Get Updates
Get notified of breaking news, exclusive insights, and must-see stories!

സിറിയയിലും ലബ്‌നാനിലും ഇറാന് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്ന് ഇസ്രായേല്‍

സിറിയയിലും ലബ്‌നാനിലും ഇറാന് മിസൈല്‍ നിര്‍മാണ കേന്ദ്രങ്ങളുണ്ടെന്ന് ഇസ്രായേല്‍

ടെല്‍അവീവ്: ലബ്‌നാനിലും സിറിയയിലും മാരക പ്രഹരശേഷിയുള്ള പ്രിസിഷന്‍ ഗൈഡഡ് മിസൈലുകള്‍ നിര്‍മിക്കുന്നതിനുള്ള കേന്ദ്രങ്ങള്‍ ഇറാന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. തങ്ങള്‍ക്കെതിരേ പ്രയോഗിക്കുന്നതിനു വേണ്ടിയാണ് ഈ അയല്‍ രാജ്യങ്ങളില്‍ ഇറാന്‍ ഇത്തരം നിര്‍മാണ കേന്ദ്രങ്ങള്‍ ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ആദ്യ ഇസ്രായേല്‍ സന്ദര്‍ശനത്തിന് മുന്നോടിയായാണ് നെതന്യാഹുവിന്റെ ഈ ആരോപണം. \'സിറിയയെ സൈനിക താവളമാക്കി മാറ്റാനാണ് ഇറാന്റെ ശ്രമം. ഇസ്രായേലിന്റെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുകയെന്ന അവരുടെ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നതിനായി സിറിയയെയും ലബനാനെയും ഇറാന്‍ ഉപയോഗിക്കുകയാണ്\'. ഇസ്രായേലിന് ഇത് അംഗീകരിക്കാനാവില്ലെന്നും യു.എന്‍ ഇത് അംഗീകരിക്കരുതെന്നും - നെതന്യാഹു പറഞ്ഞു.

benjamin-netanyahu-24-1464093333-03-1499081734-29-1503980314.jpg -Properties

ആരോപണത്തോട് ഇറാന്‍ പ്രതികരിച്ചിട്ടില്ല. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പിന്തുണയ്ക്കുന്നവരാണ് ഇറാനും ലബ്‌നാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയും. യു.എന്‍ സെക്രട്ടറി ജനറലിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രായേല്‍ സുരക്ഷാഭീഷണി നേരിടുന്നുവെന്ന പ്രതീതിയുണ്ടാക്കുകയാണ് നെതന്യാഹുവിന്റെ ഈ പ്രസ്താവനയുടെ ലക്ഷ്യമെന്ന് വിലയിരുത്തപ്പെടുന്നു. ഫലസ്തീന്‍ വിഷയത്തില്‍ ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഗുട്ടറസ് നേരത്തേ വ്യക്തമാക്കിയിരുന്നു. വെസ്റ്റ്ബാങ്കിലെ ഇസ്രായേലിന്റെ അനധികൃത കുടിയേറ്റത്തിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഫലസ്തീന്‍ പ്രദേശങ്ങളിലടക്കമുള്ള ഇസ്രായേലിന്റെ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്ന തോന്നലുണ്ടാക്കാനുള്ള ശ്രമമാണ് പ്രസ്താവനയെന്നും വിലയിരുത്തപ്പെടുന്നു.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+