മറ്റൊരു ഹിറ്റ്‌ലര്‍!!! ഡൊണാൾഡ് ട്രംപിനെ ഹിറ്റ്‌ലറോട് ഉപമിച്ച് ഉത്തര കൊറിയ!!!
അമേരിക്ക പിന്തുടരുന്നത് നാസി പോളിസി
സോൾ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ജർമനിയിലെ നാസി പാർട്ടിയുടെ തലവനും ഏകാധിപതിയുമായ അഡോൾഫ് ഹിറ്റ്‌ലറിനോട് ഉപമിച്ച് ഉത്തര കൊറിയ.ട്രംപിന്റെ പല നീക്കങ്ങളും ഭരണരീതിയുമെല്ലാം ഹിറ്റ്‌ലറിനു സമാനമാണെന്നാണ് ഉത്തര കൊറിയയുടെ ആരോപണം. ഉത്തര കൊറിയൻ വാർത്ത ഏജൻസിയായ സെൻട്രൽ ന്യൂസ് ഏജൻസിയുടെ മുഖപ്രസംഗത്തിലാണ് ട്രംപിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ഹിറ്റ്‌ലർ ശത്രുക്കൾ മിത്രങ്ങൾ എന്ന രീതിയിലാണ് ആളുകളെ പരിഗണിച്ചിരുന്നത്. അതു പോലെയാണ് ട്രംപും. എല്ലാവരും അമേരിക്കയുടെ കീഴിലായി ട്രംപിന്റെ ആജ്ഞാനുവർത്തി അനുസരിച്ചു ജീവിക്കണമെന്നാണ്. അമേരിക്കൻ തിരഞ്ഞെടുപ്പ് കാലം മുതലെ കേൾക്കുന്ന മുദ്രാവാക്യമാണ് ''അമേരിക്ക ആദ്യമെന്ന്'' ഇതിന്റെ അർഥം എല്ലാവരും അമേരിക്കയുടെ താൽപര്യം സംരക്ഷിക്കുക എന്നാണ്. മുഖപ്രസംഗത്തിൽ കൊറിയൻ സെട്രൽ ന്യൂസ് പറയുന്നുണ്ട്.

ഉത്തര കൊറിയ യുഎസിന്റെ എതിർപ്പ് അവഗണിച്ച് ആണവ പരീക്ഷണം നടത്തിയിരുന്നു. തുടർന്നാണ് അമേരിക്കയും- ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. തങ്ങളുടെ ക്ഷമയുടെ പാത അവസാനിച്ചുവെന്നു അമേരിക്കന്‍ വ്യക്തമാക്കിയിരുന്നു. ഇനിയും പരീക്ഷണം തുടർന്നാൽ സൈനിക നടപടി സ്വീകരിക്കുമെന്നും അമേരിക്ക വ്യക്തമാക്കിട്ടുണ്ട്. അന്താരാഷ്ട്ര സംഘടനകളുടെ താക്കീത് അവഗണിച്ചാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങൾ നടത്തുന്നത്.












Click it and Unblock the Notifications