പാരീസിനെ നടുക്കി ഭീകരാക്രമണം; രണ്ട് പേർ കുത്തേറ്റ് മരിച്ചു, അക്രമിയെ വെടിവെച്ചു കൊന്നു...
അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമി കത്തിക്കുത്ത് നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്.
പാരീസ്: ഫ്രാൻസിനെ നടുക്കി വീണ്ടും ഭീകരാക്രമണം. തലസ്ഥാന നഗരമായ പാരീസിൽ കത്തിയുമായെത്തിയ ഭീകരൻ രണ്ട് പേരെ കുത്തിക്കൊന്നു. ആക്രമണത്തിൽ മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. അക്രമിയെ പോലീസ് പിന്നീട് വെടിവെച്ചു കൊന്നു.
പാരീസിലെ ഒട്ടേറെ ബാറുകളും റസ്റ്റോറന്റുകളും സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ആക്രമണമുണ്ടായത്. വാരാന്ത്യ ദിനമായതിനാൽ നിരവധിപേർ തെരുവിലുണ്ടായിരുന്നു. അല്ലാഹു അക്ബർ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞാണ് അക്രമി കത്തിക്കുത്ത് നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. അഞ്ചു പേർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചും മറ്റൊരാൾ ആശുപത്രിയിൽ വച്ചും മരണപ്പെട്ടു.

കത്തിക്കുത്ത് നടത്തിയ അക്രമിയെ പിന്നീട് പോലീസ് വെടിവെച്ചു കൊന്നു. ഇയാൾ ഐസിസ് ഭീകരനാണെന്നും, ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐസിസ് ഏറ്റെടുത്തതായും വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ വിവിധ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഫ്രാൻസിൽ സുരക്ഷ ശക്തമാക്കിയിരിക്കെയാണ് കത്തി ഉപയോഗിച്ച് ഭീകരാക്രമണമുണ്ടായിരിക്കുന്നത്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications