ഖാംനഇ എവിടെ? കൊല്ലപ്പെട്ടിരിക്കാമെന്ന് നെതന്യാഹു: ബഹ്റൈനില്‍ ഫ്ളാറ്റില്‍ മിസൈല്‍ പതിച്ചു
ടെല്‍ അവീവ്: ഇറാന്-ഇസ്രായേല്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിയേക്കാവുന്ന പ്രഖ്യാപനവുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഖാംനഇ ജീവിച്ചിരിപ്പില്ല എന്നതിന്റെ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, ഈ വാദത്തെ ശരിവയ്ക്കുന്ന തെളിവുകളൊന്നും നെതന്യാഹു നല്‍കിയില്ല.
ഖാംനഇ ഇറാനിയന്‍ ജനതയെ അഭിസംബോധന ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടാകാത്തതും സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. എന്നാല്‍ ഖാംനഇ കൊല്ലപ്പെട്ടുവെന്ന അവകാശവാദങ്ങള്‍ ഇറാന് മാധ്യമങ്ങള്‍ തള്ളുന്നു. അദ്ദേഹം ഇപ്പോഴും വാര് റൂമിന് നേതൃത്വം നല്‍കുന്നുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഇറാനിയന്‍ ജനങ്ങളോടു തെരുവില്‍ ഇറങ്ങാനും നെതന്യാഹു ആവശ്യപ്പെട്ടു.

ഇന്നലെ പകല്‍ ഖാംനഇയുടെ കൊട്ടാരത്തിനും ഓഫീസിനും സമീപം അമേരിക്കയും ഇസ്രായേലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. ഖാംനഇയുടെ കൊട്ടാരം ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഖാംനഇ ഉണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളെല്ലാം തങ്ങള്‍ ആക്രമിച്ചതായി നെതന്യാഹു പറഞ്ഞു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ഏറ്റവും വലിയ ശത്രുവായിട്ടാണ് 86 കാരനായ ഖാംനഇയെ കണക്കാക്കുന്നത്.
അമേരിക്കയും ഇറാനും നടത്തിയ ആക്രമണങ്ങളില്‍ ഒറ്റ ദിവസം കൊണ്ട് 201 പേര് കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികളാണ് എന്നത് ദുരന്തത്തിന്റെ വേദന വര്‍ധിപ്പിക്കുന്നു. ഇറാന്റെ പ്രതിരോധ മന്ത്രി അമീര്‍ നസീര്‍സാദേയും റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പൂരും കൊല്ലപ്പെട്ടതായും സൂചനകളുണ്ട്.
അതിനിടെ, ഇറാനില്‍ ഖാംനഇക്കും ഭരണകൂടത്തിനും പിന്തുണയുമായി വലിയ പ്രകടനങ്ങള്‍ ടെഹ്റാനില്‍ നടക്കുന്നുണ്ട്.
സംഘര്‍ഷം ഇറാന് അതിര്‍ത്തികള്‍ കടന്ന് യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. ദുബായിലെ പാം ജുമൈറയിലുണ്ടായ സ്ഫോടനത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബഹ്റൈനില്‍ ജനവാസ മേഖലയില്‍ ആക്രമണം ഉണ്ടായി. ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. മലയാളികള്‍ ഉള്‍പ്പെടെ താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളിലേക്കാണ് മിസൈല്‍ പതിച്ചത്.
ഇതിനിടെ ഇറാന്, ഇസ്രായേല്‍, ഇറാഖ്, യുഎഇ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാതകള്‍ പൂര്‍ണമായും അടച്ചു. ടെഹ്റാനില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിക്കപ്പെട്ടത് വലിയ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ യുദ്ധം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉള്‍പ്പെടെ തടസപ്പെട്ടിരിക്കുകയാണ്.
-
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും!












Click it and Unblock the Notifications