മെക്സിക്കോയും ഇന്ത്യയിലേക്ക്; കാരണം ട്രംപ് തന്നെ: സൗദി അറേബ്യക്ക് പണി കിട്ടുമോ
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുവ നയങ്ങള്‍ നിലവിലെ ലോകക്രമത്തില്‍ തന്നെ വലിയ മാറ്റങ്ങള്‍ വരുത്തുകയാണ്. അമേരിക്കന്‍ നയങ്ങള്‍ക്ക് സമാനമായ രീതിയില്‍ കാനഡയും ചൈനയും മെക്സിക്കോയും മറുതീരുവയും ഏർപ്പെടുത്തി കഴിഞ്ഞു. ട്രംപിന്റെ തീരുവ മെക്സിക്കോയെ സംബന്ധിച്ച് ഏറ്റവും വലിയ തിരിച്ചടി നല്‍കിയത് ക്രൂഡ് ഓയില്‍ വിപണിയിലാണ്.
ട്രംപ് ഇറക്കുമതിക്ക് തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന്, അസംസ്കൃത എണ്ണയ്ക്ക് ബദൽ വിപണികൾ തേടുന്നതിനായി മെക്സിക്കൻ സ്റ്റേറ്റ് കമ്പനിയായ പെമെക്സ് ചൈനയും ഇന്ത്യയും അടങ്ങുന്ന ഏഷ്യന്‍, യൂറോപ്യന്‍ രാജ്യങ്ങളുമായും ചർച്ച നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉയർന്ന തീരുവയില്‍ അമേരിക്കയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാതെ മറ്റ് രാജ്യങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കാനുള്ള സാധ്യതകളാണ് തേടുന്നത്.

മെക്സിക്കോയിൽ നിന്നും കാനഡയിൽ നിന്നുമുള്ള ചരക്കുകള്‍ക്ക് 25% താരിഫാണ് അമേരിക്ക ഏർപ്പെടുത്തിയത്. കനേഡിയൻ ക്രൂഡിന് 10% ലെവിയിൽ നിന്ന് ഒഴിവാക്കൽ ലഭിച്ചപ്പോൾ, മെക്സിക്കൻ ക്രൂഡിന് 25% നികുതിയാണ് ചുമത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വർഷം, പെമെക്സ് പ്രതിദിനം 806000 ബാരൽ ക്രൂഡ് കയറ്റുമതി ചെയ്തതില്‍ 57 ശതമാനവും അമേരിക്കയിലേക്കായിരുന്നു. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതിന് പിന്നാലെ ജനുവരിയിൽ ക്രൂഡ് കയറ്റുമതി 44% ഇടിഞ്ഞ് 532404 ബാരലായി. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകള്‍ക്കിടിയിലെ ഏറ്റവും താഴ്ന അളവായിരുന്നു ഇത്.
മെക്സിക്കോ നിലവില്‍ യൂറോപ്പിലേക്കും ഏഷ്യയിലേക്കും പ്രത്യേകിച്ച് ഇന്ത്യയിലേക്കും ദക്ഷിണ കൊറിയയിലേക്കും കുറച്ച് ക്രൂഡ് അയയ്ക്കുന്നുണ്ടെങ്കിലും കെപ്ലർ ഡാറ്റ പ്രകാരം അമേരിക്ക തന്നെയായിരുന്നു രാജ്യത്തിന്റെ എക്കാലത്തേയും വലിയ ക്രൂഡ് ഓയില്‍ ഇടപാടുകാരന്‍. യുഎസ് ഇതര വിപണികളിലെ പുതിയ വാങ്ങുന്നവരുമായി പെമെക്സ് സംസാരിച്ചിരുന്നുവെന്നാണ് സർക്കാർ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നത്.
'യൂറോപ്പിലും ഇന്ത്യയിലും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും മെക്സിക്കൻ ക്രൂഡിന് ആവശ്യക്കാരുണ്ടെന്നത് ഞങ്ങളെ സംബന്ധിച്ച് ശുഭപ്രതീക്ഷയാണ്' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മെക്സിക്കോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മെക്സിക്കോയില്‍ നിന്നും കൂടുതല്‍ അളവില്‍ ക്രൂഡ് ഓയില്‍ ലഭിക്കുകയാണെങ്കില്‍ അത് ഇന്ത്യയെ സംബന്ധിച്ചും അനുകൂല ഘടകമാണ്.
അടുത്ത കാലത്തായി തങ്ങളുടെ ക്രൂഡ് ഓയില്‍ സ്രോതസ്സുകള്‍ വലിയ രീതിയില്‍ വൈവിധ്യവത്കരിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ് ഇന്ത്യ. റഷ്യയില്‍ നിന്നുള്ള വിഹിതം കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ അടുത്തിടെ വലിയ തോതില്‍ തോതില്‍ വർധിപ്പിച്ചിരുന്നു. എന്നാല്‍ മറ്റൊരു പരമ്പരാഗത വ്യാപാര പങ്കാളിയായ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവാണുണ്ടായത്. മെക്സിക്കോയില്‍ നിന്നും കൂടുതല്‍ എണ്ണ വരികയാണെങ്കില്‍ അതും സൗദിയെ സംബന്ധിച്ച് തിരിച്ചടിയായേക്കും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications