അമേരിക്കയിലെ ന്യൂജെഴ്സിയില്‍ വെടിവെപ്പ്; പോലീസുകാരനടക്കം 6 പേര് കൊല്ലപ്പെട്ടു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂജെഴ്സിയിലുണ്ടായ വെടിവെയ്പ്പില്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പടെ 6 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അക്രമം നടന്നത്. ജനക്കൂട്ടത്തിനിടയിലേക്ക് അജ്ഞാതരായ രണ്ട് പേര് വെടിവെക്കുകയായിരുന്നു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.
പൗരത്വ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍; കടമ്പ 120, എന്‍ഡിഎയ്ക്ക് 105, നിര്‍ണ്ണായകം ഇതര പാര്‍ട്ടികള്‍
ജനക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികളും പോലീസും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. ഈ ഏറ്റുമുട്ടലിലാണ് സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ അക്രമികളാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ന്യൂജഴ്സിയിലെ ജഴ്സി സിറ്റിയിലെ കോഷര്‍ സൂപ്പര്‍ മാര്‍ക്കറ്റിലാണ് വെടിവെപ്പ് നടന്നത്. അക്രമികള്‍ 100 റൗണ്ട് വെടിയുതിര്‍ത്തതായി പോലീസ് അറിയിച്ചു. സുരക്ഷാ നടപടികളുടെ ഭാഗമായി പ്രദേശത്തെ 42 സ്കൂളുകള്‍ താല്‍ക്കാലികമായി അടച്ചതായി അധികൃതര്‍ അറിയിച്ചു. അക്രമികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്ന് ന്യൂജഴ്സി മേയര്‍ സ്റ്റീവന്‍ ഫുളോപ് ട്വീറ്റ് ചെയ്തു.
ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി