Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയുമായി ഏത് തരത്തിലുള്ള ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് ബംഗ്ലാദേശ് തീരുമാനിക്കണം; എസ് ജയശങ്കർ

ഡൽഹി: ബംഗ്ലാദേശിന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുമായുള്ള ബന്ധം ഏത് ദിശയിൽ പോകണമെന്ന് ബംഗ്ലാദേശ് ഇപ്പോൾ തീരുമാനിക്കണം എന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശിന് ഇന്ത്യയുമായി നല്ല ബന്ധം വേണമെന്ന് പറയാനാകില്ലെന്നും അതേ സമയം ആഭ്യന്തരമായി ബംഗ്ലാദേശിന് സംഭവിക്കുന്ന എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അല്ലെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

ബംഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല സർക്കാരിലെ ആരെങ്കിലും എല്ലാ ദിവസവും എഴുന്നേറ്റ് എല്ലാത്തിനും ഇന്ത്യയെ കുറ്റപ്പെടുത്തുന്നു. അവയിൽ ചിലത് തികച്ചും പരിഹാസ്യമാണ്. നമ്മളുമായി ഏത് തരത്തിലുള്ള ബന്ധമാണ് അവർ ആഗ്രഹിക്കുന്നതെന്ന് അവർ തീരുമാനിക്കണം. 1971 മുതൽ ബംഗ്ലാദേശുമായി ഇന്ത്യയ്ക്ക് നീണ്ടതും സവിശേഷമായകുമായ ബന്ധമുണ്ട് അദ്ദേഹം പറഞ്ഞു.

jai shanjar

ബംഗ്ലാദേശിലെ സാഹചര്യത്തെക്കുറിച്ചും അത് ഉഭയകക്ഷി ചർച്ചകളെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചും ഇന്ത്യയുടെ ആശങ്കകൾ വിദേശകാര്യ മന്ത്രി ആവർത്തിച്ചു. " നമ്മുടെ ഉഭയകക്ഷി ബന്ധങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തിന് രണ്ട് വശങ്ങളുണ്ട്. ആദ്യത്തേത് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള വർഗീയ ആക്രമണങ്ങളാണ്. ഇന്ത്യയെ വളരെയധികം വേദനിപ്പിക്കുന്നത് ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളുടെ കുത്തൊഴുക്കാണ്. ഇത് നമ്മുടെ ഇന്ത്യയെ സ്വാധീനിക്കുന്ന കാര്യമാണ്. ഇത് നമ്മൾ സംസാരിക്കേണ്ട കാര്യമാണ്. അത് നമ്മൾ ചെയ്തിട്ടുണ്ട്, " ജയശങ്കർ പറഞ്ഞു.

രണ്ടാമത്തെ വശം അദ്ദേഹം വിശദീകരിച്ചു. അവരുടെ ആഭ്യന്തര രാഷ്ട്രീയം അവർക്കുണ്ട്. അത് നിങ്ങൾക്ക് അംഗീകരിക്കാം അല്ലെങ്കിൽ വിയോജിക്കാം. എന്നാൽ ദിവസാവസാനം , ഞങ്ങൾ അവരുടെ അയൽക്കാരാണ്, ഞങ്ങളോടുള്ള അവരുടെ കാഴ്ചപ്പാടിൽ അവർ മനസ്സ് ഉറപ്പിക്കണം." അദ്ദേഹം പറയുന്നു. ഇന്ത്യാ ഗവർൺമെന്റ് ബംഗ്ലാദേശിന് സന്ദേശം അയച്ചിട്ടുണ്ട്. കാര്യങ്ങൾ ശാന്തമാകാൻ ഇന്ത്യ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയ്‌ക്കെതിരായ ബംഗ്ലാദേശിൻ്റെ നിരന്തരമായ ശത്രുതാപരമായ സന്ദേശത്തെ അഭിനന്ദിക്കുന്നില്ല

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി തൗഹിദ് ഹൂസൈനയുമായുള്ള കൂടിക്കാഴ്ചയിൽ " തീവ്രവാദത്തെ സാധാരണമാക്കരുതെന്ന് ജയശങ്കർ പറഞ്ഞിരുന്നു. 2024 ൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിന് ശേഷം കുറച്ച മാസങ്ങളായി ഇന്ത്യ - ബംഗ്ലാദേശ് ബന്ധം അത്ര നല്ല ബന്ധത്തിലല്ല. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നതിലുള്ള ആശങ്ക എസ് ജയശങ്കർ വ്യക്തമാക്കിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+