Get Updates
Get notified of breaking news, exclusive insights, and must-see stories!

'മിക്ക കോവിഡ് വാക്സിനുകളും ഒമൈക്രോണിനെ പ്രതിരോധിക്കാൻ സാധ്യതയില്ല'- ഗവേഷകരുടെ റിപ്പോർട്ട് ഇങ്ങനെ

'മിക്ക കോവിഡ് വാക്സിനുകളും ഒമൈക്രോണിനെ പ്രതിരോധിക്കാൻ സാധ്യതയില്ല'- ഗവേഷകരുടെ റിപ്പോർട്ട് ഇങ്ങനെ

ലോകമെമ്പാടും ഉപയോഗിക്കുന്ന കോവിഡ് വാക്സിനുകൾ കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണിനെ പ്രതിരോധിക്കാൻ സാധ്യത ഇല്ലെന്ന് ഗവേഷകരുടെ റിപ്പോർട്ട്. എല്ലാ കോവിഡ് വാക്‌സിനുകളും ഒമൈക്രാൺ ലക്ഷണങ്ങളിൽ നിന്ന് കാര്യമായ സംരക്ഷണം നൽകുന്നതായി തോന്നുന്നു.

അത് ഏറ്റവും നിർണായകമായ ലക്ഷ്യമാണ്. എന്നാൽ ഫൈസർ, മോഡേണ എന്നീ ഡോസുകൾ, ഒരു ബൂസ്റ്റർ ഉപയോഗിച്ച് ഉറപ്പിക്കുമ്പോൾ, അണുബാധ തടയുന്നതിൽ വിജയമുണ്ടെന്ന് തോന്നുന്നു, മാത്രമല്ല ഈ വാക്സിനുകൾ ലോകത്തിലെ മിക്കയിടത്തും ലഭ്യമല്ല.

മറ്റ് ഷോട്ടുകളായ ആസ്ട്രാസെനക്ക, ജോൺസൺ & ജോൺസൺ എന്നിവയിൽ നിന്നും ചൈനയിലും റഷ്യയിലും നിർമ്മിച്ച വാക്‌സിനുകളും ഒമമൈക്രാറോണിന്റെ വ്യാപനം തടയാൻ ഒന്നും ചെയ്യുന്നില്ലെന്ന് ഗവേഷണങ്ങൾ ചൂണ്ടി കാണിക്കുന്നു. മിക്ക രാജ്യങ്ങളും ഈ വാക്സിനുകളെ ചുറ്റിപ്പറ്റിയുള്ള കുത്തിവയ്പ്പ് പരിപാടികൾ നടക്കുന്നു.

1

ലോകത്ത് കോടിക്കണക്കിന് ആളുകൾ വാക്സിനേഷൻ എടുക്കാതെ തുടരുന്നു. ഇത് അണുബാധകളുടെ ആഗോള കുതിച്ചുചാട്ടത്തിനും ദുർബലരായ വ്യക്തികളുടെ ആരോഗ്യത്തെ ഭീഷണിയാകുകയും ചെയ്യുന്നു. അതോടൊപ്പം ഇത്, കൂടുതൽ വകഭേദങ്ങളുടെ ആവിർഭാവത്തിനുള്ള അവസരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

2

മാഹാമാരിയെ നേരിടാനുള്ള രാജ്യങ്ങളുടെ കഴിവില്ലായ്മയാകും ഇത്. ഒമൈക്രോൺ അണുബാധയ്‌ക്കെതിരായ വാക്‌സിൻ ഫലപ്രാപ്തിയെക്കുറിച്ചുള്ള വാർത്തകൾ നിറയും. ഇത് വികസ്വര ലോകത്ത് വാക്‌സിനേഷനായുള്ള സാധ്യത കുറയ്ക്കും. ലോകത്ത് പലരും ഇതിനകം തന്നെ മടിച്ചു നിൽക്കുകയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളിൽ ആകുകയോ ചെയ്യുന്നു.

കറുപ്പില്‍ തിളങ്ങി റായ് ലക്ഷ്മി, പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

3

ഇതുവരെയുള്ള മിക്ക തെളിവുകളും ലബോറട്ടറി പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ ശരീരത്തിന്റെ രോഗ പ്രതിരോധത്തിന്റെ മുഴുവൻ തലത്തിലേയ്ക്കും വാക്സിൻ ഉയർന്നിട്ടില്ല.

3

ഫൈസർ, മോഡേണ ഡോസുകൾ പുതിയ എംആർഎൻഎ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. ഇത് എല്ലാ വകഭേഗത്തിലും അണുബാധയ്‌ക്കെതിരെ മികച്ച സംരക്ഷണം നൽകുന്നു. മറ്റെല്ലാ വാക്സിനുകളും രോഗ പ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള പഴയ രീതികളെ അടിസ്ഥാനമാക്കിയുള്ളതാണ്.

5

ചൈനീസ് വാക്സിനുകളായ സിനോഫാം, സിനോവാക്ക് - ആഗോള തലത്തിൽ വിതരണം ചെയ്യുന്ന എല്ലാ ഡോസുകളുടെയും പകുതിയോളം വരുന്നവ - ഒമൈക്രോൺ അണുബാധയിൽ നിന്ന് ഏതാണ്ട് പൂജ്യം സംരക്ഷണം വാഗ്ദാനം ചെയ്യുന്നു. മെക്സിക്കോ, ബ്രസീൽ തുടങ്ങിയ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ ഡോസുകൾ ചൈനയിലെ ഭൂരിഭാഗം ആളുകളും സ്വീകരിച്ചിട്ടുണ്ട്.

4

അതേ സമയം, ബ്രിട്ടനിലെ ഒരു പ്രാഥമിക ഫല പ്രാപ്തി പഠനത്തിൽ ഓക്സ്ഫോർഡ് - ആസ്ട്രസെനെക്ക വാക്സിൻ വാക്സിനേഷൻ കഴിഞ്ഞ് ആറ് മാസത്തിന് ശേഷം ഒമൈക്രോൺ അണുബാധ തടയാൻ കഴിവില്ലെന്ന് കണ്ടെത്തി. ഇന്ത്യയിൽ വാക്സിനേഷൻ എടുത്ത തൊണ്ണൂറു ശതമാനം ആളുകൾക്കും കോവിഷീൽഡ് എന്ന ബ്രാൻഡിൽ ഈ ഡോസ് ലഭിച്ചു. ഉപ - സഹാറൻ ആഫ്രിക്കയുടെ ഭൂരിഭാഗവും ഇത് വ്യാപകമായി ഉപയോഗിച്ചു വരുന്നു. അവിടെ ആഗോള കോവിഡ് വാക്സിൻ പ്രോഗ്രാമായ കോവാക്സ് 67 ദശലക്ഷം ഡോസുകൾ 44 രാജ്യങ്ങളിലേക്ക് വിതരണം ചെയ്തിട്ടുണ്ട്.

4

ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും ഉപയോഗിക്കുന്ന റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ ഒമൈക്രോണിനെതിരെ സമാനമായ മോശം പ്രതിരോധം കാണിക്കുമെന്ന് ഗവേഷകർ പ്രവചിക്കുന്നു. ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനിനായുള്ള ആവശ്യം ആഫ്രിക്കയിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. എന്നാൽ ഒമൈക്രോൺ അണുബാധയെ തടയാനുള്ള നിസ്സാരമായ കഴിവും ഇത് കാണിച്ചിട്ടുണ്ട്.

5

വാക്‌സിനുകളാൽ പ്രതിരോധത്തിന്റെ ആദ്യ നിരയാണ് ആന്റിബോഡികൾ. എന്നാൽ ഡോസുകൾ ശരീരത്തിലെ ടി സെല്ലുകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുന്നു. ന്യൂയോർക്കിലെ വെയിൽ കോർണെൽ മെഡിസിനിലെ വൈറസ് വിദഗ്ധനായ ജോൺ മൂർ പറഞ്ഞത് പ്രകാരം, "നിങ്ങൾക്ക് ആദ്യം വേണ്ടത് രോഗ ലക്ഷണങ്ങളില്ലാത്ത നേരിയ അണുബാധയ്‌ക്കെതിരായ സംരക്ഷണമാണ്, നിങ്ങൾ വേണ്ടത് ഗുരുതരമായ രോഗത്തിനും മരണത്തിനും എതിരായ സംരക്ഷണമാണ്.

5

എന്നാൽ ആഗോള തടസ്സം സൃഷ്ടിക്കുന്നതിൽ നിന്ന് ഒമൈക്രോൺ തടയാൻ ഈ സംരക്ഷണം മതിയാകില്ലെന്ന് സെന്റർ ഫോർ ഇന്റർനാഷണൽ ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ ഗ്ലോബൽ ഹെൽത്ത് പോളിസി സെന്റർ ഡയറക്ടർ ജെ. സ്റ്റീഫൻ മോറിസൺ പറഞ്ഞു. "അണുബാധയുടെ വ്യാപ്തി ആരോഗ്യ സംവിധാനങ്ങളെ കീഴടക്കും. കാരണം ഡിനോമിനേറ്റർ വളരെ വലുതായിരിക്കും," അദ്ദേഹം പറഞ്ഞു.

5

വഴിത്തിരിവുള്ള കേസുകളുള്ള ആളുകൾക്ക് രോഗ ലക്ഷണങ്ങളില്ലാത്ത അണുബാധയോ നേരിയ രോഗമോ മാത്രമേ അനുഭവപ്പെടൂ, എന്നാൽ വാക്സിനേഷൻ ചെയ്യാത്ത ആളുകളിലേക്ക് വൈറസുകൾക്ക് പകരാൻ കഴിയും. അവർക്ക് കൂടുതൽ ഗുരുതരമായി രോഗ ബാധിതരാക്കും. പുതിയ വകഭേദങ്ങളുടെ ഉറവിടമായി ശരീരം മാറുകയും ചെയ്യും.

7

ആഗോള വാക്സിൻ സഖ്യമായ ഗവിയുടെ സിഇഒ ഡോ. സേത്ത് ബെർക്ക്ലി പറഞ്ഞു, ഒമൈക്രോണിനെതിരായ വാക്സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് നിഗമനങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പ് കൂടുതൽ ഡാറ്റ ആവശ്യമാണ്. പ്രതിരോധിക്കുന്ന വാക്സിനേഷൻ മഹാമാരി പ്രതികരണത്തിന്റെ കേന്ദ്രമായി തുടരണം.

5

ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പ്രാഥമിക ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം ഒറിജിനൽ വൈറസും മുൻ വകഭേദങ്ങളും ഉള്ളതിനാൽ കോവിഡ് ബാധിച്ച ആളുകൾക്ക് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ, ചില പൊതു ജനാരോഗ്യ വിദഗ്ധർ പറയുന്നത്, ഇതിനകം തന്നെ ബ്രസീലും ഇന്ത്യയും പോലുള്ള കോവിഡിന്റെ ക്രൂരമായ തരംഗങ്ങളിലൂടെ കടന്നുപോയ രാജ്യങ്ങൾക്ക് ഒമൈകോണിനെതിരെ ഒരു ബഫർ ഉണ്ടായിരിക്കാമെന്നും അണുബാധയ്ക്ക് ശേഷമുള്ള വാക്സിനേഷൻ ഉയർന്ന ആന്റിബോഡി അളവ് ഉത്പാദിപ്പിക്കുമെന്നും പറയുന്നു.

4

"വാക്‌സിനേഷന്റെയും വൈറസുമായുള്ള സമ്പർക്കത്തിന്റെയും സംയോജനം വാക്സിൻ ഉള്ളതിനേക്കാൾ ശക്തമാണ്. പൊതു ജനാരോഗ്യ ഗവേഷകനായ രമണൻ ലക്ഷ്മിനാരായണൻ പറഞ്ഞു. ഇന്ത്യയിൽ പ്രായ പൂർത്തിയായവർക്കുള്ള വാക്സിനേഷൻ നിരക്ക് ഏകദേശം 40% മാത്രമാണെങ്കിലും ചില പ്രദേശങ്ങളിൽ 90% വൈറസുമായി സമ്പർക്കം പുലർത്തുന്നു.

"ഒരു സംശയവുമില്ലാതെ ഒമൈക്രൊൺ ഇന്ത്യയിലൂടെ കടന്ന് കയറും," അദ്ദേഹം പറഞ്ഞു. "എന്നാൽ വാക്സിനേഷൻ കാരണം ഇന്ത്യ ഒരു പരിധിവരെ സംരക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു."

3

അതേ സമയം, ചൈനയുടെ വുഹാനിൽ ആരംഭിച്ച കോവിഡ് 7% ആളുകൾക്ക് മാത്രമേ ബാധിച്ചിട്ടുള്ളൂ. എന്നാൽ, ലാറ്റിനമേരിക്കയുടെ ഭൂരിഭാഗവും ചൈനീസ്, റഷ്യൻ വാക്‌സിനുകളും അസ്‌ട്രാസെനെക്കയെയുമാണ് ആശ്രയിക്കുന്നത്. ചിലിയിലെ 90%-ലധികം ആളുകൾക്കും ഒരു വാക്സിന്റെ രണ്ട് ഡോസുകൾ എടുത്തു. എന്നാൽ ഇതിൽ ഭൂരിഭാഗവും കൊറോണവാക്, സിനോവാക് ഷോട്ട് ആയിരുന്നുവെന്ന് ചിലി യൂണിവേഴ്സിറ്റിയിലെ ഇമ്മ്യൂണോളജി പ്രൊഫസറായ മരിയോ റോസെംബ്ലാറ്റ് പറഞ്ഞു. ഉയർന്ന വാക്സിനേഷൻ കവറേജും ഒമൈക്രോൺ ഗുരുതരമായ അസുഖം ഉണ്ടാക്കുന്നില്ലെന്ന ആദ്യ റിപ്പോർട്ടുകളും രാജ്യത്ത് തെറ്റായ സുരക്ഷാ ബോധത്തിലേക്ക് നയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വാക്‌സിനേഷൻ എടുത്ത എല്ലാ ആളുകൾക്കും മൂന്നാം ഡോസ് നൽകണമെന്ന് ബ്രസീൽ ശുപാർശ ചെയ്‌തു. എല്ലാ ബൂസ്റ്ററുകൾക്കും ഫൈസർ വാക്‌സിൻ ഉപയോഗിക്കാൻ തുടങ്ങി. എന്നാൽ വാക്‌സിനേഷൻ എടുത്തവരിൽ 40% മാത്രമേ അധിക ഷോട്ട് എടുക്കാൻ എത്തിയിട്ടുള്ളൂ.

Recommended Video

cmsvideo
    Jacqueline Fernandez scandal explained | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+