Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീര്‍; ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ ആക്രമണം, ജനല്‍ ചില്ലുകള്‍ തകര്‍ത്തു

ലണ്ടന്‍: കശ്മീര്‍ വിഷയത്തില്‍ ലണ്ടനിലെനെ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ പ്രതിഷേധം. ലണ്ടനിലെ വിവിധ സ്ഥലങ്ങങ്ങളില്‍ നിന്ന് സംഘടിച്ചെത്തിയ പതിനായിരത്തോളം വരുന്ന സംഘമാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പ്രതിഷേധം നടത്തിയത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളുമായി രംഗത്ത് എത്തിയവര്‍ പ്രതിഷേധത്തിനിടെ ഹൈക്കമ്മീഷന് നേരെ കല്ലേറും നടത്തി. അക്രമത്തില്‍ ഹൈക്കമീഷന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

കശ്മീരിന് സ്വാതന്ത്രം നല്‍കണമെന്ന മുദ്യാവാക്യവുമായി പാക് അധീന കശ്മീരിന്‍റെ പതാകയും പ്ലക്കാര്‍ഡുകളമേന്തിയായിരുന്നു പ്രതിഷേധക്കാര്‍ തെരുവില്‍ ഇറങ്ങിയത്. ബ്രിട്ടീഷ് കശ്മീര്‍ ഗ്രൂപ്പുകള്‍ സംഘടിപ്പിച്ച പ്രതിഷേധം പാര്‍ലമെന്‍റ് സ്ക്വയറില്‍ നിന്നാണ് ആരംഭിച്ചത്. പരിപാടിയില്‍ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടിയിലെ ചില എംപിമാരും പങ്കെടുത്തു. കശ്മീരില്‍ നീതി ലഭ്യമാവുന്നത് വരെ പ്രതിഷേധങ്ങള്‍ തുടരുമെന്ന് മാര്‍ച്ചിന് നേതൃത്വം നല്‍കിയ ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപിയായ ലിയാം ബെര്‍ണ്‍ പറഞ്ഞു.

kashmir

അതേസമയം ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമത്തില്‍ ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പ്രതിഷേധിച്ചു. ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമം തീര്‍ത്തും അസ്വീകാര്യമാണെന്നും പ്രതിഷേധത്തില്‍ അപലപിക്കുന്നുവെന്നും സാദിഖ് ഖാന്‍ ട്വീറ്റ് ചെയ്തു. ഹൈക്കമ്മീഷന് നേരെ നടന്ന ആക്രമത്തില്‍ ഇന്ത്യന്‍ വംശജര്‍ ഇതുവരെ പ്രതിഷേധങ്ങള്‍ക്കൊന്നും ആഹ്വനം ചെയ്തിട്ടില്ല.

ആഗസ്റ്റ് 15 നും ഇന്ത്യന്‍ ഹൈക്കമ്മീഷന് നേരെ പാക് വംശജരുടെ പ്രതിഷേധവും ആക്രമണവും നടന്നിരുന്നു. കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവകാശം വേണെമെന്ന മുദ്രാവാക്യവുമായി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇതിനെതിരെ സിഖുകാരും കശ്മീർ വിഭജനത്തെ അനുകൂലിക്കുന്നവരും സംഘടിച്ചെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+