കറാച്ചി ഭീകരാക്രമണം: പിന്നില്‍ മോദിയെന്ന് ഹാഫീസ്
കറാച്ചി: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫീസ് സയീദ് ആണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഭീകരാക്രമണം നടന്ന ആദ്യ മണിക്കൂറുകളില്‍ പുറത്ത് വന്ന വിവരങ്ങളനുസരിച്ചായിരുന്നു സയീദിന്റെ ട്വീറ്റുകള്‍. വിദേശ പൗരന്മാരാണ് ആക്രമണം നടത്തിയതെന്നും, ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളാണ് ആക്രണണത്തിന് ഉപയോഗിച്ചതെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹഫീസ് സയീദ് നേതൃത്വം നല്കുന്ന ജമാ അത്ത് ഉദ് ദവയുടെ ട്വീറ്റ് ആണ് ആദ്യം വന്നത്. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണം നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്നാണ് സംഘടന ആരോപിച്ചത്. ഇന്ത്യയുടെ പുതിയ ഹിന്ദുത്വ സര്‍ക്കാരിന്റെ പ്രതികരണമാണിതെന്നും സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. രാവിലെ അഞ്ച് മണിക്കായിരുന്നു ഈ ട്വീറ്റ്.
<blockquote class="twitter-tweet blockquote" lang="en"><p>The spectacle at <a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> is Modi's plan against Pakistan. Direct response of needless appeasement of new 'Hindutva' Government.</p>— Jamat 'ud' Da'wah (@JuD_Official) <a href="https://twitter.com/JuD_Official/statuses/475782216249651201">June 8, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>മണിക്കൂര്‍ ഒന്ന് കഴിഞ്ഞില്ല, ആരോപണവുമായി ഹാഫിസ് സയീദ് രംഗത്തെത്തി. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഞങ്ങള്‍ ദു:ഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുമായി സമ്മാനം കൈമാറുന്ന പരിപാടി സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തണം. നട്ടെല്ല് കാണിക്കണം- സയീദ് ട്വീറ്റ് ചെയ്തിരിക്കുന്നു.
<blockquote class="twitter-tweet blockquote" lang="en"><p>We condemn horrendous act of terrorism at <a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> in severe words. Government must end exchange of gifts with India; show spine.</p>— Hafiz Muhammad Saeed (@HafizSaeedJUD) <a href="https://twitter.com/HafizSaeedJUD/statuses/475804204431192064">June 9, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>അല്പസമയത്തിനുള്ളില് തന്നെ അടുത്ത ട്വീറ്റും വന്നു. 'ഇത് പാകിസ്താന് നേര്‍ക്കുള്ള ആക്രമണമാണ്. നരേന്ദ്ര മോദിയുടെ പുതിയ സുരക്ഷാ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇത് യുദ്ധമാണ്. രാഷ്ട്രത്തിനറിയാം ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന്.'
<blockquote class="twitter-tweet blockquote" lang="en"><p><a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> is an attack on Pakistan. Modi's new security team is behind this act of war by India. Nation knows the real enemy.</p>— Hafiz Muhammad Saeed (@HafizSaeedJUD) <a href="https://twitter.com/HafizSaeedJUD/statuses/475802990964523010">June 9, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>എന്തായാലും ഇന്ത്യ-പാക് ബന്ധത്തിന് ഈ ആക്രമണം പ്രശ്നമായേക്കും. തെഹറീക് ഇ പാകിസ്താന് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഹാഫീസ് സയീദ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications