ഉത്തരകൊറിയയുടെ ഉന്നം പിഴച്ചാൽ സർവനാശം; ആശങ്കയിൽ ജപ്പാൻ, വീണ്ടും ഒരു ലോക ദുരന്തം
ലക്ഷ്യം പിഴച്ച് മിസൈല്‍ പാതി വഴിയില്‍ കൂപ്പുകുത്തിയാല്‍ ജപ്പാന്‍ മറ്റൊരു ആണവദുരന്തത്തിന് ഇരയാകും. അനേകായിരങ്ങള്‍ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കപ്പെടാം
വാഷിങ്ടൺ: ഉത്തരകൊറിയയുടെ ഹൈഡ്രജൻ ബോംബ് പരീക്ഷണത്തിൽ ഏറ്റവും കൂടുതൽ വിലകൊടുക്കേണ്ടി വരുന്നത് ജപ്പാനെന്ന് റിപ്പോർട്ട്.
ഉത്തരകൊറിയയുടെ തലക്കുമീതെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍; രണ്ടു കൽപിച്ച് അമേരിക്ക,സൈന്യം സജ്ജം
ഉത്തര കൊറിയയുടെ മിസൈൽ ജപ്പാന്റെ തലക്കു മുകളിൽ കൂടിയാണ് പസഫിക് സമുദ്രത്തെ ലക്ഷ്യം വച്ച് കുതിക്കുക. ലക്ഷ്യം പിഴച്ചാൽ മിസൈൽ ജപ്പാൻ മണ്ണിൽ മറ്റൊരു ആണവ ദുരന്തത്തിന് കാരണമാകും. വീണ്ടും അനേകായിരം ജനങ്ങളെ ജപ്പാന്റെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കപ്പെടും.
മൂന്ന് പ്രവശ്യം പരാജയം
അടുത്തിടെ ഉത്തരകൊറിയ വികസിപ്പിച്ചെടുത്ത ഹ്വാസേങ് ദീർഘദൂര മിസൈലുകളാകും ഉത്തരകൊറിയ ഉപയോഗിക്കുക. അമേരിക്കയെ വരെ തുടച്ചു നീക്കൻ ശക്തിയുള്ള ദീർഘദൂര ഹ്വാസോങ്-14 ഹ്വാസോങ് 12 എന്നിവയായിരിക്കും ഉപയോഗിക്കുക. ഇത് വെറും അറ് തവണയായിരിക്കും ഉത്തരകൊറിയ ഉപയോഗിച്ചിരിക്കുന്നത്. അതിൽ മൂന്ന് തവണയും പരാജയമായിരുന്നു.
ജപ്പാൻ അപകടത്തിൽ
പരാജയ സാധ്യതയുള്ള ഈ മിസൈലുകളിൽ അണവപോർമുന ഘടിപ്പിച്ച് പരീക്ഷിക്കുന്നത് ജപ്പാനെ സംബന്ധിച്ച് വളരെ ഭീഷണി നിറഞ്ഞതാണ്. രണ്ടുതവണ ജപ്പാനു മുകളിലൂടെ ഉത്തരകൊറിയ മിസൈലൽ പരീക്ഷണം നടത്തിയിരുന്നു.
ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക
ജപ്പാനു മുകളിലൂടെ ഇനിയൊരു മിസൈൽ പരീക്ഷണം ഉത്തരകൊറിയ നടത്തിയാൽ അമേരിക്ക നോക്കിയിരിക്കില്ല. ഉന്നിന്റെ പരീക്ഷണം പരാജയപ്പെട്ടാലും പസഫിക് സമുദ്രത്തിലെ ലക്ഷ്യത്തിലെത്തിയാലും അമേരിക്ക ഉത്തരകൊറിയക്കെതിരേ യുദ്ധം പ്രഖ്യാപിക്കുമെന്നുറപ്പാണ്.
വാക് യുദ്ധം യഥാര്‍ഥയുദ്ധമായി മാറുന്നു
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും തമ്മിലുള്ള വാക്യുദ്ധം യഥാര്‍ഥയുദ്ധമായി മാറുന്ന കാഴ്ചയാണ് കണ്ടു വരുന്നത്.
അമേരിക്കയുടെ സൈനിക നടപടി
ഉത്തരകൊറിയ ആണവ മിസൈൽ പരീക്ഷണം നടത്തിയ ശേഷം മാത്രമായിരിക്കും ശരിക്കുമുള്ള യുദ്ധം ആരംഭിക്കുകയെന്ന് യു.എസി.ലെ ആണവപ്രതിരോധ വിദഗ്ധന്‍ ജെയിംസ് ആക്ടണ്‍ പറയുന്നു. ചിലപ്പോൾ ഉത്തരകൊറിയയുടേത് വെറുതെയുള്ള ഭീഷണി മാത്രമാകാം എന്നാല്‍, അത് സംഭവിച്ചാല്‍ യു.എസ്.സൈനികനടപടിയിലൂടെ തിരിച്ചടിക്കാനാണ് സാധ്യത -ഫെഡറേഷന്‍ ഓഫ് അമേരിക്കന്‍ സയന്റിസ്റ്റ്‌സിലെ ആണവായുധവിദഗ്ധ ഹന്‍സ് ക്രിസ്റ് പറഞ്ഞു.
അമേരിക്കയെ തകർക്കുക
യു.എസ് അധിനിവേശം തടയാന്‍ ആണവായുധം വേണമെന്നുതന്നെയാണ് ഉത്തരകൊറിയുടെ വാ
ആണവശക്തിയാകുക
ആണവശക്തിനേടി മേഖലയില്‍ മേല്‍ക്കോയ്മയുണ്ടാക്കുകകൂടിയാണ് ഉത്തരകൊറിയയുടെ ലക്ഷ്യമെന്ന് ദക്ഷിണകൊറിയയും ജപ്പാനും ആരോപിക്കുന്നു.