Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസില്‍ കര്‍ണാടകസ്വദേശിയുടെ തല വെട്ടി മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ചു; ഇന്ത്യക്കാര്‍ക്കിടയില്‍ ആശങ്ക

ഡാലസ്: അമേരിക്കയില്‍ ഇന്ത്യക്കാരുടെ മനസില്‍ വീണ്ടും ആശങ്ക വിതച്ച് ഇന്ത്യന്‍ വംശജനു മേല്‍ ആക്രമണം. ക്യൂബന്‍ പൗരനാണ് കര്‍ണാടകയില്‍ നിന്നുള്ള മോട്ടല്‍ മാനേജനായിരുന്ന ചന്ദ്രമൗലി നാഗമല്ലയ്യ(50)യെ അതിക്രൂരമായി തലയറുത്ത് കൊലപ്പെടുത്തിയത്. യുഎസിലെ ഡാളസിലായിരുന്നു ഇന്ത്യക്കാരെ നടുക്കിയ സംഭവം കഴിഞ്ഞ ദിവസം ഉണ്ടായത്. ഭാര്യയുടെയും മകന്റെയും കണ്‍മുന്നിലാണ് കൊലപാകതം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പൊലീസിനോടു പറഞ്ഞു.

രാവിലെ ഡൗണ്ടൗണ്‍ ഡാളസിന് സമീപം സാമുവല്‍ ബൊളിവാര്‍ഡിലുള്ള ഡൗണ്‍ടൗണ്‍ സ്യൂട്ട്സ് മോട്ടലിലാണ് ആക്രമണം നടന്നത്. മോട്ടലില്‍ ജീവനക്കാരായിരുന്നു അക്രമിയായ യോര്‍ദാനിസ് മാര്‍ട്ടിനെസും നാഗമല്ലയ്യയും. ഇരുവരും തമ്മിലുണ്ടായ തര്‍ക്കം ക്രൂരമായ കൊലപാതകത്തിലേക്കു നയിക്കുകയായിരുന്നു. യോര്‍ദാനിസിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Karnataka man

കേടായ വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ക്രൂരമായ സംഭവത്തിലേക്ക് നയിച്ചത്. കോബോസ്-മാര്‍ട്ടിനെസിനോടും ഒരു വനിതാ സഹപ്രവര്‍ത്തകയോടും ഒരു മോട്ടല്‍ മുറി വൃത്തിയാക്കുമ്പോള്‍ അത് ഉപയോഗിക്കരുതെന്ന് നാഗമല്ലയ്യ പറഞ്ഞതായി സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നാഗമല്ലയ്യ നേരിട്ട് തന്നോട് ഇക്കാര്യം പറയുന്നതിനുപകരം, വനിതാ സഹപ്രവര്‍ത്തകയിലൂടെ സന്ദേശം കൈമാറിയതില്‍ കോബോസ്-മാര്‍ട്ടിനെസ് അസ്വസ്ഥനായി. തുടര്‍ന്ന് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. നാഗമല്ലയ്യയുടെ തല ശരീരത്തില്‍ നിന്ന് വെട്ടിമാറ്റി. തുടര്‍ന്ന് തല പാര്‍ക്കിംഗ് സ്ഥലത്തേക്കും തുടര്‍ന്ന് അത് എടുത്ത് ഒരു ഡംപ്സ്റ്ററിലേക്ക് കൊണ്ടുപോയി വെച്ചതായുമാണ് റിപ്പോര്‍ട്ട്. അതേസമയം, തര്‍ക്കത്തിലേക്ക് നയിച്ച കാരണം പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല,

ഡാളസ് ഫയര്‍-റെസ്‌ക്യൂ സംഘം സംഭവസ്ഥലത്തെത്തിയപ്പോള്‍ കോബോസ്-മാര്‍ട്ടിനെസ് രക്തത്തില്‍ കുളിച്ച നിലയില്‍ കത്തിയുമായി നില്‍ക്കുന്നതാണ് കണ്ടത്. ചോദ്യം ചെയ്യലില്‍, കോബോസ്-മാര്‍ട്ടിനെസ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കൊലപാതകക്കുറ്റം ചുമത്തി ഡാളസ് കൗണ്ടി ജയിലില്‍ അയാള്‍ ഇപ്പോള്‍ തടവിലാണ്.

ഹ്യൂസ്റ്റണിലെ ഇന്ത്യയിലെ കോണ്‍സുലേറ്റ് ജനറല്‍ ചന്ദ്ര നാഗാമല്ലയയ്യയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. സാധ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും കേസ് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇന്ത്യന്‍ അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം പ്രാദേശിക സമൂഹത്തിലും വലിയ ഞെട്ടല്‍ സൃഷ്ടിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+