കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കൈകോര്‍ത്ത് കൊറിയകള്‍; ഉറ്റുനോക്കി ലോകം, ഇരു കൊറിയൻ നേതാക്കളും തമ്മില്‍ നിർണായക കൂടികാഴ്ച്ച
സമാധാനത്തിന്റെ സൂചനകള്‍ നല്‍കി ഇരുകൊറിയകളും കൈകോര്‍ത്തു . ലോകം ആകാംക്ഷയിലാണ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും തമ്മിലുള്ള നിര്‍ണായക കൂടികാഴ്ച ആരംഭച്ചു.
കൊറിയന്‍ പ്രാദേശീക സമയം രാവിലെ 9.30 ന് കിമ്മും സംഘവും കൊറിയകളെ വേര്‍തിരിക്കുന്ന നിസൈനീകൃത മേഖലയില്‍ എത്തി. ഇവിടെ കാത്തുനിന്ന മൂണ്‍ ജേ ഇന്‍ കിം ജോംഗിനെ കൈകൊടുത്ത് സ്വീകരിച്ചു. പിന്നീട് ഇരുവരും സമാധാന ചര്‍ച്ചകള്‍ക്കായി പാന്‍മുന്‍ജോം ഗ്രാമത്തിലേക്കുപോയി. കൊറിയകളെ വേര്‍തിരിക്കുന്ന 38ാം ഉത്തര അക്ഷാംശരേഖയോടു ചേര്‍ന്നുള്ള നിസൈനീകൃത മേഖലയ്ക്കു തെക്കാണ് പാന്‍മുന്‍ജോം ഗ്രാമം. ഇവിടെ ശാന്തിഗൃഹം (പീസ് ഹൗസ്) ആണു വേദി. കൂടിക്കാഴ്ച. 1953 ജൂലൈ 27ന്, കൊറിയന്‍ യുദ്ധത്തിനു വിരാമമിട്ട കരാര്‍ ഒപ്പുവച്ചത് ഇവിടെയാണ്.
ഒരു ദശകത്തിനു ശേഷമാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഔപചാരിക ചര്‍ച്ച നടക്കുന്നത്. ആദ്യമായാണ് ഉത്തര കൊറിയന്‍ ഭരണത്തലവന്‍
ക്ഷിണ കൊറിയയില്‍ എത്തുന്നത്. ഉത്തര കൊറിയയുടെ ആണവനിരായുധീകരണമാണു ചര്‍ച്ചകളിലെ നിര്‍ണായക വിഷയം. യുഎസ് അടക്കമുള്ള ലോകരാജ്യങ്ങളുടെ ആവശ്യവും ഇതായിരുന്നു.ആണവപരിപാടി പുനരാരംഭിക്കാതിരിക്കാൻ കിം വയ്ക്കുന്ന ഉപാധികൾ എന്തെന്നതാണ് ഈ ഉച്ചകോടിയിൽ എല്ലാവരും ഉറ്റുനോക്കുന്നത്. ഈ ഉപാധികൾ അനുസരിച്ചിരിക്കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള കിമ്മിന്റെ ഉച്ചകോടിയുടെ വിജയം.
Comments
English summary
North and south korea is calling attention from world through korean summi