ബ്രസീലില്‍ അധികാരം തിരിച്ചുപിടിച്ച് ഇടതുപക്ഷം; ലാറ്റിനമേരിക്കയില്‍ ചുവപ്പ് പടരുന്നു
റിയോ ഡി ജനീറോ: ബ്രസീലില്‍ വീണ്ടും ഇടത് മുന്നേറ്റം. മുതിര്‍ന്ന നേതാവും മുന്‍ പ്രസിഡന്റുമായ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ രാജ്യത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷക്കാരനായ ജെയര്‍ ബോള്‍സോനാരോയെ പരാജയപ്പെടുത്തിയാണ് വീണ്ടും അധികാരത്തിലേക്ക് തിരിച്ചെത്തിയത്.
ലൂയിസ് ഇനാസിയോ ലുല ഡ സില്‍വക്ക് 50.8% വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബോള്‍സോനാരോയ്ക്ക് 49.2% വോട്ടുകള്‍ ലഭിച്ചു. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ 99.1% വോട്ടുകളും എണ്ണിക്കഴിഞ്ഞെന്നും ലുല ഡ സില്‍വയുടെ വിജയം ഉറപ്പായിട്ടുണ്ട് എന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊവിഡ് മഹാമാരിക്കാലത്തെ ഇടപെടലുകളാണ് ബോള്‍സോനാരോയ്ക്ക് തിരിച്ചടിയാകുന്നത്. കൂടാതെ പാരിസ്ഥിതിക വിഷയങ്ങളിലെ നിലപാടും തിരിച്ചടിച്ചു. അതേസമയം രാജ്യത്തിന്റെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയ ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ ആമസോണ്‍ സംരക്ഷണവും പ്രചരാണയുധമാക്കിയിരുന്നു.

വിജയം ഉറപ്പാക്കിയ പ്രസംഗത്തിലും ഈ വാഗ്ദാനങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു. സമാധാനം, ജനാധിപത്യം, എന്നിവക്കായി ബ്രസീല്‍ നിലകൊള്ളും. ലിംഗസമത്വവും വംശീയ സമത്വവും 33.1 ദശലക്ഷം ബ്രസീലുകാരെ ബാധിക്കുന്ന പട്ടിണി അടക്കമുള്ള പ്രതിസന്ധിയും ഫലപ്രദമായി നേരിടേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പദ്വ്യവസ്ഥയുടെ ചക്രം വീണ്ടും തിരിയും എന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ പോരാട്ടത്തില്‍ ബ്രസീല്‍ അതിന്റെ പങ്ക് തിരിച്ചുപിടിക്കാന്‍ തയ്യാറാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഫലം പുറത്ത് വന്നതിന് പിന്നാലെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന് എന്നിവര്‍ സില്‍വയെ അഭിനന്ദിച്ചു.

സില്‍വയുടെ വിജയം ലാറ്റിനമേരിക്കയിലെ ഇടത് മുന്നേറ്റത്തിന്റെ തുടര്‍ച്ചയായാണ് കണക്കാക്കുന്നത്. നേരത്തെ കൊളംബിയ, ചിലി, അര്‍ജന്റീന എന്നിവിടങ്ങളില്‍ ഇടതുപക്ഷം വിജയിച്ചിരുന്നു. 1970 കളില്‍ ബ്രസീലിലെ സൈനിക സര്‍ക്കാരിനെതിരെ സമരങ്ങള്‍ സംഘടിപ്പിച്ചാണ് സില്‍വ പൊതുരംഗത്തെത്തുന്നത്. പിന്നീട് പ്രസിഡന്റായ രണ്ട് ടേമിലും രാജ്യം ചരക്ക് വഴിയുള്ള സാമ്പത്തിക കുതിച്ചുചാട്ടത്തിന് സാക്ഷിയായി.

2018 ല്‍ സില്‍വ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ വലതുപക്ഷം ശക്തിയാര്‍ജ്ജിക്കുകയായിരുന്നു. എന്നാല്‍ സില്‍വയുടെ ശിക്ഷ പിന്നീട് സുപ്രീം കോടതി റദ്ദാക്കി. ബ്രസീലില്‍ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തമാണ് സില്‍വയ്ക്ക് മുന്നിലുള്ളത്. 2003 മുതല്‍ 2010 വരെയാണ് ഇതിന് മുന്‍പ് അദ്ദേഹം പ്രസിഡന്റായിരുന്നത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications