Get Updates
Get notified of breaking news, exclusive insights, and must-see stories!

കിം ജോങ് ഉന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്; സഹോദരിയുടെ നഗ്ന ചിത്രം തിരഞ്ഞ് സൈബര്‍ ലോകം, വനിതാ റൂളര്‍

സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ 'കോമ'യിലാണെന്നും മരിച്ചെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ രണ്ടുദിവസമായി പ്രചരിക്കുകയാണ്. മാധ്യമങ്ങള്‍ പലപ്പോഴും 'മരിപ്പിച്ച' രാഷ്ട്രത്തലവനാണ് കിം ജോങ് ഉന്‍. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വാര്‍ത്ത എത്രത്തോളം ശരിയാണെന്ന് അറിയണമെങ്കില്‍ ഇനിയും കാത്തരിക്കണം.

കിങ് ജോങ് ഉന്‍ പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് മാസങ്ങളായി. ഇതാണ് മരിച്ചെന്ന് സംശയിക്കാനുള്ള ഒരു കാരണം. മാത്രമല്ല, ഭരണത്തിന്റെ പ്രധാന വകുപ്പുകള്‍ സഹോദരിയെ ഏല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. എന്നാല്‍ ഇന്റര്‍നെറ്റില്‍ കൂടുതലായി തിരയുന്ന വിഷയം കിം ജോങ് ഉന്നിന്റെ സഹോദരിയുടെ നഗ്നചിത്രമാണ്. ആരാണ് കിം യോ ജോങ്...

അടുത്ത ഭരണാധികാരി

അടുത്ത ഭരണാധികാരി

ഉന്നിന് ശേഷം ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരിയായി വിശേഷിപ്പിക്കപ്പെടുന്ന ശക്തയായ വനിതാ നേതാവാണ് കിം യോ ജോങ്. സൈനിക തലത്തിലും രാജ്യത്തിന്റെ ഭരണ-പാര്‍ട്ടി തലത്തിലുമെല്ലാം ഉന്നിനോളം തന്നെ സ്വാധീനമുണ്ട് കി യോ ജോങിനും.

ധീരയായ വനിത

ധീരയായ വനിത

ഉത്തര കൊറിയയിലെ ധീരയായ വനിതയായിട്ടാണ് കിം യോ ജോങ് അറിയപ്പെടുന്നത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി മാത്രമല്ല അവര്‍. രാജ്യത്തിന്റെ ഭരണം കൈയ്യാളുന്ന രണ്ടമത്തെ വ്യക്തി എന്ന നിലയില്‍ കൂടിയാണ്. കിം ജോങ് ഉന്നിന്റെ പ്രധാന ഉപദേഷ്ടാവ് കൂടിയാണ് ഈ സഹോദരരി.

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ഉത്തര കൊറിയയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ കിമ്മിന്റെ അസാന്നിധ്യമാണ്. രോഗം മൂര്‍ച്ഛിച്ച് അബോധാവസ്ഥയില്‍ കഴിയുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം മരിച്ചെന്നും ചില റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ദക്ഷിണ കൊറിയിയലെ നയതന്ത്ര വിദഗ്ധരെ ഉദ്ധരിച്ചാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

അങ്ങനെ പറയാന്‍ കാരണം

അങ്ങനെ പറയാന്‍ കാരണം

കിം ജോങ് ഉന്‍ അധികാരത്തിന്റെ സിംഹ ഭാഗം സഹോദരി കിം യോ ജോങിന് കൈമാറിയിട്ടുണ്ടെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ അധികാര കൈമാറ്റം നടക്കണമെങ്കില്‍ കിം മരിക്കണം. അല്ലെങ്കില്‍ ഭരണ കാര്യങ്ങളില്‍ ഇടപെടാന്‍ സാധിക്കാത്ത വിധം ആരോഗ്യ നില വഷളാകണം എന്നാണ് ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാങ് സോങ് മിന്‍ പറയുന്നത്.

Recommended Video

cmsvideo
    South Korean official says Kim Jong Un is in coma, delegates power to sister and close aides
    ഭരണഭാരം കുറയ്ക്കാന്‍

    ഭരണഭാരം കുറയ്ക്കാന്‍

    കിം ജോങ് ഉന്‍ പൊതുഭരണം സഹോദരിയെ ഏല്‍പ്പിച്ചത് ഭരണഭാരം കുറയ്ക്കാനാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. കിമ്മിന് ശേഷം രാജ്യം ഭരിക്കുന്നത് സഹോദരിയായിരിക്കും. ഉത്തര കൊറിയയുടെ ആദ്യ വനിതാ ഭരണാധികാരി ആയിരിക്കും അവര്‍. കിമ്മിനേക്കാള്‍ ശക്തയാണ് അവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

    ബോംബിട്ട് തകര്‍ത്തു

    ബോംബിട്ട് തകര്‍ത്തു

    ഉത്തര കൊറിയ-ദക്ഷിണ കൊറിയ അതിര്‍ത്തിയില്‍ സമാധാന പുനസ്ഥാപനത്തിന് ഒരു ഓഫീസ് തുറന്നിരുന്നു. അടുത്തിടെ ദക്ഷിണ കൊറിയക്കാര്‍ ഉത്തര കൊറിയയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ രാജ്യവിരുദ്ധ ലഘുലേഖ വിതരണം ചെയ്തു. ഇതില്‍ ക്ഷുഭിതയായ കിം യോ ജോങ് അതിര്‍ത്തിയിലെ ഓഫീസ് ബോംബിട്ട് തകര്‍ക്കുകയായിരുന്നു.

    നഗ്ന ചിത്രങ്ങളും കാലും

    നഗ്ന ചിത്രങ്ങളും കാലും

    വാര്‍ത്ത പരന്നതോടെ ഇന്റര്‍നെറ്റില്‍ കിം യോ ജോങിനെ കുറിച്ചുള്ള തിരയല്‍ കൂടി. അധിക പേരും തിരയുന്നത് ജോങിന്റെ നഗ്ന ചിത്രങ്ങളാണ്. ഗൂഗിള്‍ ട്രെന്‍ഡില്‍ കാണിക്കുന്നത് പ്രകാരം ഒട്ടേറെ പേരാണ് നഗ്ന ചിത്രം തിരയുന്നത്. ചിലര്‍ കിം യോ ജോങിന്റെ കാല്‍ തിരയുന്നുണ്ട്.

    പൂര്‍ണമായി കൈമാറിയിട്ടില്ല

    പൂര്‍ണമായി കൈമാറിയിട്ടില്ല

    അടുത്തിടെ കിം ജോങ് ഉന്നിന്റെ പല ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് സോങ് മിന്‍ പറയുന്നു. കിം ജോങ് ഉന്‍ കോമയിലാണെന്ന് ഞാന്‍ കരുതുന്നു. മരണം സംഭവിച്ചിട്ടില്ല. അധികാരം പൂര്‍ണമായി കൈമാറ്റം ചെയ്യപ്പെട്ടിട്ടില്ലെന്നും ചാങ് സോങ് മിന്‍ പറഞ്ഞു.

    കടുത്ത പ്രതിസന്ധി

    കടുത്ത പ്രതിസന്ധി

    ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി കിം ജോങ് ഉന്നിന്റെ അധികാര കൈമാറ്റത്തെ പറ്റി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തര കൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൊറോണ രോഗ വ്യാപനം രാജ്യത്തെ കൂടുതല്‍ തളര്‍ത്തി. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങള്‍ പരാജയപ്പെട്ടു. അമേരിക്ക ഉള്‍പ്പെടെ ഏര്‍പ്പെടുത്തി ഉപരോധവും ഉത്തര കൊറിയയെ സമ്മര്‍ദ്ദത്തില്ലാക്കിയിട്ടുണ്ട്.

    യോഗം വിളിക്കും

    യോഗം വിളിക്കും

    സാമ്പത്തിക വെല്ലുവിളി ചര്‍ച്ച ചെയ്യാന്‍ കിം ജോങ് ഉന്‍ ഉടന്‍ യോഗം വിളിക്കുമെന്നാണ് ഉത്തര് കൊറിയന്‍ ഏജന്‍സിയുടെ റിപ്പോര്‍ട്ട്. കിം ജോങ് ഉന്നിന് ഏപ്രിലില്‍ ഹൃദയ ശസ്ത്രക്രിയ നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഏപ്രില്‍ 11ന് അദ്ദേഹം മാധ്യമങ്ങളെ കാണുകയും ചെയ്തു. മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ആയിരുന്നു അന്ന് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പിന്നീട് പൊതുരംഗത്ത് വന്നിട്ടില്ല.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+