കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്സായ്
ഇസ്ലാമാബാദ്: നോബല്‍ ജേതാവായ പാക് മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫ്സായ് കശ്മീര്‍ പ്രക്ഷോഭത്തെക്കുറിച്ച് പ്രതികരണവുമായി രംഗത്ത്. കശ്മീരില്‍ നടക്കുന്ന പ്രശ്നങ്ങള്‍ മനുഷ്യത്വരഹിതവും ഹൃദഭേദകവുമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മലാല പ്രശ്നത്തില്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും ആവശ്യപ്പെടുന്നു. മറ്റെല്ലാവരെയും പോലെ കശ്മീരിലെ ജനങ്ങളും മൗലിക അവകാശങ്ങള്‍ അര്‍ഹിക്കുന്നു, അവര്‍ക്ക് സ്വന്തന്ത്രമായി ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം, മലായ പറയുന്നു. പാക് ദിനപത്രമായ ഡോണാണ് മലായുടെ പ്രസ്താവന പുറത്തുവിട്ടത്.
പാകിസ്താനിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാട്ടം നടത്തിയ മലാലയെ പാക് താലിബാന് ആക്രമിച്ചതോടെയാണ് ഈ 19കാരി ലോകശ്രദ്ധയാകര്‍ഷിക്കുന്നത്. തലയ്ക്ക് വെടിയേറ്റ് ബ്രിട്ടനില്‍ നിന്നും വിദഗ്ദ ചികിത്സ കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ശക്തമായി നിലകൊള്ളുകയാണ്.

മലാല
സംഭവത്തില്‍ ഇടപെടാന്‍ ഐക്യരാഷ്ട്ര സഭയേയും അന്താരാഷ്ട്ര സമൂഹത്തെയും ക്ഷണിക്കുന്നു എന്ന് വ്യക്കമാക്കിയ മലാല പ്രശ്നപരിഹാരങ്ങള്‍ക്കായി ഇന്ത്യയും പാകിസ്താനും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും മലാല ആവശ്യപ്പെടുന്നു.

മലാല
കശ്മീര്‍ ജനത അന്തസ്സ് അര്‍ഹിക്കുന്നുവെന്നും, അവരുടെ സ്വാതന്ത്യത്തെ ബഹുമാനിക്കണമെന്നും നോബല്‍ ജേതാവും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ മലാല ആവശ്യപ്പെടുന്നു.

സംഘര്‍ഷാവസ്ഥ
കശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കാരണം സ്കൂളുകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാകാവുകയാണെന്നും ഇത് കശ്മീര്‍ താഴ് വരയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് വിഘാതമാവുകയും ചെയ്യുന്നു.

മലാല
ഞാന്‍ കശ്മീരിലെ ജനങ്ങള്‍ക്കൊപ്പം നില്ക്കുന്നു, 14 മില്യണ്‍ വരുന്ന കശ്മീരിലെ സഹോദരന്മാരും സഹോദരിമാരും എന്റെ ഹൃദയത്തോട് അടുത്തു നില്ക്കുന്നു- മലാല പറയുന്നു.

പ്രക്ഷോഭം
കശ്മീര്‍ പ്രക്ഷോഭങ്ങള്‍ക്കെതിരെ പാകിസ്താന് പരസ്യമായി രംഗത്തെത്തിയതിന് പിന്നാലെയാണ് മലാലയും വിഷയത്തില്‍ പ്രതികരിക്കുന്നത്. കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്റെ സ്വാധീനമുണ്ടെന്ന ആരോപണവും ഇതിനൊപ്പം ഉയര്‍ന്നിരുന്നു.
-
ചൊവ്വയും സൂര്യനും ഒന്നിക്കും, ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും; ആഗ്രഹിച്ച പങ്കാളിയെ തന്നെ സ്വന്തമാക്കും! -
"ദിലീപിനോട് സൗഹൃദം ഉണ്ടെങ്കിൽ മഞ്ജുവിനോട് ദേഷ്യം ഉണ്ടാവണമെന്നുണ്ടോ? ദിലീപിനോട് എനിക്ക് ബഹുമാനം" -
തുരന്തോ എക്സ്പ്രസ് വരുന്നു; ബെംഗളൂരുവില്‍നിന്ന് ഈ നഗരത്തിലേക്ക് 18 മണിക്കൂര്‍ യാത്ര: ടിക്കറ്റില്‍ ഭക്ഷണവും -
മത്സരവേദികളില്‍ വിജയിക്കും, കടം തീർക്കാൻ സ്വത്ത് വിൽക്കേണ്ടി വരും, യാത്രയിൽ അപകട സാധ്യത, നാൾഫലം -
ബെംഗളൂരുവിലെ ട്രാഫിക്ക് ബ്ലോക്ക് ഇനി വെറും പഴങ്കഥ; നഗരത്തിൽ 10 ഫ്ലൈഓവറുകൾ വരുന്നു! എവിടെയൊക്കെ? -
ബെംഗളൂരു മെട്രോയില്‍നിന്ന് സ്കൈവാക്കില്‍ നേരെ ഓഫീസിലെത്താം; ഗുണം ഐടി ജീവനക്കാര്‍ക്ക് -
റിപ്പോർട്ടർ ടിവിയിൽ നിന്ന് രാജി വെച്ച് സുജയ പാർവ്വതി, ഇനി പുതിയ ചാനലിനൊപ്പം, വമ്പൻ ലോഞ്ചിനൊരുങ്ങി ബിഗ് ടിവി -
സ്വര്‍ണവില വീണു; ആഭരണം വാങ്ങുന്നവര്‍ക്ക് നല്ല ദിനം, എങ്കിലും കയറിയ പോലെ അല്ല, പവന് വില -
മക്കളും രാഷ്ട്രീയത്തിലേക്ക്? അവര്‍ക്ക് ബിജെപിയോട് ഇഷ്ടക്കുറവില്ല. എന്തുകൊണ്ട് വട്ടിയൂര്‍ക്കാവ്? -
പ്രണയം തുടങ്ങിയിട്ട് മാസങ്ങൾ മാത്രം, ധനുഷ് രണ്ടാം വിവാഹത്തിനൊരുങ്ങുന്നു? വധു മൃണാൾ താക്കൂർ? -
ദ്വിദാദശ ദൃഷ്ടി യോഗം വരുന്നു; ഫെബ്രുവരി മാസം സമ്പത്തിൽ ആറാടാം, ഈ രാശിക്കാർ പുതിയ കാർ വാങ്ങിക്കും! -
കൽപ്പറ്റയിൽ നിന്ന് സിദ്ദിഖ് ഔട്ട്? മണ്ഡലം ആവശ്യപ്പെടാൻ ഒരുങ്ങി ലീഗ്, മാനന്തവാടിയിൽ സികെ ജാനുവിന് സാധ്യത












Click it and Unblock the Notifications