്‍ കമ്പനിക്ക് കോടതി വന്‍ തുക പിഴ വിധിച്ചെങ്കിലും കേരള വിപണിയിലുള്‍പ്പടേ ലോകത്താകമാനം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്‍പ്പന്നങ്ങള്‍ ഇപ്പോവും സജീവമായി വിറ്റുപോകുന്നു.

    കാന്‍സറിന് കാരണം

    കാന്‍സറിന് കാരണം

    ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ പൗഡര്‍ കാന്‍സറിന് കാരണമാകുന്നു എന്ന ആരോപണത്തിന് ശക്തി പകര്‍ന്നുകൊണ്ടാണ് അമേരിക്കയില്‍ ഇന്നൊരു കോടതി വിധി ഉണ്ടായിരിക്കുന്നത്. 22 സ്ത്രീകള്‍ നല്‍കിയ പരാതിയില്‍ 470 കോടി അമേരിക്കന്‍ ഡോളറാണ് (ഏകദേശം 32000 കോടി രൂപ) കമ്പനിക്ക് കോടതി പിഴ വിധിച്ചത്.

    ആസ്‌ബെറ്റോസ്

    ആസ്‌ബെറ്റോസ്

    ആസ്‌ബെറ്റോസ് കലര്‍ന്ന ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് 22 സ്ത്രീകള്‍ക്ക് ക്യാന്‍സര്‍ ബാധിച്ചു എന്നായിരന്നു കേസ്. ആറാഴ്ച്ച നീണ്ടുനിന്ന വിചാരണയ്ക്ക് ശേഷമാണ് കോടിതി വിധി പുറപ്പെടുവിച്ചത്.

    കോടതിയില്‍

    കോടതിയില്‍

    കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ഉല്‍പന്നങ്ങളില്‍ കാന്‍സറിന് കാരണമാകുന്ന അസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ട്. എന്നാല്‍ കമ്പനി ഇത് മറച്ചുവെക്കുകയായിരുന്നെന്ന് പരാതിക്കാര്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകന്‍ മാര്‍ക്ക് ലാനിയര്‍ വ്യക്തമാക്കി.

    മുന്നറിയിപ്പ്

    മുന്നറിയിപ്പ്

    വ്യക്തി ശിചിത്വത്തിന് ഉപയോഗിക്കുന്ന ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ ടാല്‍ക്കം പൗഡറാണ് കാന്‍സറിന് കാരണമായതെന്നായിരുന്നു പരാതിക്കാര്‍ വ്യക്തമാക്കിയത്. കോടതി വിധി ഇനിയെങ്കിലും ആസ്‌ബെറ്റോസ് ക്യാന്‍സറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ കമ്പനിയെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലാനിയര്‍ അഭിപ്രായപ്പെട്ടു.

    അധികൃതര്‍

    അധികൃതര്‍

    വിധി നിരാശാജനകമാണെന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ന്റെ അധികൃതര്‍ പ്രതികരിച്ചത്. തങ്ങളുടെ ഉല്‍പന്നങ്ങില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം ഉണ്ടെന്ന പരാതിക്കാരുടെ വാദം കമ്പനി നിഷേധിച്ചു.

    വാദം തെറ്റ്

    വാദം തെറ്റ്

    ആരോപണം ഉയര്‍ന്നതോടെ വിവിധ പരിശോധനകള്‍ക്ക് കമ്പനി തയ്യാറായിട്ടുണ്ട് എന്നാല്‍ ഒരു പരിശോധനയിലും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ആസ്‌ബെറ്റോസിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. മാത്രവുമല്ല ആസ്‌ബെറ്റോസ് ക്യാന്‍സറിന് കാരണമാകുന്നു എന്ന വാദം തെറ്റാണെന്നും കമ്പനി അധികൃതര്‍ അഭിപ്രായപ്പെട്ടു

    ഇതിനുമുന്‍പും

    ഇതിനുമുന്‍പും

    ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നങ്ങളില്‍ മാരക വിഷാംശം ഉള്ളതായി ഇതിനുമുന്‍പും കണ്ടെത്തിയിട്ടുണ്ട്. ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഒരുകാലത്ത് നിരോധിക്കുകയും ചെയ്തിരുന്നു. പിന്നീട് വീണ്ടും നല്ല ഗുണ നിലവാരമുള്ള ഉത്പന്നങ്ങളെന്ന അവകാശവാദങ്ങളുമായി ജോണ്‍സണ്‍ കമ്പനി രംഗത്തു വരികയായിരുന്നു.

    നഷ്ടപരിഹാരം

    നഷ്ടപരിഹാരം

    2016 ഫെബ്രുവരിയില്‍ മിസോറിയിലെ യുവതിക്ക് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വരാനിടയായതായി പരാതി ഉണ്ടായിരുന്നു. ആ കേസില്‍ കോടതി കമ്പനിക്ക് പിഴ വിധിച്ചിരുന്നു. ഗര്‍ഭാശയ ക്യാന്‍സര്‍ പിടിപ്പെട്ടാണ് സ്ത്രീ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് . യുവതിയുടെ കുടുംബത്തിന് കോടതി നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചിരിക്കുകയായിരുന്നു.

    വിധി

    വിധി

    493 കോടി ഇന്ത്യന്‍ രൂപയാണ് അന്ന് കോടതി പിഴ വിധിച്ചത്. ജാക്വിലിന്‍ ഫോക്സ് എന്ന യുവതിയാണ് ക്യാന്‍സര്‍ വന്ന് മരിച്ചത്. ജോണ്‍സണ്‍ ബേബി പൗഡറും, ഷവര്‍ ടു ഷവറും വര്‍ഷങ്ങളായി ഉപയോഗിച്ചാണ് യുവതിക്ക് ക്യാന്‍സര്‍ പിടിപ്പെട്ടതെന്നാണ് ആരോപണം. 35 വര്‍ഷം ഈ സ്ത്രീ ജോണ്‍സണ്‍ പൗഡറാണ് ഉപയോഗിച്ചിരുന്നത്. മൂന്ന് വര്‍ഷം ക്യാന്‍സര്‍ പിടിപ്പെട്ട് ചികിത്സയിലായിരുന്നു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+