ജീവനോടെ രണ്ടു ദിവസം മോര്‍ച്ചറിയിലെ ഫ്രീസറില്‍; യുവാവിനെന്തു സംഭവിച്ചു?
അപകടത്തില്‍പെട്ട ഡര്ബന് സ്വദേശിയായ യുവാവിന്റെ ശരീരം ജീവനോടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചത് രണ്ടു ദിവസം.
ഡര്ബന്: മരിച്ചു മൂന്നു ദുവസങ്ങള്ക്കു ശേഷം കല്ലറയില്‍ നിന്നും ജീവനോടെ തിരിച്ചു വന്ന ലാസറിനേപ്പോലെയായിരുന്നു ദക്ഷിണാഫ്രിക്കയിലെ ഡര്ബന് സ്വദേശിയായ ഇരുപത്തിയെട്ടുകാരന് സിസി കിസെയുടെ അവസ്ഥയും. പക്ഷെ രണ്ടു ദിവസത്തിനു ശേഷം പുറത്തു വന്നതു കല്ലറയില്‍ നിന്നല്ല ശീതീകരിച്ച മോര്‍ച്ചറിയില്‍ നിന്നായിരുന്നെന്നു മാത്രം. രണ്ടു ദിവസത്തിനു ശേഷം ആ ശരീരത്തില്‍ ജീവന്റെ തുടിപ്പു തിരിച്ചറിഞ്ഞെങ്കിലും മരണം സിസിയെ വിട്ടകന്നില്ല.
കഴിഞ്ഞ ആഴ്ചയിലായിരുന്നു സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ച സിസിക്ക് ആവശ്യമായ പ്രാഥമീക ചികിത്സ ലഭിച്ചില്ല. മരണം സ്ഥിരീകരിച്ച് മെഡിക്കല്‍ ഉദ്യോഗസ്ഥന് സിസിയുടെ ശരീരം മോര്‍ച്ചറിയിലേക്കു മാറ്റി.

മരണത്തിലേക്കു നടന്ന സിസി
ഡര്ബന് നഗരത്തിലെ സമീപ പട്ടണമായ ക്വാ മസുവിലൂടെ രാത്രി വൈകി നടന്നു പോവുകയായിരുന്ന സിസി കിസെയെ അതിവേഗതയില്‍ എത്തിയ ഒരു കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ സിസിയെ സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചു. പ്രാഥമിക പരിശോധനയില്‍ സിസി മരിച്ചതായി ക്ലിനിക്കിലെ മെഡിക്കല്‍ ഉദ്യോഗസ്ഥന് സ്ഥിരീകരിച്ചു. സിസിയുടെ ശരീരം ശീതീകരിച്ച മോര്‍ച്ചറിയിലേക്കു മാറ്റി.

മിടിക്കുന്ന ജീവന്റെ തുടിപ്പുകള്‍
രണ്ടു ദിവസത്തിനു ശേഷം ശവ സംസ്കാരം ചടങ്ങുകള്‍ക്കായി മൃതദേഹം സ്വീകരിക്കാനെത്തിയ സിസിയുടെ മാതാപിതാക്കളാണ് മകന്റെ ശരീരത്തില്‍ ജീവന് തുടിക്കുന്ന വിവരം തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സിസിയെ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലേക്കു മാറ്റി.

ജീവന് തിരിച്ചു പിടിക്കാനുള്ള തീവ്ര ശ്രമങ്ങള്‍
സിസിയുടെ ശരീരത്തില്‍ ജീവന്റെ മിടിപ്പുകള്‍ അവശേഷിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തെ മോര്‍ച്ചറി വാസം സിസിയുടെ ആരോഗ്യം ദുര്‍ബലമാക്കിയിരുന്നു. ജീവിതത്തിനും മരണത്തിനുമിടയില്‍ അഞ്ചു മണിക്കൂര്‍ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ സിസിയുടെ ജീവനുവേണ്ടി ശ്രമിച്ചു. എന്നാല്‍ അഞ്ചു മണിക്കൂറിനു ശേഷം സിസി മരണത്തിനു കീഴടങ്ങി. തന്റെ മകനനു സംഭവിച്ച ദുരിതത്തേക്കുറിച്ചു പ്രതികരിക്കാന്‍ സിസിയുടെ പിതാവ് പീറ്ററിന് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല.

അന്വേഷണം നടത്തണം
ഈ വിഷയത്തില്‍ വ്യക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടു സിസിയുടെ കുടുംബം രംഗത്തെത്തി. കൃത്യവിലോപം നടത്തിയ ക്ലിനിക്ക് അധികൃതരില്‍ നിന്നും ഇക്കാര്യത്തില്‍ വ്യക്തമായ വിശദീകരണം ലഭിക്കണമെന്ന് സിസിയുടെ സഹോദരി ഹ്ലോബിസിലി ആവശ്യപ്പെട്ടു. അടിയന്തര ഘട്ടങ്ങളില്‍ ഒരു രോഗിക്കു വൈദ്യസഹായം ലഭ്യമാക്കുന്ന സുവര്‍ണ മണിക്കൂര്‍ (ഗോല്‍ഡന്‍ അവര്‍) എന്ന ആശയം ഇവിടെ സിസിക്കു നിഷേധിക്കപ്പെട്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ഡോ. റിഷിഗെന് വിറെന്ന ആവശ്യപ്പെട്ടു. അതേ സമയം സിസിയുടെ ജീവന് തിരിച്ചു പിടിക്കാന്‍ അഞ്ചു മണിക്കൂര്‍ തീവ്രമായി പരിശ്രമിച്ച മഹാത്മാ ഗാന്ധി മെമ്മോറിയല്‍ ആശുപത്രി അധികൃതരെ അദ്ദേഹം അഭിനന്ദിച്ചു.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications