ടൈം സ്ക്വയറില്‍ രാമന്റെ ചിത്രമുണ്ടാകില്ല... മുസ്ലിം സംഘടനകളുടെ പ്രതിഷേധം ശക്തം... കമ്പനി പിന്മാറി
വാഷിങ്ടണ്‍: ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈം സ്ക്വയറില്‍ രാമന്റെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പരസ്യ കമ്പനി പിന്മാറി. മുസ്ലിം സംഘനടകളുടെയും പ്രമുഖ വ്യക്തികളുടെയും പ്രതിഷേധത്തെ തുടര്‍ന്നാണിത്. ആഗസ്റ്റ് അഞ്ചിന് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിടുമ്പോള്‍ ടൈം സ്ക്വയറില്‍ മുഴുവന്‍ സമയം രാമന്റെ ചിത്രം മിന്നിമറിയുമെന്ന് ചില സംഘടനകള്‍ അറിയിച്ചിരുന്നു.
തുടര്‍ന്നാണ് പ്രതിഷേധം ഉടലെടുത്തത്. ഇസ്ലാമാഫോബിയ വളര്‍ത്തുന്ന നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് പരാതി ലഭിച്ചു. ബിജെപി സര്‍ക്കാര്‍ മുസ്ലിം വിദ്വേഷം വളര്‍ത്തുന്നുവെന്നും പരാതി ഉയര്‍ന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ
ന്യൂയോര്‍ക്കിലെ ടൈംസ്ക്വയറിലെ ബില്‍ബോര്‍ഡുകളില്‍ രാമന്റെ ചിത്രങ്ങളും ക്ഷേത്ര രൂപവും പ്രദര്‍ശിപ്പിക്കാനായിരുന്നു തീരുമാനം. ആഗസ്റ്റ് അഞ്ചിന് രാവിലെ എട്ട് മുതല്‍ വൈകീട്ട് പത്ത് വരെ ഈ പ്രദര്‍ശനം തുടരാനും ഹിന്ദു സംഘടനകള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രതിഷേധം ഉയര്‍ന്നത്.

മുസ്ലിം സംഘടനകളുടെ പരാതി
പരസ്യ കമ്പനിയായ ബ്രാന്‍ഡഡ് സിറ്റീസ് ആണ് ന്യൂയോര്‍ക്കിലെ ടൈം സ്ക്വയറിലെ പ്രധാന ബോര്‍ഡുകളുടെ പരസ്യം ഏറ്റെടുക്കുന്നത്. ന്യൂയോര്‍ക്ക് മേയര്‍ക്കും പരസ്യ കമ്പനിക്കും മുസ്ലിം സംഘടനകള്‍ പരാതി നല്‍കിയതോടെയാണ് രാമന്റെ ചിത്രം പ്രദര്‍ശിപ്പിക്കേണ്ട എന്ന് തീരുമാനിച്ചതെന്ന് ക്ലാരിയോണ്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

കൂറ്റന്‍ സ്ക്രീന്‍
ന്യൂയോര്‍ക്കിലെ നസ്ദകിന്റെ കൂറ്റന്‍ ഡിജിറ്റല്‍ സ്ക്രീന്‍ 17000 ചതുരത്ര അടിയുണ്ട്. ഈ ഗണത്തില്‍ ലോകത്തിലെ പ്രധാനപ്പെട്ടതായി പരിഗണിക്കപ്പെടുന്ന പരസ്യ ബോര്‍ഡാണിത്. ഈമാന്‍ നെറ്റ് എന്ന മുസ്ലിം സംഘടനാ കൂട്ടായ്മയാണ് പരാതിയുമായി രംഗത്തുവന്നത്. കൂടാതെ ചില ആക്ടിവിസ്റ്റുകളും പ്രതിഷേധിച്ചു.

പ്രമുഖര്‍ക്കെല്ലാം പരാതി
ന്യൂയോര്‍ക്ക് മേയര്‍, ഗവര്‍ണര്‍, സെനറ്റര്‍മാര്‍, പ്രതിനിധി സഭാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം ഇവര്‍ പരാതി നല്കി. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന്റെ പരസ്യം നല്‍കില്ലെന്ന് കമ്പനി അറിയിച്ചുവെന്ന് ഈമാന്‍ നെറ്റ് പ്രസിഡന്റ് ഡോ. ശൈഖ് ഉബൈദ് പറഞ്ഞു. ബഹുസ്വരതയുടെയും മനുഷ്യാവകാശത്തിന്റെയും നിയമവാഴ്ചയുടെയും വിജയമാണിതെന്ന് അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ ചരിത്ര നിമിഷം
അമേരിക്കന്‍ ഇന്ത്യ പബ്ലിക് അഫയേഴ്സ് കമ്മിറ്റി പ്രസിഡന്റ് ജഗദീഷ് സിഹാനിയാണ് ടൈം സ്ക്വയറിലെ രാമ ചിത്ര പ്രദര്‍ശനത്തെ കുറിച്ച് കഴിഞ്ഞാഴ്ച പറഞ്ഞത്. അയോധ്യയിലെ ചരിത്ര നിമിഷം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇത് എന്നും അദ്ദേഹം പറഞ്ഞിരുന്നു. ജയ് ശ്രീറാം എന്ന വാചകം, രാമന്റെ ചിത്രങ്ങള്‍, വീഡിയോകള്‍, ക്ഷേത്ര മാതൃക എന്നിവയെല്ലാമാണ് രാത്രി വരെ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

നരേന്ദ്ര മോദി തറക്കല്ലിടും
ബുധനാഴ്ചയാണ് അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂറോളം അയോധ്യയിലുണ്ടാകും. കൊറോണയുടെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നിരവധി പ്രമുഖര്‍ ചടങ്ങിനെത്തുമെന്നാണ് വിവരം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications