കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവന്‍ നിലനിര്‍ത്താന്‍ സുഹൃത്തിനെ കൊന്നു തിന്നു; ഇന്നും നീറുന്ന ഓര്‍മ്മകളുമായി ജീവിക്കുന്നവര്‍

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: ജീവന്‍ നിലനിര്‍ത്താന്‍ വേറെ വഴിയിലാതെ വന്നപ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കൊന്ന് തിന്നേണ്ടി വന്നവര്‍ ഇന്നും നീറുന്ന ഓര്‍മ്മകളുമായി ജീവിക്കുന്നു.

1972ല്‍ ആന്‍ഡെസ് വിമാനപകടത്തില്‍പ്പെട്ടവരാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്നത്. അപകടത്തില്‍പ്പെട്ട വിമാനത്തില്‍ നിന്നും 27 പേരാണ് രക്ഷപ്പെട്ടത്, ബാക്കിയുള്ളവരെല്ലാം മരിച്ചു. പിന്നീട് അതിന്‍ നിന്നും 8 പേര്‍ മരിക്കുകയുണ്ടായി.

algerian-military-transport-plane-crash3

ജീവന്‍ നിലനിര്‍ത്താന്‍ ബാക്കിയുള്ളവര്‍ എന്തും ചെയ്യും എന്ന തീരുമാനത്തിലെത്തി. പിന്നീടാണ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഭക്ഷിക്കാം എന്ന തീരുമാനിച്ചത്. നരഭോജികളായി ജീവിക്കേണ്ടി വന്ന രണ്ട് മാസങ്ങള്‍ ഓര്‍ത്ത് ഇന്നും നീറുന്ന എന്ന് ഇവരില്‍ ഒരാള്‍ അനുഭവം പറയുന്നു.

രണ്ട് മാസങ്ങള്‍ക്ക് ശേഷം തിരച്ചില്‍ സംഘം ഇവരെ കണ്ടെത്തി. ആട്രിയ ബുക്‌സ് എന്ന പ്രസാദകരാണ് ഇവരുടെ ജീവിതാനുഭവങ്ങള്‍ ലോകത്തിന് മുന്നില്‍ എത്തിക്കാന്‍ ഒരുങ്ങുന്നത്. 1933ല്‍ അലൈവ് എന്ന് ഹോളിവുഡ് ചിത്രം നിര്‍മ്മിച്ചിരുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നീറുന്ന ഓര്‍മ്മകള്‍ ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തുറക്കാന്‍ പോവുകയാണ്.

English summary
memories of a flight accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X