'അയാള്‍ ഒരു ഭ്രാന്തന്': ട്രംപിനെതിരെ യുഎസില്‍ വ്യാപക പ്രതിഷേധം; അണിനിരന്നത് പതിനായിരങ്ങള്‍
വാഷിങ്ടണ്‍: അധികാരത്തില്‍ ഏറിയ ശേഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പാക്കുന്ന കടുത്ത നയങ്ങള്‍ക്കെതിരേ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. യുഎസിലെ അന്‍പതോളം സംസ്ഥാനങ്ങളില്‍ ആളുകള്‍ തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി. വിവാദ നയങ്ങള്‍ക്കെതിരെ പതിനായിരക്കണക്കിന് പേരാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്.
ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളില്‍, പ്രത്യേകിച്ച് ഫെഡറല്‍ ജീവനക്കാരുടെ കൂട്ട പിരിച്ചുവിടല്‍, അനധികൃത കുടിയേറ്റക്കാരുടെ മനുഷ്യത്വരഹിതമായ നാടുകടത്തല്‍, ട്രാന്‍സ്ജെന്‍ഡര്‍ നയം, താരിഫ് നയം, ഗര്‍ഭഛിദ്ര വിരുദ്ധ നിയമങ്ങള്‍, മറ്റ് വിവാദ നടപടികള്‍ എന്നിവയില്‍ പ്രതിഷേധിച്ചായിരുന്നു പ്രകടനങ്ങള്‍. അമേരിക്കയില്‍ ട്രംപ് ഭരണകൂടം ചുമതലയേറ്റ ശേഷം ആദ്യമായാണ് രാജ്യത്ത് ഇത്രയും വലിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്.

50 സംസ്ഥാനങ്ങളിലായി 1,200-ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു. പൗരാവകാശ, പരിസ്ഥിതി സംഘടനകള്‍, തൊഴിലാളി യൂണിയനുകള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അഭിഭാഷകര്‍, എല്‍ജിബിടിക്യു, പാലസ്തീന് അനുകൂലികള്‍, സ്ത്രീ സംഘടനകള്‍ എന്നിവരുള്‍പ്പെടെ 150-ലധികം ഗ്രൂപ്പുകള്‍ റാലികളില്‍ അണിനിരന്നു. 'ഹാന്‍ഡ്സ് ഓഫ്' എന്ന പേരിലാണ് റാലികള്‍ നടത്തിയത്.
പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതിനെതിരേ വാഷിങ്ടണ്‍, ന്യൂയോര്‍ക്ക്, ഹ്യൂസ്റ്റണ്‍, ഫ്ളോറിഡ, കൊളറാഡോ, ലോസ് ഏഞ്ചല്‍സ് എന്നിവിടങ്ങളില്‍ വലിയ റാലികളാണ് നടന്നത്.
വാഷിങ്ടണിലെ റാലിയില്‍ 20,000 പങ്കെടുത്തതായി സംഘാടകര്‍ അവകാശപ്പെട്ടു. യൂറോപ്യന്‍ തലസ്ഥാനങ്ങളിലേക്കും സമരം വ്യാപിക്കുന്ന കാഴ്ച്ചയാണ് കണ്ടത്. ലണ്ടന്‍, പാരീസ് എന്നിവിടങ്ങളിലും പ്രതിഷേധം അരങ്ങേറി. കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളും ട്രംപ് വിരുദ്ധ പ്രകടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
ട്രംപിന്റെ ഉപദേശകനും ടെസ്ല മേധാവിലുമായ ഇലോണ്‍ മസ്ക്കിനെതിരേയും വലിയ പ്രതിഷേധം ഉയര്‍ന്നു. ഏകദേശം ആറ് ലക്ഷം പേര് പ്രതിഷേധ പ്രകടനങ്ങളുടെ ഭാഗമായെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ വ്യാപകമായി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെയും അനധികൃത കുടിയേറ്റക്കാര്‍ക്കു നേരെയുള്ള സമീപനങ്ങളിലുമായിരുന്നു പ്രധാനമായും പ്രതിഷേധം ഉയര്‍ന്നത്. യു.എസിന്റെ ഭരണം പരോക്ഷമായി മസ്ക് ഏറ്റെടുക്കുന്നതിലുള്ള അതൃപ്തിയും പ്രതിഷേധക്കാര്‍ ഉന്നയിച്ചു.
ട്രംപിന്റെ നീക്കങ്ങളെ ചെറുക്കാന്‍ കഴിയാത്തതില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ പല അംഗങ്ങളും കടുത്ത അമര്‍ഷമുണ്ട്. അതേസമയം പ്രകടനങ്ങള്‍ ഏറെക്കുറെ സമാധാനപരമായിരുന്നു. പ്രായമായവര്‍ മുതല്‍ ചെറിയ കുട്ടികള്‍ വരെ മാതാപിതാക്കള്‍ക്കൊപ്പം പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കുചേര്‍ന്നു.
അതേസമയം, അമേരിക്കന്‍ ഭരണകൂടത്തിനെതിരേ ആളിക്കത്തുന്ന പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. തന്റെ നയങ്ങളില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നുള്ള നിലപാട് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 'എന്റെ നയങ്ങള്‍ ഒരിക്കലും മാറില്ല' എന്നാണ് ട്രംപ് വെള്ളിയാഴ്ച പറഞ്ഞത്.
-
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications