പറന്നുകൊണ്ടിരുന്ന വിമനത്തിന്റെ വാതിൽ യാത്രികൻ ബലമായി തുറക്കാൻ ശ്രമിച്ചു!!! പിന്നെ സംഭവിച്ചത്!!!
പറന്നുയർന്ന വിമാനം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.
ന്യൂയോർക്ക്: പറന്നുകൊണ്ടിരുന്ന വിമാനത്തിന്റെ വാതിൽ യാത്രികൻ ബലമായി തുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്തിൽ സംഘർഷം. ഡെൽറ്റ എയർലൈസ് വിനമാനത്തിൽ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
വിമാനത്തിൽ ഒന്നാംക്ലാസിൽ യാത്ര ചെയ്തിരുന്ന ഫ്ലോറിഡ സ്വദേശിയായ ജോസ് ഡാനിയേൽ ഹ്യൂഡോക് ആണ് വിമാനത്തിന്റെ വാതിൽ ബലമായി തുറക്കാൻ ശ്രമിച്ചത്. വാതിൽ തുറക്കാൻ ശ്രമിച്ച ഇയാളെ ജീവനക്കാരും മറ്റു യാത്രികരും ചേർന്നു തടഞ്ഞിരുന്നു. ഇയാളെ തടയാനെത്തിയ വിമാനത്തിലെ രണ്ട് വനിത ജീവനക്കാരേയും യാത്രികരേയും ഇയാൾ കൈയ്യേറ്റം ചെയ്തു. ഇതിനെതുടർന്ന് പറന്നുയർന്ന വിമാനം രണ്ടു മണിക്കൂറിനു ശേഷം സിയാറ്റിലിലെ റ്റക്കോമ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തിരിച്ചിറക്കി.

ഹ്യൂഡെകിന്റെ അതിക്രമം പരിധിവിട്ടതിനെ തുടർന്ന് ഇയാളെ കീഴ്പ്പെടുത്താനായി വിമാന ജീവനക്കാരിലൊരാൾ വൈൻ ബോട്ടിൽ ഉപയോഗിച്ചു തലക്കടിക്കുകയായിരുന്നു. ഹ്യൂഡെക് വിമാനത്തിൽ സംഘർഷം സൃഷ്ടിച്ചത് കമ്പനി അധികൃതർ എഫ്ബിഐയെ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഏജൻസി)അറിയിച്ചിട്ടുണ്ട്.വിമാനത്തിൻ അതിക്രമം ഉണ്ടാക്കിയ ഇയാൾക്കെതിരെ എഫ്ബിഐ കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.221 യാത്രികരുമായ അമേരിക്കയിലെ സിയാറ്റിലില്‍ നിന്ന് ചൈനയിലേക്കു പോകുകയായിരുന്നു വിമാനം.












Click it and Unblock the Notifications