കറാച്ചി ഭീകരാക്രമണം: പിന്നില്‍ മോദിയെന്ന് ഹാഫീസ്
കറാച്ചി: പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതുന്ന ഹാഫീസ് സയീദ് ആണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഭീകരാക്രമണം നടന്ന ആദ്യ മണിക്കൂറുകളില്‍ പുറത്ത് വന്ന വിവരങ്ങളനുസരിച്ചായിരുന്നു സയീദിന്റെ ട്വീറ്റുകള്‍. വിദേശ പൗരന്മാരാണ് ആക്രമണം നടത്തിയതെന്നും, ഇന്ത്യന്‍ നിര്‍മിത ആയുധങ്ങളാണ് ആക്രണണത്തിന് ഉപയോഗിച്ചതെന്നും ആയിരുന്നു റിപ്പോര്‍ട്ടുകള്‍.

ഹഫീസ് സയീദ് നേതൃത്വം നല്കുന്ന ജമാ അത്ത് ഉദ് ദവയുടെ ട്വീറ്റ് ആണ് ആദ്യം വന്നത്. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണം നരേന്ദ്ര മോദിയുടെ പദ്ധതിയാണെന്നാണ് സംഘടന ആരോപിച്ചത്. ഇന്ത്യയുടെ പുതിയ ഹിന്ദുത്വ സര്‍ക്കാരിന്റെ പ്രതികരണമാണിതെന്നും സംഘടന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചു. രാവിലെ അഞ്ച് മണിക്കായിരുന്നു ഈ ട്വീറ്റ്.
<blockquote class="twitter-tweet blockquote" lang="en"><p>The spectacle at <a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> is Modi's plan against Pakistan. Direct response of needless appeasement of new 'Hindutva' Government.</p>— Jamat 'ud' Da'wah (@JuD_Official) <a href="https://twitter.com/JuD_Official/statuses/475782216249651201">June 8, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>മണിക്കൂര്‍ ഒന്ന് കഴിഞ്ഞില്ല, ആരോപണവുമായി ഹാഫിസ് സയീദ് രംഗത്തെത്തി. കറാച്ചി വിമാനത്താവളത്തില്‍ നടന്ന ആക്രമണത്തില്‍ ഞങ്ങള്‍ ദു:ഖം രേഖപ്പെടുത്തുന്നു. ഇന്ത്യയുമായി സമ്മാനം കൈമാറുന്ന പരിപാടി സര്‍ക്കാര്‍ ഉടന്‍ നിര്‍ത്തണം. നട്ടെല്ല് കാണിക്കണം- സയീദ് ട്വീറ്റ് ചെയ്തിരിക്കുന്നു.
<blockquote class="twitter-tweet blockquote" lang="en"><p>We condemn horrendous act of terrorism at <a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> in severe words. Government must end exchange of gifts with India; show spine.</p>— Hafiz Muhammad Saeed (@HafizSaeedJUD) <a href="https://twitter.com/HafizSaeedJUD/statuses/475804204431192064">June 9, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>അല്പസമയത്തിനുള്ളില് തന്നെ അടുത്ത ട്വീറ്റും വന്നു. 'ഇത് പാകിസ്താന് നേര്‍ക്കുള്ള ആക്രമണമാണ്. നരേന്ദ്ര മോദിയുടെ പുതിയ സുരക്ഷാ സംഘമാണ് ആക്രമണത്തിന് പിന്നില്‍. ഇത് യുദ്ധമാണ്. രാഷ്ട്രത്തിനറിയാം ആരാണ് യഥാര്‍ത്ഥ ശത്രുവെന്ന്.'
<blockquote class="twitter-tweet blockquote" lang="en"><p><a href="https://twitter.com/search?q=%23KarachiAirport&src=hash">#KarachiAirport</a> is an attack on Pakistan. Modi's new security team is behind this act of war by India. Nation knows the real enemy.</p>— Hafiz Muhammad Saeed (@HafizSaeedJUD) <a href="https://twitter.com/HafizSaeedJUD/statuses/475802990964523010">June 9, 2014</a></blockquote> <script async src="//platform.twitter.com/widgets.js" charset="utf-8"></script>എന്തായാലും ഇന്ത്യ-പാക് ബന്ധത്തിന് ഈ ആക്രമണം പ്രശ്നമായേക്കും. തെഹറീക് ഇ പാകിസ്താന് ആക്രണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഹാഫീസ് സയീദ് ഇക്കാര്യം അംഗീകരിച്ചിട്ടില്ല.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications