Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിന്റെ പണി, ഇന്ത്യക്കുള്ള എണ്ണ കുറച്ചു: വില ഉയരും, ഇറാഖ് കനിഞ്ഞാല്‍ ഭാഗ്യം

അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 205,000 ബാരലിൽ നിന്ന് 410,000 ബാരലായി വർദ്ധിപ്പിക്കും.

 kuwait

ഇന്ത്യ ഉള്‍പ്പടേയുള്ള ചില ഏഷ്യന്‍ റിഫൈനറികള്‍ക്കുള്ള ക്രൂഡ് ഓയില്‍ വിതരണം വെട്ടിക്കുറയ്ക്കാനൊരുങ്ങി കുവൈത്ത്. ഈ വർഷാവസാനം അൽ സൂർ റിഫൈനറിയിൽ പൂർണ്ണ തോതിലുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാനൊരുങ്ങുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കമെന്നാണ് റിഫൈനിംഗ് സ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

കുവൈത്തിൽ നിന്നുള്ള കുറഞ്ഞ വിതരണം ഏഷ്യയിലേക്കുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ എണ്ണ വിതരം കർശനമാക്കുകയും ഇതിലൂടെ രാജ്യാന്തര വിപണിയിലെ എണ്ണ വില വർധനവിന് കാരണമാവുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍

കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍

ഏപ്രിലിൽ ആരംഭിക്കുന്ന പുതിയ വാർഷിക കരാറുകൾ പ്രകാരം കുവൈറ്റ് എക്‌സ്‌പോർട്ട് ബ്ലെൻഡ് ക്രൂഡ് വിതരണം കുറച്ചേക്കുമെന്ന് കുവൈത്ത് പെട്രോളിയം കോർപ്പറേഷന്‍ (കെ പി സി) തങ്ങളുടെ ഇടപാടുകാരെ അറിയിച്ചുവെന്നാണ് രണ്ട് ഇന്ത്യൻ റിഫൈനർമാരുടെയും ഒരു ജാപ്പനീസ് റിഫൈനറുടെയും വൃത്തങ്ങൾ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തിയത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ കുവൈറ്റിൽ

രാജ്യത്തെ മുൻനിര റിഫൈനറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ കുവൈറ്റിൽ നിന്നുള്ള വാർഷിക എണ്ണ വാങ്ങൽ 20% അല്ലെങ്കിൽ 20,000 ബിപിഡി കുറയ്ക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അടുത്ത സാമ്പത്തിക വർഷത്തെ കരാർ പ്രകാരം ഏപ്രിൽ മുതൽ കുറഞ്ഞ എണ്ണ എടുക്കണമെന്ന് ആവശ്യപ്പെട്ട് കുവൈത്ത് തങ്ങളുടെ സ്ഥാപനത്തെ സമീപിച്ചിട്ടുണ്ടെന്ന് രണ്ടാമത്തെ ഇന്ത്യൻ റിഫൈനിംഗ് സ്രോതസ്സും വ്യക്തമാക്കുന്നു.

അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം

അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം

ഇതേക്കുറിച്ച് പ്രതികരിക്കാൻ കെ പി സി ഇതുവരെ തയ്യാറായില്ല. അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം കുവൈറ്റ് ആരംഭിച്ചതായി കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെ അനുബന്ധ സ്ഥാപനമായ കുവൈറ്റ് ഇന്റഗ്രേറ്റഡ് പെട്രോളിയം ഇൻഡസ്ട്രീസ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് വലീദ് അൽ ബദർ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

Vastu Tips: സൂര്യന്‍ അസ്തമിച്ചതിന് ശേഷം ഇക്കാര്യങ്ങള്‍ ചെയ്യാനേ പാടില്ല, ചെയ്താല്‍...

ജപ്പാനിലെ മറ്റ് റിഫൈനറികളുമായി

പ്രതിദിനം 615,000 ബാരൽ (ബിപിഡി) റിഫൈനറിക്ക് തുല്യ ശേഷിയുള്ള മൂന്ന് മേഖലയാണ് ഇവിടെയുള്ളത്. അൽ സോറിലെ മൂന്നാമത്തെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് ഓഗസ്റ്റിൽ നടപ്പിലാവുമെന്നും കൺസൾട്ടൻസി എഫ് ജി ഇ പ്രതീക്ഷിക്കുന്നു. അതേസമയം ജാപ്പനീസ് റിഫൈനിംഗ് സ്രോതസ്സ് കെപിസി എത്ര വോളിയം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പെടുത്തിയിട്ടില്ല, എന്നാൽ വിതരണം കുറയ്ക്കുന്നതിനുള്ള ചർച്ചകൾക്കായി കെപിസി ജപ്പാനിലെ മറ്റ് റിഫൈനറികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് അവർ വെളിപ്പെടുത്തുന്നു.

കുവൈത്തിൽ നിന്നുള്ള എണ്ണ വരവിലെ കുറവ്

കുവൈത്തിൽ നിന്നുള്ള എണ്ണ വരവിലെ കുറവ്

കുവൈത്തിൽ നിന്നുള്ള എണ്ണ വരവിലെ കുറവ് നികത്താന്‍, ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഇറാഖിലെ ഓയിൽ മാർക്കറ്റിംഗ് കമ്പനിയുമായി (സോമോ) ചർച്ചകള്‍ ആരംഭിച്ചതായും റിപ്പോർട്ടുണ്ട്. 2022-ൽ 190,000 ബിപിഡി എണ്ണയായിരുന്നെങ്കിൽ 2023-ൽ ഇറാഖിൽ നിന്ന് 210,000 ബിപിഡി എണ്ണയാണ് ഐഒസി ഇറക്കുമതി ചെയ്യാന്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായ ഇറാഖും മിക്ക ഇന്ത്യൻ റിഫൈനറുകളും തമ്മിലുള്ള വാർഷിക ക്രൂഡ് വിൽപ്പന കരാറുകൾ ജനുവരി മുതലാണ് ആരംഭിക്കുന്നത്.

 അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം

അതേസമയം, അൽ സൂർ റിഫൈനറിയുടെ രണ്ടാം ഘട്ടം ആരംഭിക്കുന്നതോടെ ശുദ്ധീകരണ ശേഷി 205,000 ബാരലിൽ നിന്ന് 410,000 ബാരലായി വർദ്ധിപ്പിക്കും. മൂന്നാമത്തെയും അവസാനത്തെയും ഘട്ടത്തോടെ പരമാവധി ശുദ്ധീകരണ ശേഷി 535,000 ബാരൽ മുതൽ 615,000 ബാരൽ വരെ കൈവരിക്കുമെന്നാണ് പ്രതീക്ഷ. റിഫൈനറി പൂർണസജ്ജമാകുന്നതോടെ സൗദി അറേബ്യ കഴിഞ്ഞാൽ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലെ ശുദ്ധീകരണ ശേഷിയുള്ള രണ്ടാമത്തെ വലിയ രാജ്യമായും കുവൈത്ത് മാറും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+