മാലദ്വീപില്‍ ഇന്ത്യാ വിരുദ്ധതക്ക് അംഗീകാരം; മുയിസുവിന്റെ പാര്‍ട്ടിക്ക് വന്‍ഭൂരിപക്ഷം
മാലി: മാലദ്വീപ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പാര്‍ട്ടിക്ക് ഭൂരിപക്ഷം. 93 അംഗ പാര്‍ലമെന്റില്‍ മുയിസുവിന്റെ പീപ്പിള്‍സ് നാഷണല്‍ കോണ്‍ഗ്രസ് (പി എന്‍ സി) മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയതായി മാലിദ്വീപിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ ഫലങ്ങള്‍ വ്യക്തമാക്കുന്നു. ഫലം പ്രഖ്യാപിച്ച 86 സീറ്റില്‍ 66 ഉം പി എന്‍ സി ഉറപ്പിച്ചു. 47 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്.
രാജ്യത്ത് മത്സരിച്ച 41 വനിതാ സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേര് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് പേരും പി എന്‍ സിയില്‍ നിന്നുള്ളവരാണ്. മെയ് ആദ്യം മുതല്‍ പുതിയ അസംബ്ലി അധികാരത്തില്‍ വരും. ഫലങ്ങളുടെ ഔപചാരികമായ അംഗീകാരത്തിന് ഒരാഴ്ചയെടുക്കും. സെപ്റ്റംബറില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഭൂരിപക്ഷത്തിന്റെ അഭാവം മുയിസുവിനെ തളര്‍ത്തിയിരുന്നു.

പി എന്‍ സിക്കും അതിന്റെ സഖ്യകക്ഷികള്‍ക്കും ഈ പാര്‍ലമെന്റില്‍ എട്ട് സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ വിജയം മുയിസുവിന് ആശ്വാസമാകും. പ്രധാന പ്രതിപക്ഷമായ മാലിദ്വീപ് ഡെമോക്രാറ്റിക് പാര്‍ട്ടി (എം ഡി പി) കേവലം ഒരു ഡസന്‍ സീറ്റുകളോടെ ദയനീയ പരാജയത്തിലേക്ക് നീങ്ങി. ചൈനയുമായി കൂടുതല്‍ സാമ്പത്തിക സഹകരണത്തോടെ മുന്നോട്ട് പോകാനുള്ള മുയിസുവിന്റെ പദ്ധതിക്കുള്ള നിര്‍ണായക പരീക്ഷണമായാണ് വോട്ടെടുപ്പിനെ ലോകം ഉറ്റുനോക്കിയിരുന്നത്.
ശക്തമായ ഇന്ത്യാവിരുദ്ധ കാഴ്ചപ്പാടുള്ള നേതാവാണ് മുയിസു. ചൈനയുമായി സാമ്പത്തിക സഹകരണം ശക്തമാക്കാനും ഇന്ത്യയെ അകറ്റാനുമുള്ള നടപടികള്‍ മുയിസുവിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനമായിരുന്നു. ഈ വര്‍ഷമാദ്യം മുയിസുവിന്റെ മന്ത്രിസഭാംഗങ്ങള്‍ ഇന്ത്യക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. പ്രസിഡണ്ടിനെ നിശ്ചയിക്കുന്നതല്ല ഈ തിരഞ്ഞെടുപ്പ്.
എങ്കിലും മുയിസുവിന്റെ നയങ്ങള്‍ക്ക് ഇത് കൂടുതല്‍ ശക്തി പകരും എന്നതില്‍ സംശയമില്ല. പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ പി എന്‍ സി 90 സീറ്റിലും എം ഡി പി 89 സീറ്റിലും ഡെമോക്രാറ്റുകള്‍ 39 സീറ്റിലും, ജംഹൂറി പാര്‍ട്ടി (ജെപി) 10 സീറ്റിലുമാണ് മത്സരിച്ചത്. എം ഡി എയും അദാലത്ത് പാര്‍ട്ടിയും നാല് സീറ്റിലും മാലിദ്വീപ് നാഷണല്‍ പാര്‍ട്ടി (എം എന്‍ പി) രണ്ട് സീറ്റിലുമാണ് മത്സരിച്ചത്.
തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പ്രാദേശിക സമയം വൈകുന്നേരം 5:00 വരെ 207,693 പേര് വോട്ട് രേഖപ്പെടുത്തി. 72.96 ശതമാനമാണ് പോളിംഗ്. ഇതില്‍ 104,826 പുരുഷന്മാരും 102,867 സ്ത്രീകളും ഉള്‍പ്പെടുന്നു.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!












Click it and Unblock the Notifications