ജിദ്ദയില്‍ സ്ഫോടനം; എണ്ണ കപ്പല്‍ പൊട്ടിത്തെറിച്ചു, 'ബാഹ്യ ശക്തികള്‍' എന്ന് ഷിപ്പിങ് കമ്പനി
ജിദ്ദ: സൗദി അറേബ്യയില്‍ എണ്ണക്കപ്പലില്‍ സ്ഫോടനം. മറ്റൊരു എണ്ണ കപ്പലിന് നേരെ ആക്രമണവുമുണ്ടായി. ജിദ്ദയിലെ തുറമുഖ മേഖലയിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സിംഗപ്പൂര്‍ പതാകയേന്തിയ കപ്പലിലാണ് സ്ഫോടനമുണ്ടായതെന്നും 22 നാവികര്‍ ഈ സമയം കപ്പലിലുണ്ടായിരുന്നു എന്നും ഹഫ്നിയ കമ്പനി അറിയിച്ചു.
സ്ഫോടനത്തെ തുടര്‍ന്ന് എണ്ണ ചോര്‍ച്ചയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കമ്പനി മുന്നറിയിപ്പ് നല്കി. യമനിലെ ഹൂത്തി വിമതരാണോ ആക്രമണത്തിന് പിന്നിലെന്ന സംശയം ഉടലെടുത്തിട്ടുണ്ട്. ഇതുവരെ ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ...

അജ്ഞാതരായ ബാഹ്യ ശക്തികള്‍
അജ്ഞാതരായ ബാഹ്യ ശക്തികളാണ് സ്ഫോടനത്തിന് കാരണമെന്ന് ഹഫ്നിയ കമ്പനി പറയുന്നു. പ്രാദേശിക സമയം പുലര്‍ച്ച ഒരുമണിയോട് അടുക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാകുകയും തീ പിടിത്തത്തിന് കാരണമാകുകയും ചെയ്തുവെന്നും കമ്പനി അറിയിച്ചു.

60000 ടണ്‍ പെട്രോള്‍
സ്ഫോടനത്തെ തുടര്‍ന്ന് കപ്പലിന്റെ ഒരു ഭാഗം തകര്‍ന്നു. എണ്ണച്ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ഹഫ്നിയ കമ്പനി അറിയിച്ചു. 60000ടണ്‍ പെട്രോളാണ് കപ്പലിലുണ്ടായിരുന്നത്. ഡിസംബര്‍ ആറിന് യാമ്പു തുറമുഖത്ത് നിന്നാണ് കപ്പല്‍ ലോഡ് ചെയ്തത്.

ബ്രിട്ടന്റെ മുന്നറിയിപ്പ്
ഗള്‍ഫ് മേഖലയിലെ എണ്ണ കപ്പലുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ബ്രിട്ടീഷ് നേവിയുടെ കീഴിലുള്ള യുനൈറ്റഡ് കിങ്ഡം മറൈന്‍ ട്രേഡ് ഓപറേഷന്‍സ് ആവശ്യപ്പെട്ടു. എണ്ണ ടാങ്കര്‍ പൊട്ടിത്തെറിക്കാനുണ്ടായ കാരണം അന്വേഷിച്ചുവരികയാണെന്നും അവര്‍ അറിയിച്ചു. ജിദ്ദ തുറമുഖത്ത് സ്ഫോടനമുണ്ടായി എന്ന് നാവിക ഇന്റലിജന്‍സ് കമ്പനി ഡ്രെയാഡ് ഗ്ലോബല്‍ സ്ഥിരീകരിച്ചു.

രണ്ടാമത്തെ സ്ഫോടനം
അതേസമയം, സൗദി അറേബ്യ സംഭവത്തില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സൗദിയുടെ പ്രധാന എണ്ണ വ്യാപാര മേഖലയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. സുരക്ഷാ വീഴ്ചയുണ്ടായത് സൗദി അറേബ്യയ്ക്കും തിരിച്ചടിയാണ്. നവംബര്‍ 25ന് സൗദി തുറമുഖമായ ഷുഖൈഖില്‍ ഗ്രീക്ക് എണ്ണ കപ്പല്‍ സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു.
Recommended Video

പിന്നില്‍ ഹൂത്തികളോ
സൗദിയിലെ സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ യമനിലെ ഹൂത്തി വിമതരാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹൂത്തികള്‍ക്കെതിരെ ഏറെകാലമായി സൗദി സഖ്യസേന യമനില്‍ യുദ്ധത്തിലാണ്. സൗദിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹൂത്തി വിമതരാണോ ആക്രമണം നടത്തുന്നത് എന്നാണ് സംശയം. ചെങ്കടലിലൂടെ സൗദിയുടെ എണ്ണ വഹിച്ചുള്ള കപ്പലുകള്‍ പതിവായി യാത്ര ചെയ്യുന്നതാണ്.
-
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ












Click it and Unblock the Notifications