Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം; 44 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌

ബാലി: ഇന്തോനേഷ്യയില്‍ വന്‍ ഭൂകമ്പം. ജക്കാര്‍ത്തയില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. ഭൂകമ്പത്തില്‍ 44 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 300 ലേറെ പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു.

പടിഞ്ഞാറന്‍ ജാവയിലെ സിയാന്‍ജൂരില്‍ 10 കിലോമീറ്റര്‍ (6.21 മൈല്‍) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് കാലാവസ്ഥാ, ജിയോഫിസിക്സ് ഏജന്‍സി ( ബി എം കെ ജി ) അറിയിച്ചു. അതേസമയം സുനാമിക്ക് സാധ്യതയില്ല എന്നും ബി എം കെ ജി വ്യക്തമാക്കി.

DFDF

പലര്‍ക്കും കെട്ടിടാവിഷ്ടങ്ങള്‍ക്കുള്ളില്‍ പെട്ട് സാരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് സിയാന്‍ജൂറിന്റെ അഡ്മിനിസ്‌ട്രേഷന്‍ മേധാവി ഹെര്‍മന്‍ സുഹര്‍മാന്‍ ഉദ്ധരിച്ച് മെട്രോ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം ദുരന്തസാധ്യത കണക്കിലെടുത്ത് ജക്കാര്‍ത്തയിലെ സെന്‍ട്രല്‍ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഓഫീസുകള്‍ ഒഴിപ്പിച്ചു.

വലിയ ഭൂചലനമാണ് അനുഭവപ്പെട്ടത് എന്നും തന്റെ ഓഫീസ് കെട്ടിടത്തിന്റെ ചുമരുകള്‍ക്കും സീലിംഗിനും കേടുപാടുകള്‍ സംഭവിച്ചതായും സംഭവസ്ഥലത്തുണ്ടായിരുന്ന മുച്‌ലിസ് പറഞ്ഞു. ഞാന്‍ ഞെട്ടിപ്പോയി. മറ്റൊരു ഭൂചലനം ഉണ്ടാകുമെന്ന് ഞാന്‍ ആശങ്കാകുലനായിരുന്നു. ശക്തമായ ഭൂചലനം കാരണം ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ചിലര്‍ ബോധരഹിതനാകുകയും ഛര്‍ദ്ദിക്കുകയും ചെയ്തുവെന്ന് മുച്‌ലിസ് മെട്രോ ടിവി വാര്‍ത്താ ചാനലിനോട് പറഞ്ഞു.

അതേസമയം തുടര്‍ചലനങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ വെളിയിലേക്കിറങ്ങണം എന്നും ഒഴിഞ്ഞ സ്ഥലത്ത് അഭയം പ്രാപിക്കണം എന്നും പാര്‍ലമെന്ററി മന്ദിരത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ബി എം കെ ജി മേധാവി ദ്വികൊരിത കര്‍ണാവതി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+