ഗ്രീസില്‍ വന്‍ ട്രെയിന്‍ അപകടം: പാസഞ്ചർ ട്രെയിനും ചരക്ക് വണ്ടിയും കൂട്ടിയിടിച്ച് 38 മരണം, നിരവധി പേർക്ക് പരിക്

ഗ്രീസില്‍ ട്രെയിന്‍ അപകടത്തില്‍ 38 പേർ മരിച്ചു. പാസഞ്ചർ ട്രെയിന്‍ ചരക്ക് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 80 ല്‍ അധികം ആളുകള്‍ക്ക് പരിക്കേണ്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ പലരും നീണ്ട അവധിക്കാല വാരാന്ത്യത്തെ തുടർന്ന് ഗ്രീസിലേക്ക് മടങ്ങുകയായിരുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളാണ്. പ്രാദേശിക സമയം ഉച്ചയോടെയാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്.
പാളം തെറ്റിയ ട്രെയിൻ ബോഗികൾ ഉയർത്താനും അടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും അഗ്നിശമനസേന ക്രെയിനുകൾ ഉപയോഗിക്കുന്നതായി പുറത്ത് വരുന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. 1960-കളുടെ മധ്യത്തിന് ശേഷം ഗ്രീസിൽ നടന്ന ഒരു ട്രെയിൻ അപകടത്തിലെ ഏറ്റവും ഉയർന്ന മരണസംഖ്യയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്. കൂട്ടിയിടിയുടെ കാരണമെന്തൊണെന്ന് അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിനും രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ തെസ്സലോനിക്കിക്കും ഇടയിലുള്ള പ്രധാന ലൈനിൽ ലാറിസ നഗരത്തിന് സമീപമാണ് അപകടം. 11:24 ന് അപകടം റിപ്പോർട്ട് ചെയ്യപ്പെട്ട് ഏകദേശം 15 മിനിറ്റിനുശേഷം റാപ്പിഡ് റസ്‍പോണ്‍സ് ടീം പ്രദേശത്തെത്തി. 150 അഗ്നിശമന സേനാംഗങ്ങളും 30 ആംബുലൻസുകളും സംഭവസ്ഥലത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
പരിക്കേറ്റവരിൽ 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇതിൽ ആറ് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റവരെ ലാറിസയിലെ ഒരു ആശുപത്രിയിലേക്കും രക്ഷപ്പെട്ട ചിലരെ തെസ്സലോനിക്കിയിലേക്കും കൊണ്ടുപോയി. അപകടസമയത്ത് പാസഞ്ചർ ട്രെയിനിൽ 10 ജീവനക്കാരുൾപ്പെടെ 352 പേരും ചരക്ക് ട്രെയിനിൽ രണ്ടുപേരും ഉണ്ടായിരുന്നുവെന്ന് അഗ്നിശമനസേനാ വക്താവ് അറിയിച്ചു. നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരിലും പരിക്കേറ്റവരിലും ഭൂരിഭാഗവും ട്രെയിനിന്റെ ആദ്യ മൂന്ന് ബോഗികളിലുണ്ടായിരുന്നവരാണ്. ഗ്രീക്ക് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളിൽ പാളങ്ങളിൽ ചിതറിക്കിടക്കുന്ന തീവണ്ടി ബോഗികള്‍ കാണാന്‍ സാധിക്കും. ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസ് സംഭവസ്ഥലത്തെത്തി മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. എല്ലാ പൊതു കെട്ടിടങ്ങളിലും പതാകകൾ പകുതി താഴ്ത്തിക്കെട്ടാനും പൊതു ആഘോഷങ്ങൾ റദ്ദാക്കാനും അദ്ദേഹം ഉത്തരവിട്ടു.
ഓർത്തഡോക്സ് നോമ്പിന്റെ തുടക്കം കുറിക്കുന്ന തിങ്കളാഴ്ച ഗ്രീസിൽ ദേശീയ അവധിയായിരുന്നു. ഇതോടൊപ്പം ശനിയും ഞായറും അവധിയും എടുത്ത് വീട്ടിലേക്ക് മടങ്ങിയവരായിരുന്നു അപകടത്തില്‍പ്പെട്ട വിദ്യാർത്ഥികളിലേറെയും. ഇറ്റാലിയൻ സർക്കാർ ഉടമസ്ഥതയിലുള്ള റെയിൽറോഡ് കമ്പനിയായ ഫെറോവിയുടെ ഉടമസ്ഥയിലുള്ള ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. അതേസമയം സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ കമ്പനി തയ്യാറായിട്ടില്ല.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications