ആങ് സാന്‍ സൂക്കിക്ക് 5 വര്‍ഷം തടവ് ശിക്ഷ; ജീവിതകാലം തടവിലിടാന്‍ നീക്കം
നേയ്പിഡോ: നൊബേല്‍ പുരസ്കാര ജേതാവും ജനധിപത്യ തിരഞ്ഞെടുപ്പിലൂടെ മ്യാന്മറില് അധികാരത്തിലെത്തിയ വ്യക്തിയുമായ ആങ് സാന്‍ സൂക്കിക്ക് അഞ്ച് വര്‍ഷം തടവ്. അഴിമതി കേസിലാണ് പട്ടാള ഭരണത്തിന് കീഴിലുള്ള കോടതിയുടെ ഉത്തരവ്. മൊത്തം 11 അഴിമതി കേസുകളാണ് സൂക്കിക്ക് എതിരെയുള്ളത്. ആദ്യ കേസിലെ വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്. അഴിമതി കേസുകള്‍ക്ക് പുറമെ മറ്റു ഏഴ് കേസുകള്‍ കൂടി സൂക്കിക്കെതിരെയുണ്ട്.
അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂക്കിയെ 2021ലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ സൈന്യം സൂക്കിയെ തടവിലാക്കുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞിരുന്നു സൂക്കി. അന്താരാഷ്ട്ര സമൂഹം സുതാര്യായ വിചാരണ ആവശ്യപ്പെടുന്നുണ്ടെങ്കിലും പട്ടാള ഭരണകൂടം അതിന് തയ്യാറായിട്ടില്ല. സൂക്കിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ 190 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ജീവിതകാലം സൂക്കിയെ തടവിലിടാനുള്ള നീക്കമാണ് പട്ടാളം നടത്തുന്നത് എന്നാണ് വിമര്‍ശനം.

Recommended Video
സൂക്കിക്കെതിരായ കേസ് പരിഗണിക്കാന്‍ നേപിഡോയിലെ കോടതി അല്‍പ്പ നേരം മാത്രമേ ചേര്ന്നുള്ളൂ. കോടതി ചേര്‍ന്ന ഉടനെ ശിക്ഷ വിധിക്കുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യവിചാരണയാണ് നടക്കുന്നത് എന്നതിനാല്‍ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറഞ്ഞ വ്യക്തികളെ കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂക്കിക്കെതിരായ നടപടികള്‍ പുറത്തുപോകരുത് എന്നാണ് പട്ടാള ഭരണകൂടത്തിന്റെ തീരുമാനം.
യംഗൂണ്‍ മുഖ്യമന്ത്രിയായിരുന്നു ഫിയോ മിന് തീന്. ഇദ്ദേഹത്തില്‍ നിന്ന് ആറ് ലക്ഷം ഡോളര്‍ മൂല്യമുള്ള സ്വര്‍ണവും പണവും സ്വീകരിച്ചു എന്നാണ് സൂക്കിക്കെതിരായ കേസ്. നേരത്തെ സൂക്കിയുമായി അടുപ്പം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു തിന്. പട്ടാളം അധികാരത്തിലെത്തിയതോടെ ഇയാള്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു. ആരോപണങ്ങള്‍ സൂക്കി നിഷേധിച്ചു. സൂക്കിലെ ഉടന്‍ ജയിലലടക്കുമോ എന്ന് വ്യക്തമല്ല.
സൂക്കിയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ് സൈന്യം. എല്ലാ കേസുകളിലും വിചാരണ പൂര്‍ത്തിയാകുംവരെ സൂക്കി നിലവിലുള്ള സ്ഥലത്ത് തുടരുമെന്ന് നേരത്തെ സൈനിക മേധാവി പറഞ്ഞിരുന്നു. സൂക്കിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം. അവരെ മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് സൂക്കിയെ പട്ടാളം അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം, രഹസ്യരേഖാ നിയമം, അഴിമതി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സൂക്കി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications