സമാധാനത്തിനുള്ള നൊബേല്‍ പ്രഖ്യാപിച്ചു; അണ്വായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഐകാന്‍
സ്റ്റോക്ക് ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. അണ്വായുധങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ കാമ്പയിന്‍ ടു അബോളിഷ് ന്യൂക്ലിയാര്‍ വെപ്പണ്‍സ്(ഐകാന്‍) ആണ് പുരസ്‌കാരം നേടിയത്.
കുമ്മനടിക്ക് ശേഷം ബിജെപി വക അടുത്ത വാക്ക്... 'അമിട്ടടി' സോഷ്യൽമീഡിയയിൽ വൻ ഹിറ്റ്; പൊങ്കാലപ്പെരുന്നാൾ
മനുഷ്യ വംശത്തിന് തന്നെ അന്ത്യം വരുത്തിയേക്കാവുന്ന അണ്വായുധ പ്രയോഗങ്ങള്‍ക്കെതിരെ ലോകശ്രദ്ധ തിരിക്കുന്ന രീതിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് സംഘടനയെ പുരസ്‌കാരത്തിന് തിരഞ്ഞെടുക്കാന്‍ കാരണം എന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.
318 പേരാണ് സമാധാന നൊബേല്‍ സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നത്. ഡി കാപ്രിയോ, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍, ജൂലിയന്‍ അസാഞ്ജ്, വ്‌ലാദിമിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ് എന്നിവരുടെ പേരുകളും ആദ്യ ഘട്ടത്തില്‍ ഉയര്‍ന്നുകേട്ടിരുന്നു.
BREAKING NEWS The 2017 Nobel Peace Prize is awarded to the International Campaign to Abolish Nuclear Weapons (ICAN) @nuclearban #NobelPrize pic.twitter.com/I5PUiQfFzs
— The Nobel Prize (@NobelPrize) October 6, 2017
2007 ല്‍ ആണ് ഐകാന്‍ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ 101 രാജ്യങ്ങളിലായി 468 പങ്കാളിത്ത സംഘടനകളും ഉണ്ട്. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആയിരുന്നു സംഘടന സ്ഥാപിക്കപ്പെട്ടത്.
യോഗിക്കും അമിത് ഷായ്ക്കും കക്കൂസ് ട്രോളുകൾ... ഗ്രൂപ്പ് മൊത്തം കക്കൂസ് ആയെന്ന്! കുമ്മനത്തിന് ബംഗാളി!
കൊളംബിയയിലെ ആഭ്യന്തര യുദ്ധങ്ങള്‍ക്ക് അറുതിവരുത്താന്‍ വേണ്ടി പ്രയത്‌നിച്ച യുവാന്‍ മാന്വല്‍ സാന്റോസിന് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ പുരസ്‌കാരം