എല്ലാം കരുതിക്കൂട്ടി; കൊലപാതകത്തിന് മുൻപ് കാമുകിയെ നാട്ടിലേയ്ക്കയച്ചു, പിന്നാലെ പണവും, സംഭവം ഇങ്ങന
Girlfriend of Las Vegas killer tells: 'I had no idea, lags vegas murder, shoot, america, killer lover contraversal; staement, police, 53 dead, ലാഗ് വേർഗ് കൂട്ട കൊലയെ പറ്റി കൊലപാതകിയുടെ കമുകി,
ലാസ് വേഗാസ്: അമേരിക്കൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നായിരുന്നു ലാസ് വേഗാസിലെ വെടിവെയ്പ്പ്. 53 പേരുടെ മരണത്തിനിടയായ കൊലപാതകത്തിനു പിന്നിൽ സ്റ്റീഫൻ പാഡോക് എന്ന മധ്യവയസ്കനായിരുന്നു. ഇയാളെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി കാമുകി മരിലോവു.
വെടിയുണ്ടകൾ ചീറിപ്പായുന്നു; യുവതിയ്ക്ക് വെടിയേൽക്കാതിരിക്കാൻ സൈനികൻ ചെയ്തത്, ചിത്രം വൈറൽ
ഇയാൾ കൃത്യം നടത്തുന്നതിന് തൊട്ടു മുൻപ് തന്റെ കാമുകിയെ നാട്ടിലേയ്ക്ക് അയച്ചിരുന്നു. പാഡോക് ഒരിക്കൽ പോലും ഇങ്ങനെ ചെയ്യുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ലയെന്നും കാമുകി പറഞ്ഞു. ഏറെ നാൾ കൂടെ താമസിച്ചിട്ടു പോലും ഇതിനെ പറ്റി സൂചന നൽകിയിട്ടില്ലെന്നും അവർ കൂടിച്ചേർത്തു. റൂട്ട് 91 ഹർവെസ്റ്റ് ഫെസ്റ്റിവലിൽ കൂട്ടക്കൊല നടത്തുന്നതിന് തൊട്ടു മുൻപ് വീട് വങ്ങണമെന്ന് ആവശ്യപ്പെട്ട് കാമുകിയ്ക്ക് ഇയാൾ ഒരു ലക്ഷം ഡോളർ അയച്ചു കൊടുത്തിരുന്നു. നാട്ടിൽ എത്തിയതിനു ശേഷമാണ് തനിക്ക് പണം ലഭിച്ചതെന്നും ഇവർ വ്യക്തമാക്കി.
എന്തിനു കൊല നടത്തി
പാഡോക് എന്തിനാണ് ഈ കൊലനടത്തിയതെന്നു തനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നു കാമുകി പറഞ്ഞു. ഒരിക്കൽ പോലും തന്നോട് ഇതിനെ പറ്റി സൂചിപ്പിച്ചിട്ടില്ലയിരുന്നുവെന്നും ഇവർ വ്യക്തമാക്കി
ഫിലിപ്പോൻസിൽ
ലാസ് വേഗാസിൽ ആക്രമണം നടക്കുമ്പോൾ ഇവർ സ്വന്തം നാടായ ഫിലിപ്പീൻസിലായിരുന്നു.
സൂചന പോലും തന്നിരുന്നില്ല
ആക്രമണത്തെ കുറിച്ചു തനിക്ക് ഒരു സൂചനപോലും നൽകിയിരുന്നില്ലെന്നു കാമുകി മാരിലോവു പറഞ്ഞു. താൻ അറിയുന്ന രീതിയിലുള്ള പെരുമാറ്റമോ അത്തരത്തിലുള്ള സൂചനയെ ഇയാളുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നില്ലെന്നും ഇവർ പറഞ്ഞു.
വീട്ടിലേയ്ക്ക് നിർബന്ധിച്ചയച്ചു
കൊല നടത്തുന്നതിനും രണ്ടാഴ്ച മുൻപ് തന്നെ നിർബന്ധിച്ചു നാട്ടിലേയ്ക്ക് അയക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ബന്ധുക്കളേയും സുഹൃത്തുക്കളേയും കണ്ടിട്ടു വരാനായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റും നൽകിയിരുന്നു
ഒരു ലക്ഷം ഡോളർ
ഒരുമിച്ചു ജീവിക്കാനായിരുന്നു ഇവരുടെ ആഗ്രഹംയ ഇതിന്റെ ഭാഗമായി സ്വന്തമായി വീടു വങ്ങണമെന്നും പഡോക് പറഞ്ഞിരുന്നു. മരേലും നാട്ടിലെത്തിയതിനു ശേഷം അവരുടെ പേരിൽ വീടുവാങ്ങനായി ഒരു മില്യൺ ഡോളർ അയച്ചു കൊടുത്തിരുന്നു.
ഒരിക്കലും ചിന്തിച്ചിരുന്നില്ല
വീട്ടിലേയ്ക്കു്ള്ള അസാധാരണമായ വരവും അതിനു പിന്നാലെയുള്ള വൻ തുകയും നൽകിയപ്പോൾ ഞെട്ടിയെന്നും ഇവർ പറഞ്ഞു. ബന്ധം ഉപേക്ഷിക്കാനുള്ള പദ്ധതിയാണെന്നാണ് ആദ്യം തോന്നിയത്. എന്നിരുന്നാലും ഇതു സ്വപ്നത്തിൽ പോലും പ്രതിക്ഷിച്ചിരുന്നില്ലെന്നും ഇവർ പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിനോടും എഫ്ബിഐയോടും സഹകരിക്കുമെന്നും ഇവർ പറഞ്ഞു.