Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ എവിടെ? ആരോഗ്യസ്ഥിതിയിൽ ആശങ്ക

ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വീണ്ടും അങ്ങേയറ്റം സങ്കീർണ്ണമാകുന്നു. ഇറാന്റെ പുതിയ പരമോന്നത നേതാവായി 56 വയസ്സുള്ള മുജ്തബ ഖാംനഇ ചുമതലയേറ്റതിന് പിന്നാലെ, അദ്ദേഹം ആക്രമണത്തിൽ പരിക്കേറ്റ നിലയിലാണെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇറാൻ സ്റ്റേറ്റ് ടിവിയുടെ ചില പരാമർശങ്ങളാണ് ഈ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടിയത്. മുജ്തബയെ 'ജാൻബാസ്' (യുദ്ധത്തിൽ പരിക്കേറ്റ പോരാളി) എന്ന് ഇറാൻ സ്റ്റേറ്റ് ടിവി വിശേഷിപ്പിച്ചത് വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ഫെബ്രുവരി 28-ന് പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തുള്ള അലി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ പരമോന്നത നേതാവായത്. മാർച്ച് 8-ഓടെ അദ്ദേഹം അധികാരം ഏറ്റെടുത്തു. എന്നാൽ, ഔദ്യോഗികമായി അധികാരമേറ്റ ശേഷം മുജ്തബ ഖമനെയി ഇതുവരെ പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ, ജനങ്ങളെ അഭിസംബോധന ചെയ്യുകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ദൃശ്യങ്ങളോ ശബ്ദമോ പോലും പുറത്തുവന്നിട്ടില്ല എന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നു. ആയത്തുള്ള അലി ഖാംനഇ കൊല്ലപ്പെട്ട അതേ ആക്രമണത്തിൽ മുജ്തബയ്ക്കും പരിക്കേറ്റിട്ടുണ്ടാകാമെന്നും, അതുകൊണ്ടാണ് അദ്ദേഹം ഒളിവിൽ കഴിയുന്നതെന്നുമാണ് നിരീക്ഷകരുടെ വിലയിരുത്തൽ.

mojtaba-khamenei-1773150049 jpg

'ദി ടൈംസ് ഓഫ് ഇസ്രായേൽ' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ വിഷയത്തിൽ വാർത്തകൾ പുറത്തുവിടുന്നുണ്ട്. മുജ്തബയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ നിലവിലെ അവസ്ഥയെക്കുറിച്ചോ ഇറാൻ ഭരണകൂടം കൃത്യമായ വിവരങ്ങൾ പുറത്തുവിടാത്തത് ഇറാനിലെ ജനങ്ങൾക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ടെഹ്‌റാനിലെ തെരുവുകളിൽ അദ്ദേഹത്തെ പിന്തുണച്ച് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയെങ്കിലും, പലയിടങ്ങളിലും അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയർന്നതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള ആഗോള നേതാക്കൾ മുജ്തബയുടെ നിയമനത്തെ രൂക്ഷമായി വിമർശിച്ചിരുന്നു. മുജ്തബ അധികകാലം അധികാരത്തിൽ തുടരില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സുമായി (IRGC) അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് മുജ്തബ എന്നതിനാൽ, പിതാവിന്റെ അതേ തീവ്ര നിലപാടുകൾ തന്നെ അദ്ദേഹം തുടരുമെന്ന് ഏതാണ്ട് ഉറപ്പാണ്.

ഇസ്രായേൽ-യുഎസ് സഖ്യം മുജ്തബയെയും ലക്ഷ്യമിടുന്നുവെന്ന ഭയം ഇറാൻ ഭരണകൂടത്തിനുള്ളിൽ ശക്തമാണ്. കടുത്ത യുദ്ധസാഹചര്യത്തിലൂടെ കടന്നുപോകുന്ന ഇറാനിൽ, പരമോന്നത നേതാവിന്റെ അസാന്നിധ്യവും ആരോഗ്യപ്രശ്നങ്ങളുമെല്ലാം ഭരണകൂടത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാവുന്ന വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്ത് സുരക്ഷാ ഏജൻസികളും ഭരണകൂടവും കടുത്ത സമ്മർദ്ദത്തിലാണെന്ന് വ്യക്തം. വരുംദിവസങ്ങളിൽ മുജ്തബ പൊതുവേദിയിൽ എത്തുമോ എന്നതിനെ ആശ്രയിച്ചിരിക്കും ഇറാനിലെ വരുംകാല രാഷ്ട്രീയ ദിശ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+