യൂസഫലിയുടെ ജീവചരിത്രം പുസ്തകമാക്കിയാൽ നിയമ നടപടികള്‍ സ്വീകരിക്കും - ലുലു ഗ്രൂപ്പ്
യൂസഫലിയുടെ ജീവചരിത്രം പുസ്തകമാക്കിയാൽ നിയമ നടപടികള്‍ സ്വീകരിക്കും - ലുലു ഗ്രൂപ്പ്
അബുദാബി: ലുലു ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ എം എ യൂസഫലിയുടെ ജീവചരിത്രം പുസ്‍തക രൂപത്തിലാക്കില്ല. ജീവചരിത്രം പ്രസിദ്ധീകരിക്കുമെന്ന വാർത്ത വ്യാജമാണ്. ആര്‍ക്കും ഇതിനായി അനുമതി നല്‍കിയിട്ടില്ല. ലുലു ഗ്രൂപ്പ് കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി. നന്ദകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
എന്നാൽ, കേരളത്തില്‍ നിന്നുള്ള ഒരു വ്യക്തി ഇദ്ദേഹത്തിന്റെ ജീവ ചരിത്രം അറബി ഭാഷയില്‍ പുസ്‍തകമാക്കി പുറത്തി ഇറക്കും എന്നും , ഈ തരത്തിലുളള വാര്‍ത്തകളും വന്നിരുന്നു. എന്നാൽ , ഈ വാർത്തകളെ പൊളിച്ചു കളയുന്ന രീതിയിലാണ് വി. നന്ദകുമാർ പ്രതികരിച്ചത്.
എം.എ യൂസഫലിയെ കുറിച്ച് പുസ്‍തകം എഴുതുന്നതിനായി രചയിതാവ് അനുമതി തേടിയിട്ടില്ല. അറബ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയെന്ന നിലയില്‍ എം.എ യൂസഫലിയെക്കുറിച്ച് അറബി ഭാഷയില്‍ പുസ്‍തകം പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ അത് സൂക്ഷ്‍മമായ വിശകലനം നടത്തണം.
'ധീരജിന്റെ കൊലപാതകത്തിൽ പൊലീസിന് ഗുരുതര വീഴ്ച്ച'; 'സുധാകരന്റെ തലയിൽ വയ്ക്കാൻ നേക്കണ്ട'; - സതീശന്
ആയതിനാൽ തന്നെ ഇത്തരം ഒരു ജീവ ചരിത്ര പുസ്തകത്തിന് പരിശോധനയും വിലയിരുത്തലും അത്യാവശ്യം ആണ്. ഈ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറാന്‍ രചയിതാവിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പുസ്‍തകം പ്രസിദ്ധീകരിച്ചാൽ അതിന് എതിരെ നിയമം വഴി നടപടികള്‍ സ്വീകരിക്കുമെന്നും നന്ദകുമാര്‍ വ്യക്തമാക്കി.
Recommended Video