Get Updates
Get notified of breaking news, exclusive insights, and must-see stories!

"അടുത്തത് ആര്?" ഇറാനിലെ പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ

പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുകയാണ്. ഇപ്പോഴിതാ ആയത്തുള്ള ഖാംനഇയുടെ പിൻഗാമിയായി ചുമതലയേൽക്കുന്ന ഏതൊരാളെയും വധിക്കുമെന്നും ഇസ്രായേലിന്റെ സൈനിക നടപടിയിൽ നിന്ന് ആരും രക്ഷപ്പെടില്ലെന്നും ഐഡിഎഫ് (Israel Defense Forces) ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ ചുമതലപ്പെട്ട 'അസംബ്ലി ഓഫ് എക്സ്പെർട്സിനും' (Assembly of Experts) ഇസ്രായേൽ കടുത്ത മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

മാർച്ച് എട്ടിന് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ, ഖമനേയിയുടെ പിൻഗാമിയെ നിശ്ചയിക്കാൻ ഒത്തുകൂടുന്ന സമിതിയിലെ അംഗങ്ങൾ ഇസ്രായേലിന്റെ നേരിട്ടുള്ള ലക്ഷ്യമായിരിക്കുമെന്ന് സൈന്യം വ്യക്തമാക്കി. "ഇസ്രായേൽ വിരുദ്ധ നയങ്ങൾ തുടരുന്നതിനായി ആരെയാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നതെങ്കിലും, അവരെ ഞങ്ങൾ വേട്ടയാടും" എന്നാണ് പേർഷ്യൻ ഭാഷയിൽ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ ഇസ്രായേൽ സൈന്യം അറിയിച്ചത്. ഖമനേയിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ ഭരണകൂടത്തിൽ ഉണ്ടായിരിക്കുന്ന അസ്ഥിരത മുതലെടുത്ത് ആത്മവീര്യം തകർക്കാനാണ് ഇസ്രായേൽ ലക്ഷ്യമിടുന്നത്.

irans-assembly-of-experts-1772963107 jpg

യുദ്ധത്തിന്റെ പശ്ചാത്തലം

2026 ഫെബ്രുവരി അവസാനത്തോടെ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ 'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിനിടെയാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖാംനഇ കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ ഇറാനിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ, എണ്ണ ഡിപ്പോകൾ, കമാൻഡ് സെന്ററുകൾ എന്നിവയ്ക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഖാംനഇക്ക് പകരം ഒരു നേതാവിനെ കണ്ടെത്താനുള്ള ശ്രമം ഇറാൻ ആരംഭിച്ചെങ്കിലും അത് തടയാനാണ് ഇസ്രായേലിന്റെ നീക്കം.

ഇസ്രായേൽ പ്രതിരോധ മന്ത്രിയുടെ പ്രതികരണം

ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് ഈ നിലപാടിനെ പിന്തുണച്ച് രംഗത്തെത്തി. ഇസ്രായേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ഏത് ഇറാനിയൻ നേതാവും വധിക്കപ്പെടേണ്ടവനാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ അസംബ്ലി ഓഫ് എക്സ്പെർട്സ് അംഗങ്ങൾക്കിടയിൽ ഒരു പിൻഗാമിയെക്കുറിച്ച് ധാരണയായതായി സൂചനയുണ്ടെങ്കിലും, ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം കാരണം വോട്ടെടുപ്പ് സുഗമമായി നടത്താൻ ഇറാന് സാധിക്കുന്നില്ല.

യുദ്ധം ആരംഭിച്ച് ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകൾ പശ്ചിമേഷ്യയിൽ നിന്ന് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ തിരിച്ചടിക്കായി മിസൈലുകളും ഡ്രോണുകളും ഉപയോഗിക്കുന്നുണ്ടെങ്കിലും, ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത പ്രതിരോധം ഇറാന് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. വരും ദിവസങ്ങളിൽ ഇറാന്റെ രാഷ്ട്രീയ നേതൃത്വത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യുദ്ധത്തിന്റെ ഭാവി നിർണ്ണയിക്കും. പിൻഗാമിയെ നിശ്ചയിക്കാനുള്ള ഇറാന്റെ ഓരോ നീക്കത്തെയും സൈനികമായി നേരിടാനാണ് ഇസ്രായേലിന്റെ തീരുമാനം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+