ഞാന്‍ മുസ്ലിമാണ്, സോഷ്യലിസ്റ്റാണ്, ന്യൂയോര്‍ക്ക് കുടിയേറ്റക്കാരുടെയും നഗരം എന്ന് മംദാനി
ചരിത്രത്തില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന നിമിഷം. പഴയതില്‍ നിന്ന് പുതിയതിലേക്ക് നമ്മള് കാലെടുത്ത് വെക്കുമ്പോള്‍ , ഒരു യുഗം അവസാനിക്കുമ്പോള്‍ വളരെക്കാലമായി അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ ആത്മാവ് ഉച്ചത്തില്‍ സംസാരിക്കുന്ന നിമിഷം....ആ നിമിഷം വന്നെത്തിയിരിക്കുന്നു.......
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യലബ്ധിയിലേക്ക് കാലെടുത്തുവെക്കുന്നതിന് തൊട്ടുമുമ്പ് ജവഹര്‍ലാല്‍ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തില്‍ നിന്നുള്ള വരികള്‍. ആ വരികള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഉയര്‍ന്ന് മുഴങ്ങുന്ന കയ്യടികള്‍ക്കിടയില്‍ നിന്ന് ന്യൂയോര്‍ക്കിന്റെ നിയുക്ത മേയര്‍ സൊഹ്റാന് മംദാനി പറയുമ്പോള്‍ മറ്റൊരു ചരിത്രപ്പിറവി ലോകം കാണുന്നു.

അമേരിക്കയിലെ ഏറ്റവും വലിയ നഗരമായ , അംബരചുംബികളുടെ , പണക്കാരുടെ നഗരമായ ന്യൂയോര്‍ക്കിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു മംദാനി. അതു മാത്രമല്ല, ആദ്യത്തെ മുസ്ലീം മേയര്‍, ആദ്യത്തെ ഇന്ത്യന്‍ വംശജനായ മേയര്‍. ചരിത്രത്തിലെ പുതിയ എഴുതിച്ചേര്ക്കലുകള് മാത്രമല്ല മംദാനിയുടെ വിജയത്തിന് തിളക്കം കൂട്ടുന്നത്. രാജ്യത്തിന്റെ പ്രസിഡന്റ് തന്നെ ഫണ്ട് കുറക്കല്‍ ഉള്‍പെടെയുള്ള ഭീഷണി മുഴക്കിയിട്ടും ന്യൂയോര്‍ക്കുകാര്‍ കൂട്ടമായി എത്തി ജയിപ്പിച്ചു എന്നതാണ്. മംദാനി ഉയര്‍ത്തിക്കാട്ടിയ, സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള നയങ്ങള്‍ക്ക് പിന്തുണ കിട്ടി എന്നതാണ്.
അതുകൊണ്ടാണ് വിജയം ഉറപ്പിച്ച ശേഷം നടത്തിയ പ്രസംഗത്തില്‍ മംദാനി ഇങ്ങനെ പറഞ്ഞത്...ട്രംപ് ,ഇതെല്ലാം നിങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യന്നുണ്ടെന്ന് എനിക്കറിയാം. നാല് വാക്കുകളേ ഇപ്പോള്‍ നിങ്ങളോട് പറയാനുള്ളു. ശബ്ദം കൂടുതല്‍ ഉയര്‍ത്തുക. ശബ്ദമുണ്ടാക്കി കൊണ്ടേയിരിക്കൂ എന്ന് മാത്രമല്ല മംദാനി പറഞ്ഞത്. തൊടണമെങ്കില്‍ ഞങ്ങളെയെല്ലാവരേയും കടന്നു പോകാതെ ഞങ്ങളിലൊരുവനെ തൊടില്ലെന്ന ഉറച്ച പ്രഖ്യാപനവും ഉണ്ടായി. മാത്രമല്ല. ട്രംപിനാല്‍ വഞ്ചിക്കപ്പെട്ട രാജ്യത്തിന് എങ്ങനെ ട്രംപിനെ തോല്‍പ്പിക്കാമെന്ന് അദ്ദേഹത്തെ വളര്‍ത്തിയ നഗരം തന്നെ വഴി കാട്ടിയിരിക്കുന്നുവെന്നും മംദാനി പറഞ്ഞു.
(അപ്പോള്‍ തുടങ്ങിയിരിക്കുന്നു...ഇതായിരുന്നു മംദാനിയുടെ പ്രസംഗത്തോടുള്ള ട്രംപിന്റെ പ്രതികരണം. പോരാട്ടമായിരിക്കും. അതു മാത്രമല്ല ട്രംപ് പറഞ്ഞത്. രണ്ട് കാരണങ്ങള്‍ കൊണ്ടാണ് മംദാനി ജയിച്ചതെന്നാണ് ട്രംപ് വിലയിരുത്തിയിരിക്കുന്നത്. ഒന്ന് മത്സരിച്ചത് ട്രംപല്ല, രണ്ട്, അടച്ചിടല്‍)
ട്രംപ് ഉള്‍പ്പെടെയുള്ള ശതകോടീശ്വരന്മാര്ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അവസരം നല്കിയ അഴിമതി സംസ്കാരം അവസാനിപ്പിക്കുമെന്ന് മംദാനി ഉറപ്പിച്ച് പറഞ്ഞു. അതല്ലെങ്കിലും അതങ്ങനെയല്ലേ വരൂ? ഏറ്റവും വലിയ സമ്പന്ന നഗരങ്ങളിലൊന്നില്‍ സാധാരണക്കാരുടെ പ്രതിനിധിയായാണ് മംദാനി രാഷ്ട്രീയത്തിലേക്ക് വന്നത്. സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത വിലക്കയറ്റവും ഉയര്‍ന്ന ജീവിതച്ചെലവും വാടകയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്ന നേതാവ്. അതിസമ്പന്നര്‍ക്ക് വേണ്ടിയല്ല നിയമങ്ങള്‍ നില്ക്കേണ്ടതെന്ന് വാദിക്കുന്ന നേതാവ്.
വാടക നിയന്ത്രണം, സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന പലചരക്ക് കടകള്‍, സാമൂഹികപാര്പ്പിട പദ്ധതികള്‍, സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയവയാണ് അദ്ദേഹം വാഗ്ദാനം ചെയ്തത്. മാത്രമല്ല അതിസമ്പന്നര്‍ക്കും വന്‍കിട കുത്തക സ്ഥാപനങ്ങള്‍ക്കും നികുതി കൂട്ടി കണ്ടെത്തുന്ന വരുമാനത്തില്‍ നിന്ന് കുരഞ്ഞ കൂലി 2030ഓടെ മണിക്കൂറിന് 30 ഡോളര്‍ ആക്കാമെന്നും മംദാനി വാക്ക് നല്‍കിയിരുന്നു. നമുക്ക് താങ്ങാനാകുന്ന നഗരത്തെ സൃഷ്ടിക്കാനും മാറ്റത്തിനുമുള്ള ജനവിധിയെന്ന് മംദാനി തന്റെ വിജയത്തെ വിലയിരുത്തിയതും അതുകൊണ്ടാണ്.

അതേ കാരണങ്ങള്‍ തന്നെയാണ് ട്രംപിനെ ഉള്‍പെടെയുള്ള നേതാക്കള്‍ക്കും വന്‍കിട സമ്പന്നര്‍ക്കും മംദാനിയെ അനഭിമതനാക്കുന്നതും. വന്‍കിട കമ്പനികള്‍ പലതാണ് മംദാനിയെ തോല്പിക്കാന് കോടികളിറക്കിയത്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ തോറ്റതിന് പിന്നാലെ സ്വതന്ത്രനായി മത്സരിക്കാനെത്തിയ മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോയെ ആണ് ഇവര്‍ പിന്തുണച്ചത്. ഡെമോക്രാറ്റുകള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുള്ള നഗരത്തില്‍ സ്വന്തം പാര്‍ട്ടിക്കാരനായ കര്‍ട്ടിസ് സ്ലീവയെ തള്ളി കുമോക്ക് ട്രംപ് പിന്തുണ പ്രഖ്യാപിച്ചതും ഇതേ കാരണത്താല്‍.
സ്വന്തം സ്ഥാനാര്‍ത്ഥി തോറ്റാലും വേണ്ടില്ല സോഷ്യലിസ്റ്റ് ആശയങ്ങള്‍ പറയുന്ന മംദാനി തോറ്റാല്‍ മതിയെന്നായിരുന്നു ഇവര്‍ക്കെല്ലാവര്‍ക്കും. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇസ്രായേലിന്റെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറസ്റ്റ് ചെയ്യപ്പെടണമെന്നും നിലപാട് ആവര്‍ത്തിച്ചിട്ടുള്ള നേതാവാണ് മംദാനി. അതും ഇസ്രായേല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജൂതര്‍ താമസിക്കുന്ന ഇടമായ ന്യൂയോര്‍ക്ക് സിറ്റിയില്‍.
ജൂതവിരുദ്ധനെന്ന് എതിര്‍പക്ഷം ആരോപിച്ചപ്പോള്‍ മംദാനി പറഞ്ഞത് ജൂതര്‍ ഉള്‍പെടെയുള്ള ജനതക്കായി പോരാടുമെന്ന്, കുമോക്ക് വേണ്ടി ഒഴുകിയ കോടികളെയും വന്‍കിട സംവിധാനങ്ങളെയും ജനങ്ങളില്‍ നിന്ന് പിരിച്ച ചെറിയസംഭാവനകള് കൊണ്ടും ഭവനസന്ദര്‍ശനങ്ങള്‍ നടത്തിയും സാമൂഹിക മാധ്യമങ്ങളുടെ സാധ്യതകളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗിച്ചുമാണ് മംദാനിയുടെ സംഘം പ്രതിരോധിച്ചത്. ഒടുവില്‍ കുമോക്കെതിരെ 51.5 % വോട്ട് നേടിയുള്ള വിജയവും.
സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ കഴിയുന്ന നഗരം. മംദാനി പങ്കുവെച്ച ആ സ്വപ്നം ന്യൂയോര്‍ക്കിലുള്ളവര്‍ ഏറ്റെടുത്തതിന്റെ തെളിവാണ് പോളിങ് ശതമാനത്തിലെ വര്‍ധനവും മംദാനിയുടെ വമ്പന്‍ വിജയവും. ഒരു മഹാനഗരത്തിന്റെ മേയര്‍ ആകാനുള്ള ഭരണപരിചയമോ പക്വതയോ മംദാനിക്കില്ലെന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയും. ഫെഡറല്‍ ഫണ്ടിങ് കുറക്കുമെന്നും ന്യൂയോര്‍ക്ക് നഗരത്തിന്റെ പതനമാകുമെന്നും ഭീഷണിപ്പെടുത്തിയിട്ടും ന്യൂയോര്‍ക്ക് നഗരം മംദാനിക്ക് നല്കിയ വമ്പന്‍ ജയം ട്രംപിനുമുള്ള മറുപടിയാണ്. ഭരണനയങ്ങളിലുള്ള പ്രതിഷേധം. പുരോഗമനപരമായ ചിന്താഗതിക്കുള്ള പിന്തുണ. കാശും അധികാരവും ഉള്ളവന് വേണ്ടി മാത്രമല്ല ഭരണമെന്ന മുന്നറിയിപ്പ്. കുടിയേറ്റക്കാരുടെ കൂടി നാടാണെന്ന ഓര്‍മപ്പെടുത്തല്‍. അങ്ങനെ പല തലത്തിലുള്ള മറുപടി.
ഇന്ത്യന്‍ വംശജയായ സംവിധായക മീര നായരുടെയും ഉഗാണ്ടക്കാരനായ എഴുത്തുകാരനും അധ്യാപകനും ഗവേഷകനും ഒക്കെയായ മഹമൂദ് മംദാനിയുടെയും മകനാണ് മംദാനി. ഭാര്യ സിറിയന്‍ അമേരിക്കന്‍ വംശജയായ കലാകാരി റമാ ദുവാജി. വിവിധ സംസ്കാരങ്ങളും നാടുകളും ഒന്നിക്കുന്ന വീട്ടില്‍ നിന്ന് വരുന്ന മംദാനിക്ക് ആ പാരമ്പര്യം പേറുന്ന മഹാനഗരത്തിന്റെ കാവലാളാകാന്‍ ജനം അനുമതി നല്കിയിരിക്കുന്നു. പിന്തുണച്ചിരിക്കുന്നു. സിനിമാക്കഥയോളം പോന്ന നിറപ്പകിട്ടുള്ള മത്സരാധ്യായത്തിന്റെ വിജയാഘോഷത്തിന് ആവേശം കൂട്ടിയതാകട്ടെ ബോളിവുഡില്‍ നിന്നുള്ള ഹിറ്റ് ഗാനം. ധൂം മച്ചാലേ ധൂം മച്ചാലേ.....പാട്ട് പോലെ ആവേശത്തിന്റെ അലകള്‍ തീര്‍ത്തുള്ള പ്രതീക്ഷയുടെ ആരവമുയര്ത്തിയുള്ള വിജയം.
വാല്‍ക്കഷ്ണം: മംദാനിയുടെ മാത്രമല്ല ഇതിനൊപ്പം പുറത്ത് വന്ന രണ്ട് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ് ഫലങ്ങളും ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് പ്രതീക്ഷയും സ്വയം വിലയിരുത്തലിനുള്ള അവസരവും നല്കുന്നു. വിര്‍ജീനിയയുടെ ചരിത്രത്തിലാദ്യമായി വനിതാ ഗവര്‍ണര്‍ എത്തിയിരിക്കുന്നു. ബിഗെയ്ന് സ്പാന്‍ബെര്‍ഗര്‍. ന്യൂജഴ്സി ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടത് മിക്കി ഷെറില്‍. കൂടുതല്‍ വിശാല ചിന്താഗതിയുള്ളവരെയും ചെറുപ്പക്കാരെയും ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ നിഷ്പക്ഷ വോട്ടര്‍മാരുടെ പിന്തുണ ഉറപ്പാക്കുന്നുണ്ടെന്ന പാഠം. ഒപ്പം ട്രംപ് വിരുദ്ധ വികാരമുണ്ടെന്ന സാഹചര്യവും.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications