ഷാര്‍ജയില്‍ വീട്ടുവേലക്കാരി കൊല്ലപ്പെട്ട നിലയില്‍; പോലിസ് അന്വേഷണം തുടങ്ങി
ഷാര്‍ജ: ഗള്‍ഫ് രാജ്യങ്ങളിലെ ഗാര്‍ഹികത്തൊഴിലാളികളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ശക്തിപ്രാപിക്കുന്നതിനിടയില്‍ ഷാര്‍ജയിലും ഒരു കൊലപാതകം. യുഎഇ പൗരന്റെ വീട്ടില്‍ ജോലിചെയ്യുന്ന 31കാരിയായ എത്യോപ്യന്‍ യുവതിയാണ് വീട്ടിനകത്ത് ക്രൂരമായി കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഷാര്‍ജയിലെ അല്‍ ദൈദ് ഏരിയയിലാണ് സംഭവം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തേറ്റാണ് യുവതി കൊലചെയ്യപ്പെട്ടിരിക്കുന്നത്.
മൂന്നു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത് 6.7ലക്ഷം അനധികൃത താമസക്കാര്‍!
ഇമാറാത്തി സ്‌പോണ്‍സറുടെ വീട്ടില്‍ വച്ച് തന്നെയാണ് കൊലപാതകം നടന്നത്. ഇക്കാര്യം ഗൃഹനാഥന്‍ തന്നെ പോലിസിനെ വിളിച്ചറിയിക്കുകയായിരുന്നു. ഉടന്‍ ഫോറന്‍സിക് വിദഗ്ധര്‍, സി.ഐ.ഡി, കുറ്റാന്വേഷണ വിദഗ്ധര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന സംഘം ആംബുലന്‍സും മറ്റ് സംവിധാനങ്ങളുമായി വീട്ടിലെത്തി പരിശോധന നടത്തി. അപ്പോഴേക്കും യുവതി മരിച്ചുകഴിഞ്ഞിരുന്നു. മരണകാരണം പരിശോധിക്കുന്നതിനായി പോലിസ് മൃതദേഹം ഫോറന്‍സിക് ലബോറട്ടറിയിലേക്ക് മാറ്റി. കുറ്റകൃത്യം നടന്ന സ്ഥലത്തെ വിരലടയാളം, മൊബൈല്‍ ഫോണ്‍ തുടങ്ങിയ തെളിവുകള്‍ ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ചു.
യുവതിയുടെ വയറ്റിലും കഴുത്തിലും മുഖത്തും ആഴത്തില്‍ മുറിവേറ്റതായി പരിശോധനയില്‍ വ്യക്തമായി. ഇതുവഴി രക്തംവാര്‍ന്നാണ് മരണം സംഭവിച്ചത്. എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ എന്താണ് കാരണമെന്നോ വ്യക്തമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പ്രത്യേക ക്രിമിനില്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. വീട്ടുടമയെയും കുടുംബാംഗങ്ങളെയും പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
നേരത്തേ കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് നാടുകളില്‍ വിദേശികളായ വീട്ടുജോലിക്കാര്‍ക്കെതിരേ നടക്കുന്ന പീഡനങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായിരുന്നു. പീഡനമരണങ്ങളെയും ആത്മഹത്യകളെയും തുടര്‍ന്ന് കുവൈത്തിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിവയ്ക്കാന്‍ ഫിലിപ്പീന്‍സ് ഭരണകൂടം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.
ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!
മൂന്നു മാസത്തിനിടയില്‍ സൗദിയില്‍ പിടിയിലായത് 6.7ലക്ഷം അനധികൃത താമസക്കാര്‍!