ഉൻ പേക്തൂ പർവതം സന്ദർശിച്ചത് ഇതിന്? സൈനിക മേധാവിയെ കൊലപ്പെടുത്തി !!
നായകളെ ഉപയോഗിച്ച് കടിച്ചു കൊല്ലുക, വെടിവെച്ച് കൊല്ലുക അത്തരത്തിലുള്ള മൃഗീയമായ രീതികളാണ് തൻരെ എതിരാളികളുടെ മേൽ പ്രയോഗിക്കുന്നത്.
സോൾ: ഉത്തരകൊറിയൻ പ്രസിഡന്റ് കിങ് ജോങ് ഉൻ തന്റെ ഉറ്റ അനുയായിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ ഒക്ടോബർ മുതൽ ഉത്തരകൊറിയൻ സൈന്യത്തിലെ വൈസ് മാർഷലിനെ കാണാൻ ഇല്ലായിരുന്നു. ഇതിനിടെ അഴുമതി ആരോപണത്തെ തുടർന്ന് ഇവരുടെ ബന്ധത്തിൽ വിള്ളലുകളേറ്റിരുന്നു. ഇതിനെ തുടർന്നാണ് സംശയം ഉന്നിനു നേരെ നീങ്ങുന്നത്.
റായ്ബറേലിയിൽ അമ്മ തന്നെ മത്സരിക്കും, സോണിയയെപ്പറ്റി പ്രിയങ്കയ്ക്ക് പറയാനുള്ളത് ഇങ്ങനെ...
തന്റെ എതിരാളികളെ ക്രൂരമായി കൊല്ലുക ഉന്നിന്റെ ഒരു രീതിയാണ് രീതിയാണ്. നായകളെ ഉപയോഗിച്ച് കടിച്ചു കൊല്ലുക, വെടിവെച്ച് കൊല്ലുക അത്തരത്തിലുള്ള മൃഗീയമായ രീതികളാണ് തൻരെ എതിരാളികളുടെ മേൽ പ്രയോഗിക്കുന്നത്. കൊല്ലങ്ങളായി കൂടെയുണ്ടായിരുന്ന വൈസ് മാര്‍ഷലിനു ഇത്തരത്തിൽ അപകടം സംഭവിച്ചു കാണുമെന്നാണ് റിപ്പോർട്ട്.
അവസാന ആശ്രയം റഷ്യ മാത്രം! സഹായം അഭ്യർഥിച്ച് ട്രംപ്, പുടിന്റെ തീരുമാനം നിര്‍ണായകം...
അഴിമതി ആരേപണം
അഴുമതി ആരോപണത്തെ തുടർന്ന് ഉത്തരകൊറിയൻ വൈസ് മാര്‍ഷല്‍ ഹ്വാംഗ് പ്യോംഗ് സോയും കിങ് ജോങ് ഉന്നും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. പ്രമോഷനായി പണം വാങ്ങിയെന്നാണ് ഉദ്യോഗസ്ഥനു കൂട്ടർക്കും നേരെയുള്ള ആരോപണം. ഇതിനെ തുടര്‍ന്ന് ഇവരെ വര്‍ക്കേഴ്സ് പാര്‍ട്ടി പോളിറ്റ് ബ്യൂറോയില്‍ നിന്നും പുറത്താക്കിയിരുന്നു.ഇവര്‍ക്ക് ഉൻ വധശിക്ഷ വിധിച്ചുവെന്നാണ് നിഗമനം.
സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇവിടെ നിന്ന്
കഴിഞ്ഞ ആഴ്ച ഉത്തരകൊറിയ- ചൈന അതിർത്തിയിലുള്ള പേക്തൂ അഗ്നി പർവതം ഉൻ സന്ദർശിച്ചിരുന്നു. ഇത് സന്ദര്‍ശിച്ചതും സംശയത്തിന് ബലം നല്‍കുന്നുണ്ട്. സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോഴെല്ലാം ഉൻ ഇനിടെ സന്ദര്‍ശനം നടത്താറുണ്ട്. നേരത്തെ ശത്രുക്കൾക്ക് പലര്‍ക്കും വധശിക്ഷകള്‍ വിധിച്ചപ്പോഴും ഉൻ ഈ മലനിരകള്‍ സന്ദര്‍ശിച്ചിരുന്നു.
സൈന്യത്തിനു നേരെ ക്രൂര പീഡനം
ഉത്തരകൊറിയയിൽ സൈന്യത്തിന് നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളാണെന്നു തെളിക്കും വിധത്തിലുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കഴിഞ്ഞ നവംബറിൽ സ്വന്തം സൈനികനു നേരെ ഉത്തരകൊറിയ നിറയൊഴിച്ചിരുന്നു. സൈനികനു നേരെ നാൽപ്പതു റൗണ്ട് വെടിവെയ്ക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് രക്ഷപ്പെട്ട സൈനികനെ ദക്ഷിണ കൊറിയയാണ് രക്ഷപ്പെടുത്തിയത്.
സ്ത്രീകൾക്ക് നേരെ പീഡനം
ഉത്തരകൊറിയൻ സൈനിക ക്യാമ്പിലെ സ്ത്രീകളുടെ അവസ്ഥ ദയനീയമാണ്. വനിത സൈനികർക്ക് ക്യാമ്പിൽ ക്രൂര പീഡനമാണ് നേരിടേണ്ടി വന്നിരുന്നത്. മണിക്കൂറുകളോളം വനിത സൈനികർ പീഡനത്തിന് ഇരയാകാറുണ്ട്. ഇതു അവസാനമില്ലാതെ വീണ്ടും തുടരുമായിരുന്നു.