Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാള്‍സ് രാജാവും വില്യം രാജകുമാരനും ചാരിറ്റി വാടകയിനത്തില്‍ സ്വന്തമാക്കിയത് വന്‍തുക..; റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍: ചാരിറ്റികളില്‍ നിന്ന് ചാള്‍സ് രാജാവും വില്യം രാജകുമാരനും ദശലക്ഷക്കണക്കിന് പൗണ്ടുകള്‍ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും സ്വകാര്യ എസ്റ്റേറ്റ്, ചാരിറ്റി എന്നിവയില്‍ നിന്നും എന്‍എച്ച്എസ്, സ്റ്റേറ്റ് സ്‌കൂളുകള്‍, ജയിലുകള്‍ തുടങ്ങിയ പൊതു സേവനങ്ങളില്‍ നിന്നും ദശലക്ഷക്കണക്കിന് പൗണ്ടുകള്‍ തട്ടിയെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ചാനല്‍ 4 ന്റെ ഡിസ്പാച്ചുകളും സണ്‍ഡേ ടൈംസും നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ ചാരിറ്റികളില്‍ നിന്ന് വാടകയ്ക്കും മറ്റ് നിരക്കുകളിലുമായി റോയല്‍സ് എസ്റ്റേറ്റ് വന്‍ തുകയാണ് ഉണ്ടാക്കുന്നത്. ബിസിനസ് നികുതികളില്‍ നിന്ന് ഇളവ് ലഭിക്കുന്ന രാജകുടുംബത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുന്ന ഡച്ചീസ് ഓഫ് ലങ്കാസ്റ്ററിന്റെയും കോണ്‍വാളിന്റെയും കണക്കുകള്‍ പ്രകാരം പൊതു സേവനങ്ങള്‍ക്ക് ഭൂമി പാട്ടത്തിനെടുത്തതില്‍ നിന്ന് 50 മില്യണ്‍ പൗണ്ടെങ്കിലും സമ്പാദിക്കാന്‍ രാജകുടുംബത്തിന് കഴിഞ്ഞു.

King Charles

ചാള്‍സ് രാജാവും വില്യം രാജകുമാരനും ചേര്‍ന്ന് 5400 ലധികം പാട്ടങ്ങള്‍ ഉണ്ട് എന്നാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലണ്ടനിലെ ഗയ്സ് ആന്‍ഡ് സെന്റ് തോമസിന്റെ എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ട്രസ്റ്റുമായുള്ള 15 വര്‍ഷത്തെ കരാര്‍ പ്രകാരം രാജകുടുംബത്തിന് 11.4 മില്യണ്‍ പൗണ്ട് ലഭിക്കും. കാറ്റാടിപ്പാടങ്ങളില്‍ നിന്ന് ചാള്‍സ് രാജാവിന് കുറഞ്ഞത് 28 മില്യണ്‍ പൗണ്ടെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബത്തിന്റെ പാരമ്പര്യ എസ്റ്റേറ്റായ വില്യം രാജകുമാരന്റെ ഡച്ചി ഓഫ് കോണ്‍വാള്‍, ഡാര്‍ട്ട്മൂര്‍ ജയില്‍ 25 വര്‍ഷത്തേക്ക് നീതിന്യായ മന്ത്രാലയത്തിന് പാട്ടത്തിന് നല്‍കുന്നതിന് 37 ദശലക്ഷം പൗണ്ടിന്റെ ഇടപാട് നടത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെംസ് നദിയുടെ ടവര്‍ ബ്ലോക്കായ കാമല്‍ഫോര്‍ഡ് ഹൗസും റോയല്‍ എസ്റ്റേറ്റിന്റെ ഉടമസ്ഥതയിലാണ്. 2005 മുതല്‍ ചാരിറ്റികളില്‍ നിന്നും മറ്റ് കുടിയാന്മാരില്‍ നിന്നും കുറഞ്ഞത് 22 മില്യണ്‍ പൗണ്ടെങ്കിലും വാടകയിനത്തില്‍ ലഭിച്ചിട്ടുണ്ട്.

യുദ്ധക്കപ്പലുകള്‍ക്കുള്ള ജെട്ടികള്‍ക്കും മൂറിങ്ങുകള്‍ക്കുമായി ഡച്ചി ഓഫ് കോണ്‍വാള്‍ റോയല്‍ നേവിയില്‍ നിന്ന് ഒരു മില്യണ്‍ പൗണ്ടിലധികം ഈടാക്കിയിട്ടുണ്ട്. കൂടാതെ, ആറ് സംസ്ഥാന സ്‌കൂളുകളുമായുള്ള വാടക കരാറില്‍ നിന്ന് ഏകദേശം 600,000 പൗണ്ടിന് പുറമെ ഒരു ഫയര്‍ സ്റ്റേഷന്റെ നിര്‍മ്മാണത്തില്‍ നിന്ന് ഡച്ചി 600,000 പൗണ്ടിലധികം സമ്പാദിച്ചിട്ടുണ്ട് എന്നും റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ രാജകീയ എസ്റ്റേറ്റുകള്‍ പാട്ടത്തിനെടുത്ത പല റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളും ഗവണ്‍മെന്റിന്റെ അടിസ്ഥാന ഊര്‍ജ്ജ കാര്യക്ഷമത മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയമാണ് എന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മിനിമം എനര്‍ജി എഫിഷ്യന്‍സി സ്റ്റാന്‍ഡേര്‍ഡ് റെഗുലേഷന്‍സ് പ്രകാരം യുകെയില്‍ ഇ റേറ്റിംഗില്‍ താഴെയുള്ള പ്രോപ്പര്‍ട്ടികള്‍ വാടകയ്ക്ക് നല്‍കുന്നത് നിയമവിരുദ്ധമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+