Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാപാനി ഞങ്ങളുതേടാണ്, ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം, ശക്തമായി പ്രതികരിച്ച് നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: കാലാപാനി ഇന്ത്യയുടെ ഭൂപടത്തില്‍ ഇടംപിടിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ഒലി. നേപ്പാള്‍, ഇന്ത്യ, ടിബറ്റ് അതിര്‍ത്തിയുള്ള കാലാപാനി ഇന്ത്യയുടെ ഭാഗമായിട്ടാണ് കരുതുന്നത്. എന്നാല്‍ ഇത് തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരിക്കുകയാണ് നേപ്പാള്‍. ആദ്യമായിട്ടാണ് കാലാപാനി പ്രദേശത്തില്‍ അവകാശവാദം നേപ്പാള്‍ പരസ്യമായി ഉന്നയിക്കുന്നത്. അതേസമയം നേപ്പാളില്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഈ നീക്കം.

1

ഇന്ത്യന്‍ സൈന്യം എത്രയും പെട്ടെന്ന് കാലാപാനിയില്‍ നിന്ന് വിട്ടുപോകണമെന്നാണ് നേപ്പാള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേപ്പാളിന്റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താന്‍ ഇന്ത്യയെ അനുവദിക്കില്ലെന്ന് ഒലി ഫറഞ്ഞു. നേരത്തെ ഇന്ത്യ പുറത്തുവിട്ട ഭൂപടത്തില്‍ കാലാപാനിയെയും ഉള്‍പ്പെടുത്തിയിരുന്നു. നേപ്പാള്‍ പശ്ചിമ മേഖലയിലെ അതിര്‍ത്തിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ പരമാധികാര മേഖല കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

നേപ്പാള്‍ തര്‍ക്ക മേഖലയെയും ഉള്‍പ്പെടുത്തിയുള്ള ഭൂപടം പുറത്തുവിടുമെന്ന് ഒലി വ്യക്തമാക്കി. നേരത്തെ ഭൂപടത്തില്‍ ഉത്തരാഖണ്ഡിലെ പിത്തോറഗഡ് ജില്ലയില്‍ കാണിച്ചിട്ടുള്ള കാലാപാനി പ്രദേശം നേപ്പാള്‍ അധീനതയില്‍ ഉള്ളതാണെന്നാണ് ഇന്ത്യ ഉന്നയിക്കുന്നത്. എന്നാല്‍ ഭൂപടത്തില്‍ കാണിച്ചിട്ടുള്ള പ്രദേശം നേപ്പാളിലെ ഡര്‍ച്ചുല ജില്ലയിലെ പ്രദേശമാണെന്നും നേപ്പാള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തര്‍ക്കപ്രദേശം ഉള്‍പ്പെടുത്തി പുതിയ ഭൂപടം തയ്യാറാക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദേശം നേപ്പാള്‍ പ്രധാനമന്ത്രി തള്ളിയിരുന്നു.

അതേസമയം കാലാപാനിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പുറത്താക്കിയ ശേഷമേ ചര്‍ച്ചയ്ക്കുള്ളൂ എന്നായിരുന്നു നേപ്പാളിന്റെ നിലപാട്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയാവാമെന്നാണ് നേപ്പാളിന്റെ നിലപാട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കേണ്ടതാണെന്നും നേപ്പാള്‍ പറയുന്നു. പുതിയ ഭൂപടത്തില്‍ നേപ്പാളുമായുള്ള ഇന്ത്യയുടെ അതിര്‍ത്തി പരിഷ്‌കരിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ ശരിയല്ലെന്നും ഇന്ത്യ പറഞ്ഞിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+