ജനവരി 2 മുതൽ കുവൈത്തിൽ വിമാനസർവ്വീസ് പുനരാരംഭിക്കു; ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് വിലക്ക് തുടരും
കുവൈത്ത് സിറ്റി; അന്താരാഷ്ട്ര വാണിജ്യ വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ കുവൈത്ത്.ജനവരി രണ്ട് മുതലാണ് സർവ്വീസുകൾ പുനരരാംഭിക്കുന്നത്. പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊണ്ടത്.
ജനിതകമാറ്റം സംഭവിച്ച കൊവിഡ് കേസുകൾ ബ്രിട്ടണിൽറിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ഡിസംബർ 21 മുതലാണ് സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ജനവരി ഒന്ന് വരെയായിരുന്നു വിലക്ക്. അതിർത്തികളും രാജ്യം അടച്ചിരുന്നു.പുതിയ തിരുമാനം അനുസരിച്ച് കുവൈത്തൽ നിന്നും തിരിച്ചുമുള്ള വാണിജ്യ വിമാന സർവ്വീസുകൾ ജനവരി രണ്ടിന് രാവിലെ നാല് മണിക്ക് തന്നെ ആരംഭിക്കും.
അതേസമയം ഇന്ത്യ ഉൾപ്പെടെയുള്ള 35 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരും. ഇവിടങ്ങളിൽ കൊവിഡ് കേസുകൾ കൂടുതലാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിലക്കില്ലാത്ത രാജ്യങ്ങളിൽ രണ്ടാഴ്ച താമസിച്ചശേഷം കൊവിഡ് പരിശോധന നടത്തി നെഗറ്റിവ് ആണെന്ന് ഉറപ്പാക്കി കഴിഞ്ഞാൽ ഇവർക്ക് കുവൈത്തിലേക്ക് വരാൻ അനുമതിയുണ്ട്.
ഇന്ത്യ, അർമേനിയ, ബംഗ്ലാദേശ്, ബോസ്നിയ ആൻഡ് ഹെർസഗോവിന, ബ്രസീൽ, ചിലി, ചൈന, വടക്കൻ മാസിഡോണിയ, പാകിസ്താൻ, പനാമ, പെറു,കൊളംബിയ, ഡൊമിനിക് റിപ്പബ്ലിക്, ഇൗജിപ്ത്, ഇന്തോനേഷ്യ, ഇറാൻ, ഇറാഖ്, ഇറ്റലി, ഹോേങ്കാങ്, ഹംഗറി,സെർബിയ, സ്പെയിൻ, ശ്രീലങ്ക, സിറിയ, യമൻ, ബ്രിട്ടൻ, അർജൻറീന, ലബനാൻ, മെക്സികോ, മൊൽഡോവ, മോണ്ടിനെഗ്രോ, നേപ്പാൾ, ഫിലിപ്പീൻസ്, ഫ്രാൻസ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്നാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് അനുമതിയില്ലാത്തത്.
ജനപക്ഷം എൽഡിഎഫിനൊപ്പം; യുഡിഎഫ് പിന്തുണ വേണ്ടെന്ന് വ്യക്തമാക്കിയതായി ഷോൺ ജോർജ്
Recommended Video